Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മന്ത്രി കടകം‌പള്ളിയുടെ സ്വന്തം നാട്ടില്‍ ദുരിതം ഒഴിയാതെ അന്‍പതോളം കുടുംബങ്ങള്‍

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Aug 29, 2019, 02:24 pm IST
in Local News

തിരുവനന്തപുരം: ദേവസ്വം മന്തി കടകംപളളി സുരേന്ദ്രന്റെ സ്വന്തം നാട്ടില്‍ അന്‍പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. വെളളക്കെട്ടും ഡ്രെയിനേജ് പൊട്ടലുമാണ് ദുരിതം വിതയ്‌ക്കുന്നത്. ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍  ഇതുവരെ പരിഹാരം കണ്ടെത്താന്‍  മന്ത്രിക്കോ കൗണ്‍സിലര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. ആനയറ ഭഗത് സിംഗ് റോഡില്‍ സിഐഡി ലെയ്‌നിലേയും പുലിക്കോട് ലെയ്‌നിലേയും നിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. 

സിഐഡി ലെയ്‌നില്‍ മഴപെയ്താല്‍ വെളളക്കെട്ടിലൂടെ നീന്തിക്കയറേണ്ട സ്ഥിതിയാണ്. വെളളം വറ്റണമെങ്കില്‍ മാസങ്ങളെടുക്കും. വെള്ളക്കെട്ട് മാറിയാല്‍ ഇവിടം ചതുപ്പാകും. വെളളക്കെട്ടുണ്ടാകുന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ചിലര്‍ വെളളക്കെട്ട് കാരണം സ്വന്തം വീട് വിട്ട് വാടകയ്‌ക്ക് കഴിയുന്നു. വെളളക്കെട്ട് പരിഹരിക്കുന്നതിനായി ഓട നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മുന്‍ കൗണ്‍സിലര്‍മാര്‍ ഒഴിഞ്ഞുമാറുന്നു.  ഇപ്പോള്‍ സിപിഎം കൗണ്‍സിലറുടെ ആവശ്യം ഓട നിര്‍മിക്കുന്നതിന് നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കണമെന്നാണ്. സമീപത്തെ സ്വകാര്യപുരയിടത്തില്‍ ഈ ഇടവഴി അവസാനിക്കുന്നതുകൊണ്ട് ആമയിഴഞ്ചാന്‍ തോടിലേക്ക് ഓട ബന്ധപ്പെടുത്തുന്നതിന് തടസ്സങ്ങളുണ്ട്. 

എന്നാല്‍ നാട്ടുകാരുടെ  ആവശ്യമനുസരിച്ചരിച്ച് സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. ഓട നിര്‍മിക്കുന്നതിന് ഈ വ്യക്തിയുടെ സ്ഥലത്തുളള മതില്‍ പൊളിക്കേണ്ടിവരുന്നതിനാല്‍ ഓട നിര്‍മാണത്തിന് ശേഷം മതില്‍ പുനര്‍നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പും നാട്ടുകാര്‍ നല്‍കി. 1.6 ലക്ഷം രൂപ മതില്‍  നിര്‍മാണത്തിന് ചെലവും കണ്ടെത്തി. വാര്‍ഡ് കൗണ്‍സിലറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാക്ഷിയായി പത്ത് കുടുംബങ്ങളുമായി ഉടമ്പടിപത്രത്തില്‍ ഒപ്പുവെയ്‌ക്കുകയും ചെയ്തു.  കഴിഞ്ഞ ജനുവരിയിലാണ് ഉടമ്പടിയുണ്ടാക്കിയത്. എന്നാല്‍  മാസങ്ങള്‍ പിന്നിട്ടിട്ടും  ഓട നിര്‍മാണം നടന്നിട്ടില്ല. വിവരം അന്വേഷിക്കുമ്പോഴൊക്കെ നടപടി പുരോഗമിക്കുകയാണെന്നാണ് കൗണ്‍സിലറുടെ വാദം. നഗരസഭാ ഭരണം അവസാനിക്കാന്‍ ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓടനിര്‍മാണം നടക്കുമോയെന്നത് സംശയമാണ്. 

വര്‍ഷങ്ങളായി പുലിക്കോട് ലെയ്‌നിലെ ഡ്രെയിനേജ് പൊട്ടിയൊഴുകുകയാണ്. മഴപെയ്താലും ഇല്ലെങ്കിലും ഇത് നിത്യസംഭവമാണ്. മഴക്കാലമാണെങ്കില്‍ സമീപത്തെ വീടുകള്‍ ഡ്രെയിനേജ് മാലിന്യത്തില്‍ മുങ്ങും. ഇവിടം താഴ്ന്ന പ്രദേശമായതും ഇതുവഴിയുളള ഡ്രെയിനേജ് ലൈന്‍ ആമയിഴഞ്ചാന്‍ തോടിന് സമീപം നിലയ്‌ക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. കണ്ണമ്മൂലയിലെ ഡ്രെയിനേജ് പമ്പ് ഹൗസുമായി ഇവിടത്തെ ഡ്രെയിനേജ് പൈപ്പ് ലൈന്‍ ബന്ധപ്പെടുത്തിയാല്‍ ശാശ്വതപരിഹാരം കണ്ടെത്താന്‍ കഴിയും. ഇതുസംബന്ധിച്ച് അധികൃതര്‍ സര്‍വെയും നടത്തിയിട്ടുണ്ട്. മാത്രവുമല്ല പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കാന്‍ നാട്ടുകാരും തയാറാണ്. 

എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നാട്ടുകാരുടെ പരാതികള്‍ വ്യാപകമായതോടെ ഡ്രെയിനേജ് ലൈനിന്റെ മാന്‍ഹോള്‍ സിമന്റ് കൊണ്ട് ഉയര്‍ത്തിയുളള തട്ടിക്കൂട്ട് പരിപാടികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എന്നാലും പൊട്ടിയൊഴുകുന്നതിന് പരിഹാരമുണ്ടായിട്ടില്ല. പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സിപിഎം പ്രാദേശിക നേതാക്കള്‍വഴി മന്ത്രിയെ ധരിപ്പിച്ചെങ്കിലും മന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

പുതിയ വാര്‍ത്തകള്‍

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.