Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മവിദ്യയുടെ ഐകരൂപ്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 27, 2019, 04:08 am IST
in Samskriti

രണ്ടാം പാദത്തില്‍ ജീവന്റെ സ്വപ്‌ന സമാധി അവസ്ഥകളുടെ നിരൂപണം ചെയ്ത് ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ലക്ഷണങ്ങളെ വിലയിരുത്തി. ബ്രഹ്മത്തിന്റെ അപ്രമേയഭാവം സമര്‍ത്ഥിച്ചു. പരാ അപരാ പ്രകൃതികളെ പറഞ്ഞ് പരമാത്മാവിന്റെ ഭേദ അഭേദഭാവത്തെയും കണ്ടു. അവസാനമായി കര്‍മ്മഫലദാതാവ് ഈശ്വരനാണെന്ന് ഉറപ്പിക്കുകയും ചെയ്തു. മൂന്നാം പാദത്തില്‍ ബ്രഹ്മവിദ്യയുടെ ഐകരൂപ്യത്തെ പറയുന്നു. ഒന്നായ ബ്രഹ്മവിദ്യയെ പലതായി പറഞ്ഞിട്ടുണ്ടെങ്കിലും അത് ഒന്നാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.

മൂന്നാം അദ്ധ്യായം മൂന്നാം പാദം

ഈ പാദത്തില്‍ 36 അധികരണങ്ങളുണ്ട്. ആകെ 66 സൂത്രങ്ങളുമുണ്ട്. ഉപനിഷത്തുകളില്‍ പലതരത്തില്‍ വര്‍ണിച്ചിട്ടുള്ള ബ്രഹ്മ ലക്ഷണത്തെ വിചാര ചെയ്യുന്നതിലൂടെയാണ്  ഈ പാദത്തിലെ ആദ്യ അധികരണം ആരംഭിക്കുന്നത്.

സര്‍വ്വവേദാന്തപ്രത്യയാധികരണം

ആദ്യ അധികരണമായ ഇതില്‍ നാല് സൂത്രങ്ങളാണുള്ളത്.

ബ്രഹ്മ ലക്ഷണ വിചാരം ഇവിടെ തുടങ്ങുന്നു.

സൂത്രം  സര്‍വ്വ വേദാന്തപ്രത്യയം ചോദനാദ്യവിശേഷാത്

എല്ലാ വേദാന്ത ഗ്രന്ഥങ്ങളിലും വേറെയായി കാണുന്ന ബ്രഹ്മ വര്‍ണ്ണനകളെല്ലാം (ബ്രഹ്മവിദ്യാ വര്‍ണനകള്‍) ഒന്ന് തന്നെയാണ്. 

പ്രേരണ മുതലായവയില്‍ വിശേഷമില്ലാത്തതിനാലാണിത്.

ബ്രഹ്മ തത്വത്തെ വിസ്തരിച്ചു കഴിഞ്ഞതിനു ശേഷം ബ്രഹ്മ ലക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഉപനിഷത്തുക്കളില്‍ പലയിടങ്ങളിലായി ബ്രഹ്മത്തിന്റെ ലക്ഷണം പലതരത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍മ്മങ്ങള്‍ പലത് ഉള്ളതുപോലെ ബ്രഹ്മവും പല തരത്തിലുണ്ടോ എന്നാണ് സംശയം.

ഏകമായ ബ്രഹ്മത്തിനെ എങ്ങനെ പലതായി വര്‍ണിക്കാനാകും. ഉപനിഷത്തിലെ ബ്രഹ്മ വിജ്ഞാനങ്ങള്‍ വ്യത്യസ്തങ്ങളാണോ എന്ന സംശയത്തിനെ ദൂരികരിക്കുകയാണ് ഇവിടെ.

ഒരു വസ്തുവിനെ പല വീക്ഷണങ്ങളില്‍ കൂടി നോക്കി കാണാം. അപ്പോള്‍ വ്യത്യാസം തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ചോദനം മുതലായ കര്‍ത്തവ്യങ്ങളെപ്പറ്റി പറയുമ്പോള്‍ വ്യത്യാസമുണ്ടാകില്ല. അതിനാല്‍ പുറമേയ്‌ക്ക് പലതായി തോന്നുന്ന ലക്ഷണങ്ങളെല്ലാം ഒന്നിനെതന്നെ സൂചിപ്പിക്കുന്നതാണ്.

വര്‍ണനകള്‍ പലതാണെങ്കിലും ഫലനിര്‍ദ്ദേശം ഒന്നാണ്. ബ്രഹ്മജ്ഞാനവും ബ്രഹ്മ പ്രാപ്തിയുമാണ് ഫലം.

എല്ലാ ഉപനിഷത്തുക്കളും ആ ഫലം കിട്ടാനാണ് ബ്രഹ്മത്തെ വര്‍ണിച്ചിരിക്കുന്നത്. 

എല്ലാ വര്‍ണനകളുടേയും അന്തിമ നിര്‍ദ്ദേശം ബ്രഹ്മോപാസനമാണ്.

 കര്‍മ്മത്തെപ്പോലെ ഉപാസനകളിലും വ്യത്യാസമുണ്ടാകാം. സഗുണ ബ്രഹ്മവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വര്‍ണനകളിലും മാറ്റം കണ്ടേക്കാം.

ഉപാസനകളുടെ ഫലങ്ങള്‍ ദൃഷ്ടമോ അദൃഷ്ടമോ ആകും. ക്രമമ്യക്തി ഫലത്തെ തരുന്ന ഉപാസനകളുമുണ്ട്.ഇത്തരത്തില്‍ പല തരത്തിലുള്ള വര്‍ണ്ണനകള്‍ കാണാമെങ്കിലും അവ അവസാനിക്കുന്നത് ‘സ ആത്മാ സ വിജ്ഞേയഃ’ ആ ആത്മാവിനെ തന്നെയാണ് അറിയേണ്ടത് എന്ന നിലയിലാണ്.

 ‘ന നാമ്‌നാ സ്യാദചോദനാ വിഷയത്വാത്’ നാമങ്ങള്‍ക്ക് ചോദനാ വിഷയമല്ലാത്തതിനാല്‍ പ്രാധാന്യമില്ല എന്ന് പറഞ്ഞ് ഭേദത്തെ പരിഹരിക്കുകയാണ് ചെയ്യുന്നത്. 

അതിനാല്‍ പലതരത്തില്‍ വര്‍ണിച്ചിരിക്കുന്നത് കണ്ട് ആശയക്കുഴപ്പം ഉണ്ടാകേണ്ടതില്ല.

                                                                                                                                        9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

Samskriti

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.