മുംബൈ: ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ അമ്പതോളം പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ വിവാദപ്രസ്താവനയുമായി വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന വിധിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് മുംബൈയില്‍ ഒരു പൊതുചടങ്ങില്‍ ചന്ദ്രചൂഡ് പ്രസ്താവിച്ചത്. ശബരിമല യുവതീ പ്രവേശന വിധിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് തൊട്ടുകൂടായ്‌മക്ക് തുല്യമാണ്. ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ചന്ദ്രചൂഡ്. വിധി പറഞ്ഞ ശേഷം തനിക്ക് ഭീഷണി നേരിടേണ്ടി വന്നതായും ചന്ദ്രചൂഡ് പറഞ്ഞിരുന്നു. അതേസമയം, റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി തന്നെ ഈ ഒരു വിഷയത്തില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയ് അനൗചത്യമെന്നാണു നിയമരംഗത്ത് നിന്നുള്ളവര്‍ തന്നെ പ്രതികരിക്കുന്നത്. ചന്ദ്രചൂഡിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധവും ശക്തമാണ്.
ശബരിമലയിലെ യുവതി പ്രവേശം പരിശോധിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബര്‍ 28-ന് നല്‍കിയ വിധി പ്രകാരം ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഉപാധികളില്ലാതെയുള്ള പ്രവേശനം അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ വിധിക്കു ശേഷം ഒരംഗത്തിന്റെ വിയോജിപ്പോടുകൂടിയ ഭൂരിപക്ഷ വിധിയായിരുന്നു ഇത്. അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.
സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വിശ്വാസി സമൂഹത്തില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡലകാലത്ത് ശബരിമലയില്‍ പോലീസ് നരനായാട്ട് അടക്കം അരങ്ങേറി. വിധിക്കെതിരേ ഒരുഘട്ടത്തിലും പുനപരിശോധന ഹര്‍ജി നല്‍കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ മുതിര്‍ന്നില്ല.
പിന്നീടാണ് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 49 പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തയത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പുനഃപരിശോധന ഹര്‍ജികള്‍. ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളില്‍ പറഞ്ഞിരുന്നു. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ഇരുന്നായിരുന്നു ജഡ്ജിമാര്‍ പരിശോധിച്ചത്. തുടര്‍ന്നാണ് വിധി സ്‌റ്റേ ചെയ്തില്ലെങ്കിലും ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനായി നവംബറിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിഡ് രഞ്ജന്‍ ഗൊഗോയ് നവംബറില്‍ വിരമിക്കും മുന്‍പ് കേസില്‍ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഇതിനെടെയാണു വിഷയത്തില്‍ പരസ്യനിലപാടുമായി ഒരു ജസ്റ്റിസ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.
















