Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ആ ജീവിത വീക്ഷണം സ്വായത്തമാക്കൂ…, സംഘം നിത്യവും ഗാന്ധിജിയെ സ്മരിക്കുന്നു’; ആര്‍.എസ്.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ലേഖനം

ഡോ. മോഹന്‍ ഭാഗവത്byഡോ. മോഹന്‍ ഭാഗവത്
Oct 2, 2019, 11:14 am IST
inVicharam

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലും  ഉത്ഥാനത്തിന്റെ യശോഗീതത്തിലും മുദ്രണം ചെയ്തിരിക്കുന്ന മഹാന്മാരുടെ പേരുകളില്‍ ഏറ്റവും പ്രമുഖമായത് ഗാന്ധിജിയുടെ നാമധേയമാണ്. ഭാരതത്തിന്റെ രാജനീതിയെ ആധ്യാത്മികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്താനുള്ള ശ്രമം ഗാന്ധിജി നടത്തി.

ഗാന്ധിജിയുടെ പരിശ്രമം അധികാരരാഷ്‌ട്രീയത്തിന്റെ പരിധിയില്‍ നില്‍ക്കുന്നതായിരുന്നില്ല. സമാജത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും സ്വഭാവം സംശുദ്ധമാക്കി തീര്‍ക്കുന്നതിനാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. സത്യം, അഹിംസ, സ്വാവലംബനം എന്നിവയോടൊപ്പം മനുഷ്യമാത്രമായ യഥാര്‍ഥ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായിരിക്കണം ജനജീവിതമെന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ഈ ചിന്ത അദ്ദേഹത്തിന്റെ ജീവിതത്തില്‍ പൂര്‍ണമായും സാര്‍ഥകമായി തീര്‍ന്നിരുന്നു. 1922-ല്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാഗപ്പൂരില്‍ കോണ്‍ഗ്രസ് ഒരു പൊതുയോഗം നടത്തി. ആ യോഗത്തില്‍ സംസാരിച്ച ഡോ. ഹെഡ്‌ഗേവാര്‍, ഗാന്ധിജിയെ ‘പുണ്യപുരുഷ’നെന്ന് വിശേഷിപ്പിച്ചു. ജീവിതത്തില്‍ തന്റെ ആദര്‍ശത്തിനും ചിന്തകള്‍ക്കും വേണ്ടി സര്‍വസ്വവും ത്യജിക്കുവാന്‍ ഗാന്ധിജി സദാ  സന്നദ്ധനായിരുന്നു എന്നും  ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞു. അപദാനങ്ങള്‍ പാടിയതുകൊണ്ട് മാത്രം ഗാന്ധിജിയുടെ പ്രവര്‍ത്തനം മുമ്പോട്ടു പോകില്ലെന്നു കൂടി വ്യക്തമാക്കി. ഗാന്ധിജിയുടെ ജീവിതത്തിലെ ഉല്‍കൃഷ്ട ഗുണങ്ങളെ അവനവന്റെ ജീവിതത്തില്‍ സാര്‍ഥകമാക്കിയാല്‍ മാത്രമേ ആ ദൗത്യം മുമ്പോട്ടു കൊണ്ടുപോകാനാകൂ എന്നുകൂടി അദ്ദേഹം പറഞ്ഞു.

പവിത്രമായ ചിന്തയും ആദര്‍ശവും

അടിമത്ത മനോഭാവം എത്രമാത്രം ഹാനികരമാണെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ആ മാനസികാവസ്ഥയില്‍ നിന്ന് മുക്തമായി, പൂര്‍ണമായും സ്വദേശി കാഴ്ചപ്പാടില്‍ ഭാരതത്തിന്റെ വികാസത്തിന്റെ ഒരു രൂപരേഖ ‘ഹിന്ദ് സ്വരാജി’ന്റെ രൂപത്തില്‍ അദ്ദേഹം എഴുതി തയാറാക്കിയിരുന്നു. അധികാരത്തിന്റെ ബലത്തില്‍ വിദ്യാഭ്യാസത്തെ വികൃതമാക്കി, സാമ്പത്തികമായ കാഴ്ചപ്പാടില്‍ എല്ലാവരെയും തങ്ങളുടെ ആശ്രിതരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ പാശ്ചാത്യലോകം മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്ന പ്രതിസന്ധിഘട്ടത്തിലായിരുന്നു ഗാന്ധിജി നടത്തിയ ഈ പരിശ്രമം. സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഒരു പുതിയ ചിന്ത പ്രദാനം ചെയ്യുന്നതില്‍ അത്യന്തം വിജയം കൈവരിച്ച ഒരു പരീക്ഷണമായിരുന്നു അത്. എന്നാല്‍ അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ കഴിയുകയായിരുന്ന ജനങ്ങള്‍ യാതൊരു വീണ്ടുവിചാരവും കൂടാതെ പാശ്ചാത്യലോകത്ത് നിന്ന് വന്ന കാര്യങ്ങളെ ആധികാരികമായിക്കണ്ടു. തങ്ങളുടെ പൂര്‍വികരേയും പൂര്‍വകാല മഹത്ത്വത്തെയും പൂര്‍വിക സംസ്‌കാരത്തെയും ഹീനവും മോശവുമെന്ന് കണക്കാക്കി. അന്ധാനുകരണത്തിന്റെ വലയില്‍ അകപ്പെട്ടു. അതിന്റെ സ്വാധീനം ഇന്നും കാണുന്നുമുണ്ട്.

സമകാലീനരായ മഹാപുരുഷന്മാര്‍ ഗാന്ധിജിയുടെ ഭാരതകേന്ദ്രിത ചിന്തകളുടെ ചില അംശങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഐന്‍സ്റ്റൈന്‍ ഗാന്ധിജിയുടെ മരണവാര്‍ത്തയോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ”ഇത്തരമൊരു വ്യക്തി ഈ ഭൂലോകത്ത് ജീവിച്ച്, മണ്‍മറഞ്ഞുപോയെന്ന് വിശ്വസിക്കുവാന്‍ വരും തലമുറകള്‍ക്ക് പ്രയാസമായിരിക്കും.” തന്റെ ജീവിതോദാഹരണത്തിലൂടെ അത്രമാത്രം പവിത്രമായ ചിന്തയും ആദര്‍ശവുമാണ് ഗാന്ധിജി നമ്മുടെ മുന്നില്‍ വെച്ചത്. 1936-ല്‍ ഗാന്ധിജി വര്‍ധയുടെ പരിസരത്ത് നടന്ന സംഘത്തിന്റെ ശിബിരം സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം ഗാന്ധിജിയുടെ താമസസ്ഥലത്ത് ഡോ. ഹെഡ്‌ഗേവാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ച, ചോദ്യോത്തരങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

സംഘം നിത്യവും ഗാന്ധിജിയെ സ്മരിക്കുന്നു

വിഭജനത്തിന്റെ രക്തപങ്കിലമായ ദിവസങ്ങളില്‍ ദല്‍ഹിയില്‍ താമസസ്ഥലത്തിന് അടുത്ത് നടന്നിരുന്ന സംഘശാഖയില്‍ ഗാന്ധിജി വന്നിരുന്നു. അദ്ദേഹം സ്വയംസേവകരെ അഭിസംബോധനചെയ്തു. അതിന്റെ വാര്‍ത്ത 1947 സപ്തംബര്‍ 27ന് ‘ഹരിജന്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംസേവകരുടെ അച്ചടക്കം. ജാതി-ഉപജാതി ചിന്തകളില്ലായ്‌മ എന്നിവ കണ്ട അദ്ദേഹം തനിക്കുള്ള സന്തോഷം വ്യക്തമാക്കി.

പൂര്‍ണമായും സാമൂഹ്യസമത്വം, സമരസത എന്നിവയുടെ പക്ഷത്തു നിന്നു ഗാന്ധിജി. പറയുന്ന കാര്യങ്ങള്‍ സ്വജീവിതത്തില്‍ നടപ്പാക്കി.  ഉല്‍കൃഷ്ടമായ ഈ ഗുണങ്ങള്‍ കാരണമാണ് ഗാന്ധിജിയുടെ ചിന്തകളോട്  യോജിക്കാത്തവര്‍ പോലും അദ്ദേഹത്തെ ബഹുമാനത്തോടെ കാണുന്നത്. ആദര്‍ശപുരുഷനായ ഗാന്ധിജിയെ നാമെല്ലാം പഠിക്കുകയും മനസിലാക്കുകയും വേണം. അദ്ദേഹത്തിന്റെ ജീവിതാദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കുകയും വേണം. നിത്യവും പ്രഭാതത്തില്‍ ചൊല്ലുന്ന സ്‌തോത്രത്തിലൂടെ നമ്മുടെ ദേശത്തെ മഹാപുരുഷന്മാരെ സ്മരിക്കുന്ന  ശീലം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാരംഭകാലം തൊട്ടുണ്ട്. 1963ല്‍ അതില്‍ മാറ്റം വരുത്തി ചില പുതിയ പേരുകള്‍ കൂടിച്ചേര്‍ത്തു. ഗാന്ധിജിയുടെ പേരും അതില്‍ ചേര്‍ത്തു. ഇപ്പോഴതിന്റെ പേര് ‘ഏകാത്മതാ സ്‌തോത്ര’ മെന്നാണ്. സംഘ സ്വയംസേവകര്‍ നിത്യവും കാലത്ത് ഏകാത്മതാ സ്‌തോത്രത്തില്‍ ഗാന്ധിജിയുടെ പേര് ഉച്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തെ സ്മരിക്കുന്നു.

അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍, പവിത്രവും ത്യാഗമയവും സുതാര്യവുമായ ആ ജീവിതത്തെയും ജീവിതവീക്ഷണത്തെയും സാത്മീകരിച്ച് ഓരോ ഭാരതീയനും രാഷ്‌ട്രത്തിന്റെ രചനയ്‌ക്കായി പ്രതിജ്ഞടുക്കണം.

ഡോ. മോഹന്‍ ഭാഗവത്
ഡോ. മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.