Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്മ്യൂണിസ്റ്റാകാന്‍ ഭക്തിയും യുക്തിയും ഇല്ല?

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Aug 31, 2019, 01:08 am IST
inVicharam

ഈ കമ്മ്യൂണിസ്റ്റുകാരെക്കൊണ്ട് തോറ്റു. യുക്തിക്കൊരു കാലം. ഭക്തിക്കൊരു കാലം. ഇത് രണ്ടും ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റാകുമോ? അവര്‍ എന്തൊക്കെ പാടും എന്തൊക്കെ പറയും എന്നത് ഇന്ന് എത്തും പിടിയുമില്ലാത്ത സ്ഥിതിയാണ്. 

മുഴക്കുന്ന് മൃദംഗേശ്വര ക്ഷേത്രത്തില്‍  ആചാരപ്രകാരം കുപ്പായം ഊരി, ശ്രീകോവിലിന് മുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്ന ഇ.പി. ജയരാജന്റെ ചിത്രം നാട്ടുകാരെല്ലാം കണ്ടതാണ്. ജയരാജന്‍ കേന്ദ്രകമ്മിറ്റി അംഗമാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേക്കാള്‍ മുന്തിയ കമ്മ്യൂണിസ്റ്റ്. കടകംപള്ളി ഗുരുവായൂരില്‍ ചെന്ന് തൊഴുതത് ഏത് സാഹചര്യത്തിലെന്ന് ചോദിക്കുമെന്ന് പ്രസ്താവിച്ചത് പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനായിരുന്നുവല്ലോ. അരനൂറ്റാണ്ടിന് മുമ്പ് ശബരിമല സീസണില്‍ സിപിഎം പാര്‍ട്ടി ഓഫീസില്‍ അയ്യപ്പ ഭക്തരുടെ കറുത്ത മുണ്ട് ഉണങ്ങാന്‍ തൂക്കിയിട്ടത് കണ്ട് എ.കെ. ഗോപാലന്‍ കലികൊണ്ട് സംസാരിച്ചത് പഴയ തലമുറയ്‌ക്ക് ഓര്‍മയുണ്ടാകും. അത് സിപിഎം കാലത്തിനൊത്ത് മാറാന്‍ തുടങ്ങാത്ത കാലം. 

മാറ്റം എന്ന  അവസ്ഥക്കെ മാറ്റമില്ലാതുള്ളൂ എന്നു പാടി നടക്കുന്ന കമ്മ്യൂണിസ്റ്റ് കാലമാണല്ലോ ഇത്. മൂകാംബികയില്‍ ചെന്ന് തിരുവനന്തപുരം വെള്ളറടയിലെ സഖാവ് കൊടിമരത്തിനടുത്ത് നിന്ന് ചിത്രമെടുത്തത് അടുത്തകാലത്താണ്. ഫോട്ടോ ഫെയ്‌സ് ബുക്കിലിട്ടു. നാട്ടുകാര്‍ കണ്ടു. ഒപ്പം പാര്‍ട്ടിയും. സഖാവ് നാട്ടിലെത്തും മുമ്പ് വിശദീകരണ നോട്ടീസും നടപടിയും! എന്താല്ലേ. അതാണ് പാര്‍ട്ടി. എന്തൊക്കെയാണപ്പാ ഇവര്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇ.പി. ജയരാജന്‍ പറഞ്ഞത് കേട്ടില്ലേ? കൗതുകത്തോടെയേ അതൊക്കെ കാണാനും അറിയാനും പറ്റൂ. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പഴയ സിദ്ധാന്തം ആരും ഓര്‍ക്കുന്നില്ല. ഒരു ആരാധനാലയം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്ന് പറഞ്ഞതും മറന്നേ പറ്റൂ. അടുത്തിടെ ആറുദിവസം കൂടി ചര്‍ച്ച ചെയ്ത സംസ്ഥാന സെക്രട്ടറിയേറ്റും  സംസ്ഥാന കമ്മറ്റിക്കും ശേഷം സഖാക്കള്‍ അമ്പലക്കമ്മറ്റികളില്‍ കയറി പറ്റണം. ഉത്സവ നടത്തിപ്പില്‍ പങ്കാളിയാകണം എന്നൊക്കെ നിര്‍ദേശിച്ചത് പാലക്കാട് പ്ലീന തീരുമാനം മറന്നുകൊണ്ടായിരിക്കില്ല. 

വീട് പാലുകാച്ചുമ്പോള്‍ സഖാക്കള്‍ മതപരമായ ആചാരക്രമങ്ങള്‍ പാലിക്കാന്‍ പാടില്ല എന്ന നിര്‍ദേശവും മറന്നേ പറ്റൂ. അതില്‍ ഗണപതി ഹോമം പോലുള്ള ചടങ്ങ് പാടേ ഇല്ലെന്ന് പറഞ്ഞതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതില്ല. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. ലോകസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികള്‍ നടത്തിയ ശബരിമല പ്രശ്‌നം തിരിച്ചടിയായത് ഇനിയൊരു തെരഞ്ഞെടുപ്പില്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നതല്ല. 

മതമല്ല, മതമല്ല പ്രശ്‌നം എന്ന മുദ്രാവാക്യം നേതൃതലത്തില്‍ തന്നെ തിരുത്തുകയാണ്. ഇ.പി. ജയരാജന്റെ വാക്കുകള്‍ തന്നെ പരിശോധിക്കാം. ഞാന്‍ ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ധനസമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വ്യവസായമന്ത്രി. ‘എന്റെ ബന്ധുക്കള്‍ പലരും ശബരിമലയില്‍ പോകുന്നവരാണ്. എന്റെ അച്ഛന്‍ എല്ലാ മാസവും ഗുരുവായൂരില്‍ പോകുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.’ ശബരിമലയുടെ പേരില്‍ പാര്‍ട്ടിയും സര്‍ക്കാരും പഴി കേട്ടു. സുപ്രീംകോടതി വിധി അനുസരിക്കുക എന്ന കടമ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. ഞങ്ങളെല്ലാം ആരാധനാലയങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നവരാണ്. നാട്ടില്‍ സമാധാനവും ശാന്തിയും നല്‍കുന്നതില്‍ ആരാധനാലയങ്ങള്‍ പ്രധാനഘടകമാണ്. മനുഷ്യരാണ്, ചിലപ്പോഴൊക്കെ തെറ്റുകള്‍ സംഭവിച്ചേക്കാം. തെറ്റുകള്‍ സംഭവിക്കാത്തവരില്ല. തെറ്റുപറ്റിയാല്‍ അതില്‍ കടിച്ചുതൂങ്ങാതെ തെറ്റു തിരുത്തി ശരിയായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കേട്ടാല്‍ ദേവസ്വംമന്ത്രിക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ? ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ മാറ്റമുണ്ടാകില്ലെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന വിഭാഗത്തിനൊപ്പമാണോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ കടകംപള്ളി ഒഴിഞ്ഞുമാറി. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം ആയിരിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം തള്ളിയാണ് മുഖ്യമന്ത്രിയ്‌ക്ക് പിന്നാലെ ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ പിണറായി പറഞ്ഞതും കാണാം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. സുപ്രീംകോടതി നിലപാട് മാറ്റിയാല്‍ സര്‍ക്കാരും നിലപാട് മാറ്റും. എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരും പാര്‍ട്ടിയും. അതു പാര്‍ട്ടി വേദികളില്‍തന്നെ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. വിശ്വാസികള്‍ കൂടി അണിനിരന്ന മുന്നണിയും പാര്‍ട്ടിയുമാണ് തങ്ങളുടെത്.

എന്നാല്‍, വിശ്വാസത്തിന്റെ അവകാശികളായി ചമയുന്നവര്‍ സര്‍ക്കാര്‍, വിശ്വാസികള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ ആ പ്രചാരണത്തെ നേരിടുന്നതില്‍ ജാഗ്രത ഉണ്ടായില്ല. ഇതിനെതിരായി പാര്‍ട്ടി ഒരു ക്യാംപയിനിലേക്ക് പോയില്ല. അതാണ് സ്വയം വിമര്‍ശനപരമായി പാര്‍ട്ടി സ്വീകരിച്ചത്. ഈ സ്വയംവിമര്‍ശനം നടത്തിയപ്പോള്‍ ചിലര്‍ വിചാരിക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരും എന്തോ വലിയ തെറ്റു ചെയ്‌തെന്നും, അതാണ് സ്വയം വിമര്‍ശനം നടത്തിയതെന്നുമാണ്.

രാജ്യത്തെ ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയു. വനിതാമതില്‍ ലോകം ശ്രദ്ധിച്ച വനിതാ മുന്നേറ്റമായിരുന്നു. അതിന് പിന്നാലെ രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് ചിലര്‍ പ്രചാരണ ആയുധമാക്കി. വനിതാ മതില്‍ വിജയിച്ചപ്പോഴാണ് അവര്‍ അതിനെതിരെ തിരിഞ്ഞത്. മാധ്യമങ്ങളും ഇതിന്റെ ഭാഗമായതായി തവിട് തിന്നാലും കതൃതി വിടില്ലെന്ന് പറയാറില്ലെ. അതാണിപ്പോള്‍ സഖാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബുദ്ധിക്കും യുക്തിക്കും ചേരാത്ത വാദമുഖങ്ങല്‍. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുടെ കോലം കെട്ടല്‍ നടക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.