Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘രഘുനാഥ’ന്റെ ദസറ

ഉമ by ഉമ
Oct 7, 2019, 01:47 am IST
in Samskriti

ഭാരതത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് വൈവിധ്യങ്ങള്‍ ഒരുപാടുണ്ട്. ഭാഷാദേശഭേദമനുസരിച്ച്  അത് വ്യത്യാസപ്പെട്ടിരിക്കുന്നു. സമാനത ഒരേയൊരു കാര്യത്തില്‍ മാത്രം. എല്ലായിടത്തും നവരാത്രിയ്‌ക്ക്  പരിസമാപ്തിയാകുന്നത് വിജയദശമി നാളിലാണ്. പക്ഷേ എല്ലായിടത്തും എന്ന്  തീര്‍ത്തു പറയുക വയ്യ. ഹിമാചലില്‍  ഏഴുനാള്‍ നീളുന്ന’കുളു ദസറ’യ്‌ക്ക്  തുടക്കമാകുന്നത് വിജയദശമി നാളിലാണ്. അന്ന്  സഞ്ചാരികളുടെ സ്വര്‍ഗമായ കുളു ജനലക്ഷങ്ങളാല്‍ നിറയും.  ദാല്‍പൂര്‍ മൈതാനമാണ് ദസറയുടെ വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷത്തിലേറെപ്പേര്‍ ദസറയ്‌ക്കെത്താറുണ്ടെന്നാണ് കണക്കുകള്‍.  

17 ാം നൂറ്റാണ്ടില്‍ ഹിമാചലിലെ രാജാവായിരുന്ന രാജാ ജഗത്‌സിങ് , കുളുവിന്റെ ആരാധനാ മൂര്‍ത്തിയായി  ഭഗവാന്‍ രഘുനാഥിനെ കുടിയിരുത്തിയതിന്റെ ഓര്‍മയാണ് കുളുദസറ.

അതിനു പിറകിലൊരു ശാപത്തിന്റെ കഥയുണ്ട്. കുളുവിലെ കര്‍ഷകനായിരുന്നു ദുര്‍ഗാദത്ത. അദ്ദേഹത്തിന്റ കൈയില്‍ വിലപിടിപ്പുള്ള മുത്തുകളുടെ ശേഖരങ്ങളുള്ളതായി രാജാ ജഗത്‌സിങ് അറിഞ്ഞു. ആ മുത്തുകളെല്ലാം തനിക്ക്  കൈമാറണമെന്ന് രാജാവ് ദുര്‍ഗാദത്തയോട് ആജ്ഞാപിച്ചു. അവ പക്ഷേ സാമാന്യാര്‍ഥത്തിലുള്ള മുത്തുകളായിരുന്നില്ല.  ‘അറിവിന്റെ മുത്തു’കളായിരുന്നു ദുര്‍ഗാദത്തയുടെ ശേഖരം. രാജാവിന്റെ ആജ്ഞയില്‍ മനംനൊന്ത് ദുര്‍ഗാദത്ത ആത്മാഹുതി ചെയ്തു. അതിനു മുമ്പ് അദ്ദേഹം രാജാവിനെ ശപിച്ചു.’ നീ കഴിക്കുന്നതെല്ലാം പുഴുക്കളും കുടിക്കുന്നതെല്ലാം രക്തവുമായി തീരട്ടെ’.

ശാപത്താലും  കുറ്റബോധത്താലും  രാജാവിന്റെ മനോനില തകര്‍ന്നു. അദ്ദേഹം അതിന് പ്രതിവിധി തേടി ഒരു ബ്രാഹ്മണനെ സമീപിച്ചു. രാമരാജ്യമായ  അയോധ്യയിലെ രഘുനാഥവിഗ്രഹം കുളുവില്‍ കൊണ്ടു വന്നു സ്ഥാപിക്കാനായിരുന്നു ബ്രാഹ്മണന്‍ നിര്‍ദേശിച്ചത്. അതിനായി തന്റെ വിശ്വസ്തരില്‍ ഒരാളെ രാജാവ് അയോധ്യയിലേക്ക് അയച്ചു. അയാള്‍ വിഗ്രഹം  മോഷ്ടിച്ച് കുളുവിലേക്ക് മടങ്ങും വഴി സരയൂനദിക്കരയില്‍ വെച്ച് അയോധ്യാവാസികള്‍ പിടികൂടി.

എന്തിനാണ് വിഗ്രഹം മോഷ്ടിച്ചതെന്ന ചോദ്യത്തിന് രാജാവിനേറ്റ ശാപത്തിന്റെ കഥ അയാള്‍ വിശദീകരിച്ചു. പക്ഷേ അയോധ്യയിലെ ജനങ്ങള്‍ വിഗ്രഹം വിട്ടുകൊടുത്തില്ല. അവരത് തലയില്‍ ചുമന്ന് അയോധ്യയെ ലക്ഷ്യമാക്കി നടക്കാനൊരുങ്ങി. പക്ഷേ വിഗ്രഹത്തിന് ഉള്ളതിലും  എത്രയോ ഇരട്ടി ഭാരം കൂടിവന്നു. ഒരടി പോലും ആര്‍ക്കും മുന്നോട്ടു നടക്കാനായില്ല. എന്നാല്‍ കുളുവിന്റെ ദിശയിലേക്ക് നടക്കാനൊരുങ്ങിയപ്പോള്‍ വിഗ്രഹത്തിന്റെ ഭാരം പകുതിയായി. ഒടുവില്‍ അവര്‍ തന്നെയത് കുളുവിലെത്തിച്ചു. ഭഗവാന്‍ രഘുനാഥനെ കുളുതാഴ്‌വരയില്‍ പ്രതിഷ്ഠിച്ചത് അങ്ങനെയാണ്. ഒടുവില്‍, ഭഗവത്  ചരണങ്ങള്‍ അഭിഷേകം ചെയ്ത തീര്‍ഥം കുടിച്ച് രാജാ ജഗത്‌സിങ് ശാപവിമുക്തനായി.

രഘുനാഥമൂര്‍ത്തിയെ രഥത്തില്‍ എഴുന്നള്ളിച്ച് ഹിമാചലിലെ ജനത ഇന്നും ആ ഓര്‍മകള്‍ പങ്കു വെയ്‌ക്കുന്നു. അതാണ് വിജയദശമി നാളിലെ  ‘കുളുദസറ’ യുടെ തുടക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.