Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐയെ സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനം പഠിപ്പിക്കാന്‍ ഏരിയാ സെക്രട്ടറി; ടെസ്റ്റ് എഴുതി ആണ് എസ്‌ഐ ആയത്; കളമശേരിയില്‍ തന്നെ ഇരിക്കണമെന്നില്ലെന്നും ചെയ്യാനുള്ളത് ചെയ്‌തോളാനും മറുപടി; എസ്‌ഐ അമൃത് രംഗന് കൈയടിച്ച് സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2019, 04:53 pm IST
in Kerala

കൊച്ചി : എസ്എഫ്ഐ പ്രവര്‍ത്തകനെ പോലീസ് ജീപ്പില്‍ കയറ്റിയെന്ന് ആരോപിച്ച് കളമശ്ശേരി പോലീസ് ഉദ്യോഗസ്ഥന് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി. കളമശ്ശേരിയുടെ രാഷ്‌ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഫോണ്‍ വിളിച്ച് എസ്ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയതിനു ലഭിച്ച ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി. 

കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ പോലീസ് ജീപ്പില്‍ കയറ്റി ഹോസ്റ്റലില്‍ വിട്ടിരുന്നു. ഇതിനെതിരെയാണ് സിപിഎം നേതാവ് മുന്നറിയിപ്പുമായി എത്തിയത്. എന്നാല്‍ ആരുടേയും താത്പ്പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്ന് ചുട്ട മറുപടിയാണ് എസ്ഐ നല്‍കിയത്. എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാര്‍ത്ഥിയെ പിടിച്ചു പോലീസ് ജീപ്പില്‍ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് ഏരിയ സെക്രട്ടറിയുടെ ഫോണ്‍ വിളി. നിങ്ങള്‍ എസ്ഐ ആയി വന്ന ശേഷം ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ നിന്നും രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്‌ട്രീയവും ഇടപാടുകളും മനസ്സിലാക്കി ഇടപെടുന്നത് നന്നാവും എന്നാണ് സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്തിയത്. 

എന്നാല്‍ തനിക്ക് ഒരു പാര്‍ട്ടിയോടും കൂറില്ലെന്നും നേരേ വാ നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണ്. കളമശേരി ആരുടേതാണെങ്കിലും ഒരു പ്രശ്നവുമില്ല. എനിക്ക് എല്ലാ വിദ്യാര്‍ത്ഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാന്‍ എനിക്കാവില്ല. ടെസ്റ്റ് എഴുതി പാസ്സായാണ് താന്‍ ജോലിക്ക് കയറിയത്. ആരുടേയും കാലുപിടിച്ചല്ല ഇവിടെ വന്നിരിക്കുന്നത്. ഇവിടെ തന്നെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. അതിനിടെ എസ്എഫ്ഐ നേതാവാണെന്ന് പറഞ്ഞതല്ലേ, അയാളോട് മാന്യമായി പെരുമാറണമെന്നും സിപിഎം സെക്രട്ടറി പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ ജീപ്പില്‍ കയറ്റി അമിനിറ്റി സെന്ററില്‍ വിടുകയാണ് ഉണ്ടായത്. തര്‍ക്കം നടക്കുന്ന സ്ഥലത്തു നിന്ന് ഒരാളെ മാറ്റാനാണ് ശ്രമിച്ചത്. ഇതില്‍ കൂടുതല്‍ മാന്യമായി എങ്ങിനെയാണ് പെരുമാറേണ്ടത്. അവരുടെ സൈഡ് ചേര്‍ന്ന് സംസാരിക്കാനാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും എസ്ഐ മറുപടി നല്‍കി. 

തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. ഇതേ സമയം ബിടെക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സഹാറയില്‍ ഓണാഘോഷവും പ്രകടനവും നടന്നു. ഓണാഘോഷത്തിനിടയിലേയ്‌ക്ക് കടന്നു കയറിയ ചിലര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

യൂണിഫോമിട്ടാല്‍ ചാകാനും തയാറായാണ് വന്നിരിക്കുന്നത്. ചത്തു കിടന്നാലും പിള്ളാരെ തല്ലാന്‍ ഞാന്‍ സമ്മതിക്കില്ല നിങ്ങള്‍ എന്താണെന്നു വച്ചാല്‍ചെയ്തോളു. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല. അതേസമയം നിങ്ങള്‍ക്ക് രഷ്‌ട്രീയ പ്രവര്‍ത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ എന്നും സക്കീര്‍ ഹൂസൈന്‍ ചോദിക്കുന്നുണ്ട്. 

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ എസ്ഐയുടേയും സിപിഎം നേതാവിന്റേയും ഫോണ്‍ വിളി സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സക്കീറിനെ വിമര്‍ശിച്ചും എസ്ഐയുടെ നിലപാടില്‍ കൈയ്യടിച്ചും നിരവധി ആളുകളാണ് രംഗതെത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിച്ചു വരുന്നതായി നിരവധി ആരോപണങ്ങള്‍ ഉയരുമ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്. ജോലിയിലെ സമ്മര്‍ദ്ദം മൂലം പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്നതും അടുത്തിടെ ഉണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം നാല് ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Entertainment

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)
India

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

കുടയും ബാഗുമില്ലാത്ത കുട്ടികളുടെ ദുഖം അറിയുന്ന ബാല്യകാലം;മേയര്‍ വിവി രാജേഷ് നല്‍കിയത് 5000 കുട്ടികള്‍ക്ക് പുഞ്ചിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.