Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മന്ത്രി കടകം‌പള്ളിയുടെ സ്വന്തം നാട്ടില്‍ ദുരിതം ഒഴിയാതെ അന്‍പതോളം കുടുംബങ്ങള്‍

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Aug 29, 2019, 02:24 pm IST
in Local News

തിരുവനന്തപുരം: ദേവസ്വം മന്തി കടകംപളളി സുരേന്ദ്രന്റെ സ്വന്തം നാട്ടില്‍ അന്‍പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. വെളളക്കെട്ടും ഡ്രെയിനേജ് പൊട്ടലുമാണ് ദുരിതം വിതയ്‌ക്കുന്നത്. ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍  ഇതുവരെ പരിഹാരം കണ്ടെത്താന്‍  മന്ത്രിക്കോ കൗണ്‍സിലര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. ആനയറ ഭഗത് സിംഗ് റോഡില്‍ സിഐഡി ലെയ്‌നിലേയും പുലിക്കോട് ലെയ്‌നിലേയും നിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. 

സിഐഡി ലെയ്‌നില്‍ മഴപെയ്താല്‍ വെളളക്കെട്ടിലൂടെ നീന്തിക്കയറേണ്ട സ്ഥിതിയാണ്. വെളളം വറ്റണമെങ്കില്‍ മാസങ്ങളെടുക്കും. വെള്ളക്കെട്ട് മാറിയാല്‍ ഇവിടം ചതുപ്പാകും. വെളളക്കെട്ടുണ്ടാകുന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ചിലര്‍ വെളളക്കെട്ട് കാരണം സ്വന്തം വീട് വിട്ട് വാടകയ്‌ക്ക് കഴിയുന്നു. വെളളക്കെട്ട് പരിഹരിക്കുന്നതിനായി ഓട നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മുന്‍ കൗണ്‍സിലര്‍മാര്‍ ഒഴിഞ്ഞുമാറുന്നു.  ഇപ്പോള്‍ സിപിഎം കൗണ്‍സിലറുടെ ആവശ്യം ഓട നിര്‍മിക്കുന്നതിന് നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കണമെന്നാണ്. സമീപത്തെ സ്വകാര്യപുരയിടത്തില്‍ ഈ ഇടവഴി അവസാനിക്കുന്നതുകൊണ്ട് ആമയിഴഞ്ചാന്‍ തോടിലേക്ക് ഓട ബന്ധപ്പെടുത്തുന്നതിന് തടസ്സങ്ങളുണ്ട്. 

എന്നാല്‍ നാട്ടുകാരുടെ  ആവശ്യമനുസരിച്ചരിച്ച് സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. ഓട നിര്‍മിക്കുന്നതിന് ഈ വ്യക്തിയുടെ സ്ഥലത്തുളള മതില്‍ പൊളിക്കേണ്ടിവരുന്നതിനാല്‍ ഓട നിര്‍മാണത്തിന് ശേഷം മതില്‍ പുനര്‍നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പും നാട്ടുകാര്‍ നല്‍കി. 1.6 ലക്ഷം രൂപ മതില്‍  നിര്‍മാണത്തിന് ചെലവും കണ്ടെത്തി. വാര്‍ഡ് കൗണ്‍സിലറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാക്ഷിയായി പത്ത് കുടുംബങ്ങളുമായി ഉടമ്പടിപത്രത്തില്‍ ഒപ്പുവെയ്‌ക്കുകയും ചെയ്തു.  കഴിഞ്ഞ ജനുവരിയിലാണ് ഉടമ്പടിയുണ്ടാക്കിയത്. എന്നാല്‍  മാസങ്ങള്‍ പിന്നിട്ടിട്ടും  ഓട നിര്‍മാണം നടന്നിട്ടില്ല. വിവരം അന്വേഷിക്കുമ്പോഴൊക്കെ നടപടി പുരോഗമിക്കുകയാണെന്നാണ് കൗണ്‍സിലറുടെ വാദം. നഗരസഭാ ഭരണം അവസാനിക്കാന്‍ ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓടനിര്‍മാണം നടക്കുമോയെന്നത് സംശയമാണ്. 

വര്‍ഷങ്ങളായി പുലിക്കോട് ലെയ്‌നിലെ ഡ്രെയിനേജ് പൊട്ടിയൊഴുകുകയാണ്. മഴപെയ്താലും ഇല്ലെങ്കിലും ഇത് നിത്യസംഭവമാണ്. മഴക്കാലമാണെങ്കില്‍ സമീപത്തെ വീടുകള്‍ ഡ്രെയിനേജ് മാലിന്യത്തില്‍ മുങ്ങും. ഇവിടം താഴ്ന്ന പ്രദേശമായതും ഇതുവഴിയുളള ഡ്രെയിനേജ് ലൈന്‍ ആമയിഴഞ്ചാന്‍ തോടിന് സമീപം നിലയ്‌ക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. കണ്ണമ്മൂലയിലെ ഡ്രെയിനേജ് പമ്പ് ഹൗസുമായി ഇവിടത്തെ ഡ്രെയിനേജ് പൈപ്പ് ലൈന്‍ ബന്ധപ്പെടുത്തിയാല്‍ ശാശ്വതപരിഹാരം കണ്ടെത്താന്‍ കഴിയും. ഇതുസംബന്ധിച്ച് അധികൃതര്‍ സര്‍വെയും നടത്തിയിട്ടുണ്ട്. മാത്രവുമല്ല പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കാന്‍ നാട്ടുകാരും തയാറാണ്. 

എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നാട്ടുകാരുടെ പരാതികള്‍ വ്യാപകമായതോടെ ഡ്രെയിനേജ് ലൈനിന്റെ മാന്‍ഹോള്‍ സിമന്റ് കൊണ്ട് ഉയര്‍ത്തിയുളള തട്ടിക്കൂട്ട് പരിപാടികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എന്നാലും പൊട്ടിയൊഴുകുന്നതിന് പരിഹാരമുണ്ടായിട്ടില്ല. പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സിപിഎം പ്രാദേശിക നേതാക്കള്‍വഴി മന്ത്രിയെ ധരിപ്പിച്ചെങ്കിലും മന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.