Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മന്ത്രി കടകം‌പള്ളിയുടെ സ്വന്തം നാട്ടില്‍ ദുരിതം ഒഴിയാതെ അന്‍പതോളം കുടുംബങ്ങള്‍

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Aug 29, 2019, 02:24 pm IST
in Local News

തിരുവനന്തപുരം: ദേവസ്വം മന്തി കടകംപളളി സുരേന്ദ്രന്റെ സ്വന്തം നാട്ടില്‍ അന്‍പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. വെളളക്കെട്ടും ഡ്രെയിനേജ് പൊട്ടലുമാണ് ദുരിതം വിതയ്‌ക്കുന്നത്. ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍  ഇതുവരെ പരിഹാരം കണ്ടെത്താന്‍  മന്ത്രിക്കോ കൗണ്‍സിലര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. ആനയറ ഭഗത് സിംഗ് റോഡില്‍ സിഐഡി ലെയ്‌നിലേയും പുലിക്കോട് ലെയ്‌നിലേയും നിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. 

സിഐഡി ലെയ്‌നില്‍ മഴപെയ്താല്‍ വെളളക്കെട്ടിലൂടെ നീന്തിക്കയറേണ്ട സ്ഥിതിയാണ്. വെളളം വറ്റണമെങ്കില്‍ മാസങ്ങളെടുക്കും. വെള്ളക്കെട്ട് മാറിയാല്‍ ഇവിടം ചതുപ്പാകും. വെളളക്കെട്ടുണ്ടാകുന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ചിലര്‍ വെളളക്കെട്ട് കാരണം സ്വന്തം വീട് വിട്ട് വാടകയ്‌ക്ക് കഴിയുന്നു. വെളളക്കെട്ട് പരിഹരിക്കുന്നതിനായി ഓട നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മുന്‍ കൗണ്‍സിലര്‍മാര്‍ ഒഴിഞ്ഞുമാറുന്നു.  ഇപ്പോള്‍ സിപിഎം കൗണ്‍സിലറുടെ ആവശ്യം ഓട നിര്‍മിക്കുന്നതിന് നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കണമെന്നാണ്. സമീപത്തെ സ്വകാര്യപുരയിടത്തില്‍ ഈ ഇടവഴി അവസാനിക്കുന്നതുകൊണ്ട് ആമയിഴഞ്ചാന്‍ തോടിലേക്ക് ഓട ബന്ധപ്പെടുത്തുന്നതിന് തടസ്സങ്ങളുണ്ട്. 

എന്നാല്‍ നാട്ടുകാരുടെ  ആവശ്യമനുസരിച്ചരിച്ച് സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. ഓട നിര്‍മിക്കുന്നതിന് ഈ വ്യക്തിയുടെ സ്ഥലത്തുളള മതില്‍ പൊളിക്കേണ്ടിവരുന്നതിനാല്‍ ഓട നിര്‍മാണത്തിന് ശേഷം മതില്‍ പുനര്‍നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പും നാട്ടുകാര്‍ നല്‍കി. 1.6 ലക്ഷം രൂപ മതില്‍  നിര്‍മാണത്തിന് ചെലവും കണ്ടെത്തി. വാര്‍ഡ് കൗണ്‍സിലറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാക്ഷിയായി പത്ത് കുടുംബങ്ങളുമായി ഉടമ്പടിപത്രത്തില്‍ ഒപ്പുവെയ്‌ക്കുകയും ചെയ്തു.  കഴിഞ്ഞ ജനുവരിയിലാണ് ഉടമ്പടിയുണ്ടാക്കിയത്. എന്നാല്‍  മാസങ്ങള്‍ പിന്നിട്ടിട്ടും  ഓട നിര്‍മാണം നടന്നിട്ടില്ല. വിവരം അന്വേഷിക്കുമ്പോഴൊക്കെ നടപടി പുരോഗമിക്കുകയാണെന്നാണ് കൗണ്‍സിലറുടെ വാദം. നഗരസഭാ ഭരണം അവസാനിക്കാന്‍ ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓടനിര്‍മാണം നടക്കുമോയെന്നത് സംശയമാണ്. 

വര്‍ഷങ്ങളായി പുലിക്കോട് ലെയ്‌നിലെ ഡ്രെയിനേജ് പൊട്ടിയൊഴുകുകയാണ്. മഴപെയ്താലും ഇല്ലെങ്കിലും ഇത് നിത്യസംഭവമാണ്. മഴക്കാലമാണെങ്കില്‍ സമീപത്തെ വീടുകള്‍ ഡ്രെയിനേജ് മാലിന്യത്തില്‍ മുങ്ങും. ഇവിടം താഴ്ന്ന പ്രദേശമായതും ഇതുവഴിയുളള ഡ്രെയിനേജ് ലൈന്‍ ആമയിഴഞ്ചാന്‍ തോടിന് സമീപം നിലയ്‌ക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. കണ്ണമ്മൂലയിലെ ഡ്രെയിനേജ് പമ്പ് ഹൗസുമായി ഇവിടത്തെ ഡ്രെയിനേജ് പൈപ്പ് ലൈന്‍ ബന്ധപ്പെടുത്തിയാല്‍ ശാശ്വതപരിഹാരം കണ്ടെത്താന്‍ കഴിയും. ഇതുസംബന്ധിച്ച് അധികൃതര്‍ സര്‍വെയും നടത്തിയിട്ടുണ്ട്. മാത്രവുമല്ല പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കാന്‍ നാട്ടുകാരും തയാറാണ്. 

എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നാട്ടുകാരുടെ പരാതികള്‍ വ്യാപകമായതോടെ ഡ്രെയിനേജ് ലൈനിന്റെ മാന്‍ഹോള്‍ സിമന്റ് കൊണ്ട് ഉയര്‍ത്തിയുളള തട്ടിക്കൂട്ട് പരിപാടികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എന്നാലും പൊട്ടിയൊഴുകുന്നതിന് പരിഹാരമുണ്ടായിട്ടില്ല. പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സിപിഎം പ്രാദേശിക നേതാക്കള്‍വഴി മന്ത്രിയെ ധരിപ്പിച്ചെങ്കിലും മന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

പുതിയ വാര്‍ത്തകള്‍

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.