Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിക്ക് താത്പ്പര്യമില്ലാത്തവരെ ആര്‍എസ്എസ് ആക്കുന്നു; ലോ കോളേജ് എസ്എഫ്‌ഐ കമ്മിറ്റി പരിശോധിച്ചാല്‍ തന്റെ രാഷ്‌ട്രീയം അറിയാമെന്ന് എം.ബി. രാജേഷിനോട് രഞ്ജിത് കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2019, 03:22 pm IST
in Kerala

കോഴിക്കോട് : വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കൃഷ്ണ ആര്‍എസ്എസുകാരനാണെന്ന ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍. താന്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയണമെങ്കില്‍ 2000- 2004 കാലയളവിലെ കോഴിക്കോട് ലോ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റികള്‍ പരിശോധിക്കാമെന്നും രഞ്ജിത് കൃഷ്ണ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. 

പ്രതികള്‍ക്ക് ഡിവൈഎഫ്ഐ ബന്ധം ആരോപിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി കേസ് വാദിച്ച ആര്‍എസ്എസുകാരനായ അഭിഭാഷകന്‍ രഞ്ജിത് കൃഷ്ണയെക്കുറിച്ച് എന്ത് പറയുന്നു എന്നായിരുന്നു എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്യുവിന്റെ സ്നേഹതീരമായിരുന്ന കോഴിക്കോട് ലോ കോളേജ് ഇന്നും ചുവന്നിരിക്കുന്നുവെങ്കില്‍ അതില്‍ ഞങ്ങളുയര്‍ത്തിയ പുതിയ മുദ്രാവാക്യങ്ങള്‍ക്ക് പ്രധാന പങ്കാണ്. അത് അറിയണമെങ്കില്‍ അന്നന്നെ ഏരിയ കമ്മിറ്റിയിലെ എസ്എഫ്ഐ അംഗങ്ങളായ ഡയാന, ഭരദ്വാജ്, ഷിജോ,എം. ബി ഫൈസല്‍ എന്നിവരോടെല്ലാം ഒന്ന് അന്വേഷിക്കണമെന്നും രഞ്ജിത് കൃഷ്ണ തുറന്നടിച്ചു. 

കേസുകളില്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലാത്ത വിധി മര്യാദയ്‌ക്ക് കേസ് നടത്തി സമ്പാദിക്കുന്നവരെയും ഇന്ന് ആര്‍എസ്എസ്ആക്കി മുദ്ര കുത്തുകയാണ് ചെയ്യുന്നത്. ശാഖയില്‍ പോയിരുന്നവരാണ് ആര്‍എസ്എസ് ആയി കണ്ടിരുന്നത്. പിന്നീടത് രാഖി കെട്ടിയവരുമായി. ഇപ്പോള്‍ ചന്ദനം തൊടുന്നവരേയും ആര്‍എസ്എസാക്കി ചിത്രീകരിക്കുകയാണ് ചെയ്തിരുന്നത്. 

തന്റെ രാഷ്ടീയം ചികയുന്ന സമയം തന്നെ മുന്‍ എംപിയുടെ ഭാര്യയുടെ സഹോദരന് ഒപ്പം ഈ കേസിലെ നാലാം പ്രതി ചിരിച്ച് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇരുകാലില്‍ മന്തുള്ളയാള്‍ അത് മണ്ണില്‍ പൂഴ്‌ത്തി വച്ച് ഒരു കാലില്‍ മന്തുള്ള ആളെ ചൂണ്ടി കളിയാക്കുന്നതാണെന്നും ഇയാള്‍ എം.ബി. രാജേഷിനെ പരിഹസിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

വാളയാര്‍ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വേണ്ടി ഹാജരായ എന്നെ ആര്‍എസ്എസ് ആക്കി ക്കൊണ്ട് മുന്‍ എംപി എം ബി രാജേഷ് നടത്തിയ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെടുകയുണ്ടായി

വാളയാര്‍ കേസില്‍ എന്റെ രാഷ്‌ട്രീയം എന്തെന്ന് ആരോപിക്കാനെങ്കിലും വാ തുറന്നല്ലോ എന്നതില്‍ എനിക്കും പൊതു സമൂഹത്തിനും സന്തോഷം……

എന്റെ രാഷ്ടീയം ചികയുന്ന സമയം തന്നെ മുന്‍ എംപിയുടെ ഭാര്യയുടെ സഹോദരന് ഒപ്പം ഈ കേസിലെ നാലാം പ്രതി ചിരിച്ച് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ സാ മുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഇരുകാലില്‍ മന്തുള്ളയാള്‍ അത് മണ്ണില്‍ പൂഴ്‌ത്തി വച്ച് ഒരു കാലില്‍ മന്തുള്ള ആളെ ചൂണ്ടി കളിയാക്കുന്നതാണ്………

എന്റെ രാഷ്‌ട്രീയം എന്നെന്ന് അറിയണമെങ്കില്‍ 1997 1999 കാലത്തെ വിക്ടോറിയ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി ഒന്ന് പരിശോധിച്ചാല്‍ മതി…….

അല്ലെങ്കില്‍ 2000 2004 കാലഘട്ടത്തെ കോഴിക്കോട് ലോ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റികളും പരിശോധിക്കാം. കെഎസ്യു വിന്റെ സ്നേഹതീരമായിരുന്ന കോഴിക്കോട് ലോ കോളേജ് ഇന്നും ചുവന്നിരിക്കുന്നുവെങ്കില്‍ അതില്‍ ഞങ്ങളുയര്‍ത്തിയ പുതിയ മുദ്രാവാക്യങ്ങള്‍ക്ക് പ്രധാന പങ്കാണ്. അത് അറിയണമെങ്കില്‍ അന്നന്നെ ഏരിയ കമ്മറ്റിയിലെ എസ്എഫ്ഐ അംഗങ്ങളായ ഡയാന, ഭരദ്വാജ്, ഷിജോ,എം ബി ഫൈസല്‍ എന്നിവരോടെല്ലാം ഒന്ന് അന്വേഷിക്കണം………

പിന്നെ ഇലക്ഷന്‍ സമയത്ത് അഭിമാനപൂര്‍വ്വം മുന്‍ എം.പി.മുന്നില്‍ വയ്‌ക്കുന്ന ആ വാക്കുണ്ടല്ലോ……. അത് വെറും അലങ്കാരമല്ലെന്നും അതിനു പിന്നില്‍ കാലങ്ങള്‍ നീണ്ട അധ്വാനവും അര്‍പ്പണബോധവും വേണമെന്നത് ഒരു പെറ്റിക്കേസ് പോലും അടച്ചു പരിചയമില്ലാത്ത ആളുകള്‍ക്ക് മനസ്സിലാവില്ലെന്നും അറിയാമല്ലൊ……..

പണ്ട് ശാഖയില്‍ പോയിരുന്നവരാണ് ആര്‍എസ്എസ്…. പിന്നീട് അത് രാഖി കെട്ടിയവര്‍ എല്ലാവരുമായി…… പിന്നെ ചന്ദനം തൊടുന്നവരും ……. ഇപ്പോ കേസുകളില്‍ പാര്‍ട്ടിക്ക് താല്പര്യമില്ലാത്ത വിധി മര്യാദയ്‌ക്ക് കേസ് നടത്തി സമ്പാദിക്കുന്നവരെയും അങ്ങനെ മുദ്ര കുത്തുന്നു…….

കേസ് പഠിച്ച് ന്യൂനതകള്‍ മനസ്സിലാക്കി കൃത്യമായി ക്രോസ് വിസ്താരം ചെയ്ത് വാദം നടത്തി ഇവരല്ല പ്രതികള്‍ എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ഉള്ള പ്രയാസം എന്റെ സുഹൃത്തുക്കള്‍ അഭിഭാഷകര്‍ക്ക് അറിയാവുന്നതാണ്……

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റക്കാര്‍ നിയമത്തിന് മുന്നില്‍ വരട്ടെ……. പക്ഷെ ഡമ്മി പ്രതികള്‍ ആവരുത്…… യഥാര്‍ത്ഥ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ ധാര്‍മ്മിക ബോധമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ മുന്നിലുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.