Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊഴിയില്ലാത്ത കുറ്റപത്രം; ഇളയകുട്ടി പറഞ്ഞത് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയില്ല, പോലീസും പ്രോസിക്യൂഷനും പറഞ്ഞു പറ്റിച്ചു, സിബിഐ അന്വേഷണം വേണമെന്ന് അമ്മ

സിജ പി.എസ് by സിജ പി.എസ്
Oct 30, 2019, 11:22 am IST
in Kerala

പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പാകത്തിനാണ് കുറ്റപത്രം പോലും തയാറാക്കിയതെന്നു വ്യക്തമായി. സിപിഎമ്മിന്റെ സമ്മര്‍ദത്തിനു വഴങ്ങി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കുന്ന മൊഴികള്‍ പോലും ഒഴിവാക്കി. 

മൂത്ത പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്നു തെളിയിക്കാമായിരുന്ന മൊഴികളാണ് ഒഴിവാക്കിയത്. 2017 ജനുവരി 12നാണ് പതിമൂന്നു വയസുള്ള മൂത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേച്ചി മരിച്ച സമയത്ത് മുഖം മറച്ച രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അനിയത്തിയുടെ ഈ നിര്‍ണായക മൊഴി രേഖപ്പെടുത്തുവാന്‍ പോലീസ് തയാറായില്ല. ഈ സുപ്രധാന മൊഴിയില്ലാതെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിമൊഴികളുടെയും കുറ്റപത്രത്തിന്റെയും പകര്‍പ്പില്‍ത്തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാണ്. മൂത്തകുട്ടി 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും, വലിയമ്മയുടെ വീട്ടിലും, പ്രതികളുടെ വീട്ടിലും പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമ്മയുടെയും അച്ഛന്റെയും രഹസ്യമൊഴിയുമുണ്ട്. 

അമ്പത്തേഴ് സാക്ഷികളാണ് ഉണ്ടായിരുന്നത്.  പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് ഇതില്‍ ഏഴ് പേര്‍ മൊഴി നല്‍കി. പ്രതികള്‍ വീട്ടില്‍ പോകാറുണ്ടെന്നു പത്തു പേര്‍  മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയായ വിവരം മകള്‍ മരിക്കുന്നതിന് മുമ്പേ അറിയാമെന്ന് അമ്മയുടെ മൊഴിയിലുണ്ട്. 

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കോടതിയുടെ അനുവാദം വേണമെന്നിരിക്കെ അതിന് അപേക്ഷ നല്‍കാനും പോലീസ് തയാറായില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ കുട്ടിയെ കൗണ്‍സലിങ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന ആരോപണവും ഏറെ ഗുരുതരമാണ്. കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ മൂത്തകുട്ടിയുടെ മരണത്തിന് കാരണക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരാന്‍ കഴിയുമായിരുന്നു.

കേസില്‍ നിരവധി സാക്ഷികളുണ്ടെന്ന് പോലീസും പ്രോസിക്യൂഷനും പറയുമ്പോഴും രണ്ടോ മൂന്നോ പേരെ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പെണ്‍കുട്ടികളുടെ അമ്മ ജന്മഭൂമിയോട് പറഞ്ഞു. അവരെ നേരിട്ട് അറിയാം. അല്ലാതെ മറ്റുള്ളവരെ കണ്ടിട്ടേ ഇല്ല. പോലീസും പ്രോസിക്യൂഷനും പറഞ്ഞു പറ്റിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണം, അവര്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.