ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ് മാപ്പ് പറഞ്ഞു. 2011ല്‍ നടന്ന സംഭവത്തിലാണ് അവര്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. വടക്കുകിഴക്കന്‍ കശ്മീര്‍ പോലുളള പ്രദേശങ്ങളിലെ ജനങ്ങളെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പാക്കിസ്ഥാന്‍ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നുമാണ് അരുന്ധതി റോയി അന്നു പറഞ്ഞത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ നേതാക്കള്‍ അരുന്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ അവര്‍ മാപ്പ് പറഞ്ഞിരിക്കുന്നത്.
ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഒരാള്‍ക്ക് അബദ്ധ വശാല്‍ ചിന്താ ശൂന്യമോ വിഢിത്തമോ ആയ എന്തെങ്കിലും പറയാന്‍ കഴിയുമെന്നുമാണ് അവര്‍ മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. വീഡിയോ വീണ്ടും പ്രചരിക്കുന്നത് വളരെയധികം അനന്തര ഫലം ഉണ്ടാക്കുമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചു. ഇത് ഉണ്ടാക്കുന്ന ആശയകുഴപ്പത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ വീഡിയോയ്‌ക്കെതിരെ പലരും ട്വിറ്റര്‍ ഇടുന്നുണ്ട്.കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ താരെക് ഫത്തേഹ് റോയിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. അരുന്ധതി റോയ് അവകാശപ്പെടുന്നത് പാകിസ്ഥാന്‍ ഒരിക്കലും സ്വന്തം ജനതയ്‌ക്കെതിരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നാണ്. 1971 ല്‍ പാക് സൈന്യം നടത്തിയ ബംഗ്ലാദേശ് വംശഹത്യയില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ അവള്‍ അന്ധനും ബധിരനുമായിരുന്നോ, ബലൂചിസ്ഥാനെക്കുറിച്ച് അവള്‍ക്ക് അറിയില്ലേ എന്ന രീതിയില്‍ ഫത്തേഹ് കുറിച്ചു.
പുറത്തുവന്ന വീഡിയോ ക്ലിപ്പ് തന്റെയാണെന്ന് മാപ്പപേക്ഷയില്‍ തുറന്നു സമ്മതിച്ച അവര്‍. ഈ വീഡിയോ ഒരു തരത്തിലും ഞാന്‍ വിശ്വസിക്കുന്നതിനെയോ അല്ലെങ്കില്‍ വര്‍ഷങ്ങളായി ഞാന്‍ എഴുതിയതിനെയോ പ്രതിനിധീകരിക്കുന്നില്ലന്നും അവര്‍ ‘ദ പ്രിന്റിന്’ അയച്ച മാപ്പ് അപേക്ഷയില്‍ പറയുന്നു.
















