ശബരിമല: മണ്ഡലകാലത്തിന് ഒന്നരമാസം ബാക്കിയിരിക്കെ ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. യുവതീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ സമീപനങ്ങളാണു ശബരിമലയില്‍ പ്രതിസന്ധി അതിരൂക്ഷമാക്കിയത്. മണ്ഡലകാലത്തേക്ക് ദേവസ്വം ബോര്‍ഡ് മുന്നോട്ടുവച്ചു ലേല നടപടികള്‍ പങ്കെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണിപ്പോള്‍. വഴിപാടുകളേയും സ്റ്റാളുകളേയും ലേലത്തില്‍ നിന്ന് വ്യാപരികള്‍ വിട്ടു നില്‍ക്കുകയാണ്. 200ഓളം സാമഗ്രികളുടെ ലേലം ക്ഷണിച്ചപ്പോള്‍ പത്തില്‍ താഴെ അപേക്ഷകള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിനു ലഭിച്ചത്. ശബരിമലയിലെ നിലവിലെ അവസ്ഥയും ലേലത്തുക കുത്തനെ കൂട്ടിയതുമാണ് പുതിയ പ്രതിസന്ധിക്കു കാരണം.
ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിണറായി സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ സമീപനങ്ങളില്‍ വിശ്വാസികള്‍ ശബരിമലയില്‍ കാണിക്ക സമര്‍പ്പിക്കുന്നതില്‍ നിന്നു പിന്മാറിയിരുന്നു. ഇതാണ് ബോര്‍ഡിനു കനത്ത തിരിച്ചടിയായത്. കൂടാതെ, കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവു വന്നതോടെ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായി. വരുമാനം കുറഞ്ഞതിനു പകരമായി 100 കോടി രൂപയുടെ ധനസഹായേം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഗഡു ഓണത്തിനു മുമ്പ് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനുള്ള ഫയലുകള്‍ സെക്രട്ടേറിയറ്റിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിച്ചില്ല. ഇതോടെ ഓണക്കാലത്ത് കരാറുകാര്‍ക്കും ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും പണമില്ലാതെയായി. തുടര്‍ന്നാണ് ധനലക്ഷ്മി ബാങ്കിലുള്ള സ്ഥിരനിക്ഷേപം പണയപ്പെടുത്തി ബാങ്കിന്റെ നന്തന്‍കോട് ശാഖയില്‍ നിന്നും 36 കോടി വായ്‌പയെടുത്തത്. നിക്ഷേപം പണയപ്പെടുത്തി 35 കോടി വായ്‌പയെടുത്തതിലൂടെ ബോര്‍ഡിന് പ്രതിമാസം നഷ്ടം 97 ലക്ഷം രൂപയാണ്.
കരാറുകാര്‍ക്ക് നല്‍കാനായി കരുതല്‍ ധനം പണയപ്പെടുത്തി ദേവസ്വം ബോര്‍ഡ് വായ്‌പയെടുത്തതു ചട്ടങ്ങള്‍ ലംഘിച്ചാണ്. മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്നു വ്യവസ്ഥ ചെയ്ത നിക്ഷേപമാണ് പണയപ്പെടുത്തിയത്. കരാറുകാര്‍ക്ക് നല്‍കുന്നതിനായി 35 കോടി രൂപയുടെ നിക്ഷേപം പണയപ്പെടുത്തി ധനലക്ഷ്മി ബാങ്കില്‍ നിന്നുമാണ് വായ്‌പയെടുത്തത്. ജനറല്‍ ഫണ്ടില്‍ നിന്നും നീക്കിയിരുപ്പുള്ള 10 കോടിയും ബാങ്കില്‍ നിന്നും വായ്്പയെടുത്ത 35 കോടിയും ചേര്‍ത്ത് 45 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കിയത്.
അതായത്, മൂന്നുമാസത്തെ കാലാവധിക്ക് നിക്ഷേപം പണയംവച്ചതിലൂടെ പ്രതിമാസം 97 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ബോര്‍ഡ് പ്രതിമാസം വഹിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലെടുത്ത വായ്‌പയ്‌ക്കാണ് ഇപ്പോള്‍ അധിക ബാധ്യത ഇത്രയധികം പണം നല്‍കേണ്ടി വരുന്നത്. ബോര്‍ഡിന്റെ നിക്ഷേപത്തിന് ബാങ്ക് നല്‍കുന്നത് ഏഴ് ശതമാനം പലിശയാണ്. എന്നാല്‍, വായ്‌പയെടുത്ത 35 കോടിക്ക് നല്‍കേണ്ട പലിശ 9.8 ശതമാനമാണ്. മാത്രമല്ല, കരുതല്‍ നിക്ഷേപം പണയപ്പെടുത്താന്‍ അധികാരമില്ലെന്ന വ്യവസ്ഥ മറികടന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. ഭൂമി വാങ്ങുന്നതിനോ ആസ്തി വര്‍ധിപ്പിക്കുന്നതിനോ പാട്ട വ്യവസ്ഥയില്‍ ഭൂമി എടുക്കുന്നതിനോ മാത്രമേ ഈ പണം ഉപയോഗിക്കാവൂ എന്നാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂന്‍ ആക്ടില്‍ പറയുന്നത്. ഈ നിക്ഷേപം കരാറുകാര്‍ക്ക് നല്‍കാനോ പണയപ്പെടുത്താനോ നിയമത്തില്‍ വ്യവസ്ഥയില്ല. ഈ നിക്ഷേപമാണ് ചട്ടം ലംഘിച്ച് ധനലക്ഷ്മി ബാങ്കിലെ നന്ദന്‍കോട് ശാഖയില്‍ പണയംവച്ചത്.
















