Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികളെ രക്ഷിച്ചത് സിപിഎം പ്രവര്‍ത്തകനായ അഭിഭാഷകന്‍; പ്രോസിക്യൂഷന്റെ വാദങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു; അഡ്വ. എന്‍. രാജേഷ് ഇപ്പോഴും ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനായി വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 01:05 pm IST
in Kerala

വാളയാര്‍:  പാലക്കാട് വാളയാറില്‍ സഹോദരിമാര്‍ ക്രൂരമായ ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നതും പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതികളെ രക്ഷിച്ചത് സിപിഎം അനുഭാവിയായ അഭിഭാഷകന്‍. ഇതേ അഭിഭാഷകന്‍ തന്നെയാണ് പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനും എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ രാജേഷ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇയാളുടെ നിയമനം വിവാദമായതോടെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തിയെങ്കിലും സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനത്താല്‍ ഇപ്പോഴും സ്ഥാനത്തു തുടരുകയാണ്. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. 

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍, പ്രതിഭാഗത്തിനു വേണ്ടി കേസ് ഏറ്റെടുക്കുകയും, മേയ് 2,3 തീയതികളില്‍ കേസില്‍ വാദിക്കാനായി കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുള്ളയാളാണ് എന്‍. രാജേഷ്. 2017ല്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ കേസില്‍ പ്രതിയായ പ്രദീപ്കുമാറിനു വേണ്ടിയാണ് രാജേഷ് ഹാജരായത്. എന്നാല്‍, സി.ഡബ്ല്യു.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ കേസില്‍ നിന്നും ഒഴിഞ്ഞിരുന്നുവെന്നും, പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി എന്നത് തെറ്റായ വാദമാണെന്നുമാണ് രാജേഷിന്റെ പക്ഷം. 

എന്നാല്‍, എന്‍. രാജേഷ് പ്രദീപിന്റെ കേസ് ഏറ്റെടുത്തതിനും, രാജേഷിന്റെ ജൂനിയറായ അഭിഭാഷകയാണ് കേസ് വാദിക്കുന്നത് എന്നതിനും തെളിവുകളുണ്ടെന്ന് മഹിളാ സമഖ്യ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. രാജേഷ് വക്കാലത്ത് ഒഴിഞ്ഞിട്ടുണ്ടെങ്കില്‍പ്പോലും സി.ഡബ്ല്യു.സി ചെയര്‍മാനായിരിക്കുന്നയാളിന്റെ ജൂനിയറാണ് കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായത്.  അതിനാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാജേഷിനു ലഭിച്ചു എന്നാണ് വിവരം. കുട്ടികളുടെ ഭാഗത്തുനിന്നും വാദിക്കേണ്ടയാളാണ് ശിശുക്ഷേമ സമിതി അധ്യക്ഷന്‍. വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പോക്‌സോ കേസ്. 2017 ജനുവരി 13ന് പതിമൂന്നു വയസ്സുകാരിയായ മൂത്ത സഹോദരി വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നങ്കിലും, പോക്‌സോ പ്രകാരം കേസെടുക്കാനോ, ഇളയ സഹോദരിക്ക് വേണ്ട കൗണ്‍സലിംഗുകള്‍ കൊടുക്കാനോ അന്വേഷണസംഘത്തിന് സാധിച്ചില്ല. ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും അതേ സ്ഥാനത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരിമാരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സാമ്യത പരിശോധിച്ചാണ് ഇരുവരും ശാരീരിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തുന്നത്. തുടര്‍ന്ന് പോക്‌സോ, ആത്മഹത്യാ പ്രേരണ, എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരം കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസിയെയുമടക്കം നാലു പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ എം.മധു, വി.മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി സ്വദേശി ഷിബു, അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമായ പ്രദീപ് എന്നിവരാണ് പ്രതികള്‍. കേസ് അട്ടിമറിച്ച് സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സി.ഡബ്ല്യു.സി ചെയര്‍മാനായ രാജേഷ് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. 

പ്രകൃതി വിരുദ്ധ പീഡനത്തിന് പെണ്‍കുട്ടികള്‍ ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മലദ്വാരത്തില്‍ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക്ക് സര്‍ജന്‍ തയ്യറാക്കിയത്. കുട്ടി പീഡനത്തിന് ഇരയായി എന്നതില്‍ ഇതില്‍പരം തെളിവുകളുടെ ആവശ്യമില്ലെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ രഞ്ജിത്ത് കൃഷ്ണ എന്ന അഭിഭാഷകന്‍ തന്നെ പറയുന്നു. 

കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാന്‍ ആദ്യഘട്ടത്തില്‍ പൊലീസിനു കഴിഞ്ഞില്ല. ഈ വീഴ്ചയുടെ പേരില്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. മാത്രവുമല്ല പ്രോസിക്യൂഷന്റെ വാദങ്ങള്‍ പ്രതിഭാഗം നേരത്തേ അറിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. അതിനാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പലതും പ്രതിഭാഗം ഖണ്ഡിച്ചു. ശിശുക്ഷേമ സമിതി ജില്ല അധ്യക്ഷനായിരുന്ന രാജേഷിനു പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുന്‍കൂട്ടി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെ സാക്ഷിയായ കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു ശരിയായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. ഒരു പ്രതിയെ നേരത്തെ കോടതി വിട്ടയച്ചപ്പോള്‍തന്നെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ സാക്ഷികളെ വിസ്തരിക്കുന്നതില്‍ ഉള്‍പ്പെടെ പിഴവ് ആവര്‍ത്തിച്ചു. ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷി മൊഴികളിലെ പൊരുത്തക്കേടും പ്രതിഭാഗത്തിന് അനുകൂലമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

Football

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

പുതിയ വാര്‍ത്തകള്‍

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.