ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിദംബരത്തെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചിദംബരത്തിന് പുറമേ മകൻ കാർത്തി ചിദംബരം, പീറ്റർ ഇന്ദ്രാണി, ഇന്ദ്രാണി മുഖർജി എന്നിവരുൾപ്പടെ പതിനാല് പ്രതികളാണുള്ളത്. ദൽഹിയിലെ റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഈ മാസം 21ന് പരിഗണിക്കും.
പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കേ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. മകന്‍ കാര്‍ത്തി ചിദംബരം അതിന് ഇടനില നിന്ന് പണം കൈപ്പറ്റിയെന്നുമാണ് കേസ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആഗസ്ത് 21ന് സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം തിഹാർ ജയിലിൽ കഴിയുകയാണ്. ബുധനാഴ്ച ഇതേ കേസിൽ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ എൻഫോഴ്സ്‌മെന്റും ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ എല്ലാം ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു.
നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കിയത് ഇന്ദ്രാണിയായിരുന്നു. ചിദംബരം ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റെ സന്ദര്‍ശക വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ദല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
ഐഎന്‍എക്സ് മീഡിയയില്‍ ഇന്ദ്രാണി മുഖര്‍ജി താല്‍പര്യം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് വേണ്ടിയാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തെന്നാണ് സിബിഐയുടെ വാദം.
















