തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളായി. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് മത്സരിക്കും. കോന്നിയില്‍ കെ. സുരേന്ദ്രനും മത്സരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ കോന്നിയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോന്നിയിലെ നാല് പഞ്ചായത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു.
അഡ്വ. എസ് സുരേഷ് തന്റെ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1986 ല്‍ ആര്‍എസ്എസില്‍ കൂടിയാണ്. കോളേജ് യൂണിറ്റ് പ്രവര്ത്തകന് മുതല്‍ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍ വരെയുള്ള നിരവധി ചുമതലകള്‍ നീണ്ട 17 വര്‍ഷം അഡ്വ സുരേഷ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയില്‍ വഹിച്ചു. 1996 മുതല്‍ 1998 വരെ എബിവിപിയില്‍ സംസ്ഥാന സെക്രട്ടറി. എബിവിപി നേതാവായിരിക്ക തന്നെ നെഹ്റു യുവ കേന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സെന്‍സര്‍ ബോര്‍ഡ് മെമ്പറുമായിരുന്നു. 2003 ല്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2006 മുതല്‍ 2009 വരെ യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2009 മുതല്‍ 2013 വരെ ബിജെപി യുടെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിക്കുകയാണ്. 2013 ലാണ് അദ്ദേഹം ജില്ലാ അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നത്.
വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍ ഇലെക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപി തിരുവനന്തപുരം സിറ്റി സെക്രട്ടറിയുടെയും ചുമതല അഡ്വ സുരേഷ് വഹിച്ചിട്ടുണ്ട്. ബിഎ എല്‍എല്‍ബി ബിരുദധാരിയായ എസ് സുരേഷ് നിലവില്‍ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം തിരുവനന്തപുരത്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനാണ്.
2010 ലെ ത്രിതല ധപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് അഡ്വ സുരേഷ് മത്സര രംഗത്തേക്ക് വരുന്നത്. കല്ലിയൂര്‍ വെങ്ങാനൂര്‍ പഞ്ചായത്തുകള്‍ അടങ്ങുന്ന ജില്ലാ ഡിവിഷനില്‍ മത്സരിക്കവെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായി. പിന്നീട് ഈ ഡിവിഷനില്‍ ബിജെപി വിജയിച്ചുവെന്നത് ചരിത്രമാണ്. 2006 ല്‍ ബിജെപിക്ക് 1000 ല്‍ പരം വോട്ടുമാത്രം നേടിയ പാറശ്ശാല അസംബ്ലി മണ്ഡലത്തില്‍ 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ 13000 ലേറെ വോട്ടുനേടി സുരേഷ് ചരിത്രം സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനായിരിക്കെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും അതുകൊണ്ടു തിരഞ്ഞെടുപ്പുകളില്‍ നിന്നും മത്സരിക്കാതെ മാറി നില്‍ക്കുകയും ചെയ്ത നേതാവാണ് അഡ്വ സുരേഷ്. സ്വന്തം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ബിജെപി വിജയവും ഗ്രാമ പഞ്ചായത്ത് ഭരണവും ബിജെപിക്ക് ലഭിച്ചിട്ടുള്ള അപൂര്‍വമായ സംഘടനാ മികവ് കാണിച്ച നേതാവാണ് സുരേഷ്. ജില്ലാ അധ്യക്ഷനായ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 182000 വോട്ടില്‍ നിന്ന് അഞ്ചരലക്ഷത്തിലധികം വോട്ടുകളിലേക്ക് ബിജെപിയെ ഉയര്‍ത്താന്‍ സുരേഷിന്റെ പ്രവര്‍ത്തന മികവും നേതൃത്വ പാടവവും കൊണ്ടാണ്. തിരുവനന്തപുരം നഗരസഭയില്‍ 35 ബിജെപി കൗണ്‍സിലര്‍മാര്‍ വിജയിക്കുന്നതും ജില്ലയില്‍ ഒരു എംഎല്‍എ ഉള്‍പ്പടെ 250 ബിജെപി ജനപ്രതിനിധികളെ വിജയിപ്പിക്കുന്നതും സുരേഷ് ജില്ലാ പ്രസിഡന്റ്റായി ചുമതല വഹിക്കുന്ന സമയത്താണ്. തിരുവനന്തപുരം പാര്ലമെന്റ്റില് ബിജെപി സ്ഥാനാര്‍ത്ഥികള്‍ 2014 ലും 2019 ലും ഇടതുപക്ഷത്തെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തുന്നതും സുരേഷിന്റെ സംഘടനാ മികവിന്റെ ഉദാഹരണങ്ങളായി കാണാവുന്നതാണ്. വിദ്യാര്‍ത്ഥി യുവജന കാലഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്യാംപസുകളിലും പ്രദേശങ്ങളിലും പ്രസംഗിച്ചതിനുള്ള ബഹുമതിയും സുരേഷിനാണുള്ളത്. ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഈ കാലഘട്ടത്തിലും നല്ലൊരു സംഘാടകന്‍ മാത്രമായല്ല നല്ലൊരു ഒരു വാഗ്മി കൂടിയായാണ് സുരേഷ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. സുരേഷിന്റെ സംഘടനാ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെയും അംഗീകാരവും അഭിനന്ദങ്ങളും നിരവധി തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2016 ല്‍ കോഴിക്കോട് നടന്ന പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ബിജെപി നാഷണല്‍ എക്സിക്യൂട്ടീവില്‍ അവതാരകനായി ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ നേടാനും അഡ്വ സുരേഷിന് സാധിച്ചിരുന്നു.
















