രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. ജോണ്‍ ബി ഗുഡ്‌നോഫ് (യുഎസ്), എം സ്റ്റാന്‍ലി വൈറ്റിംഗ്ഹാം (യുകെ-യുഎസ്), അകിര യോഷിനോ (ജപ്പാന്‍) എന്നിവര്‍ക്കാണ് 2019ലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ നോബല്‍ സമ്മാനം. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലീഥിയം അയണ്‍ ബാറ്ററികളുടെ കണ്ടെത്തലിനു വികസനത്തിനുമാണ് പുരസ്‌കാം.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് 2019 ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ജോണ്‍ ബി. ഗുഡ്‌നോഫ്, എം സ്റ്റാന്‍ലി വൈറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവര്‍ക്ക് ”ലിഥിയം അയണ്‍ ബാറ്ററികളുടെ വികസനത്തിന്” സമ്മാനിച്ചു. ജോണ്‍ ബി. ഗുഡ്‌നോഫ് ഏറ്റവും പ്രായമേറിയ നോബല്‍ ജേതാക്കളില്‍ ഒരാള്‍ കൂടിയായി മാറി.
1970 കളുടെ തുടക്കത്തില്‍ ആദ്യത്തെ ലിഥിയം ബാറ്ററി വികസിപ്പിച്ചപ്പോള്‍ അതിന്റെ ബാഹ്യ ഇലക്ട്രോണ്‍ പുറത്തിറക്കാന്‍ വൈറ്റിംഗ്ഹാം ലിഥിയത്തിന്റെ വിപുലമായ ഡ്രൈവ് ഉപയോഗിച്ചുവെന്ന് അക്കാദമി കണ്ടെത്തി. ഗുഡ്നഫ് ലിഥിയം ബാറ്ററിയുടെ സാധ്യത ഇരട്ടിയാക്കി കൂടുതല്‍ ശക്തവും ഉപയോഗപ്രദവുമായ ബാറ്ററിയുടെ ശരിയായ വ്യവസ്ഥകള്‍ സൃഷ്ടിച്ചു, അതേസമയം ബാറ്ററിയില്‍ നിന്ന് ശുദ്ധമായ ലിഥിയം ഒഴിവാക്കുന്നതില്‍ യോഷിനോ വിജയിച്ചു. ശുദ്ധമായ ലീഥിയത്തേക്കള്‍ ഗുണകരമായ ലീഥിയം അയണാണ് ബാറ്ററികള്‍ക്ക് ഉപകാരപ്രദമെന്നും യോഷിനോ കണ്ടെത്തി.
1922ൽ ജർമനിയിൽ ജനിച്ച ബോൺ ബി ഗുഡ്നോഫ് നിലവിൽ ടെക്സാസ് സർവകലാശാലയിൽ അധ്യാപകനാണ്. 1941ൽ യു.കെയിൽ ജനിച്ച സ്റ്റാൻലി വൊറ്റിംഗ് ഹാം നിലവിൽ അമേരിക്കയിലെ ബർമിങ്ഹാം സർവകലാശാലയിൽ അധ്യാപകനാണ്. ജപ്പാൻ സ്വദേശിയായ അക്കീര യോഷിനോ ജപ്പാനിലെ മെയ്ജോ സർവകലാശാലയിൽ അധ്യാപകനാണ്.
















