Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണനെ പിന്തുടരുന്ന ഇന്ദ്രിയങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 28, 2019, 09:16 pm IST
in Samskriti

തദന്തര പ്രതിപത്ത്യധികരണം തുടരുന്നു. 

ശ്വേതകേതുവും പ്രവഹണ രാജാവും തമ്മിലുള്ള സംവാദത്തില്‍ രാജാവ് 5 ചോദ്യങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് ശ്വേതകേതുവിനോട് ചോദിക്കുന്നുണ്ട്. അതില്‍ അഞ്ചാം ചോദ്യം പഞ്ചമ ആഹുതിയില്‍ ജലം എങ്ങനെ പുരുഷ സ്വരൂപമായിത്തീരും എന്നതാണ്.

ആദ്യ സൂത്രത്തില്‍ ‘പ്രശ്‌ന നിരൂപണാഭ്യാം ‘ എന്ന പറഞ്ഞത് ദ്യുലോകം,മേഘം, ഭൂമി, പുരുഷന്‍, സ്ത്രീ എന്നീ അഞ്ചഗ്‌നികളില്‍ ക്രമത്തില്‍ ശ്രദ്ധ, സോമം, വൃഷ്ടി, അന്നം, രേതസ്സ് എന്നീ അഞ്ച് ആഹുതികളെയാണ് പറയുന്നത്. അവസാനത്തെ ആഹുതികള്‍ അപ്പുകള്‍ പുരുഷന്‍ എന്നിവ കാണുന്നതിനാല്‍ ജീവന്‍ ഭൂതങ്ങളോടുകൂടിയാണ് പോകുന്നതെന്ന് ഉറപ്പാക്കാം.

ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടുകൂടിയാണ് ശരീരം വിടുന്നത് എന്നതിനെ അടുത്ത സൂത്രത്തില്‍ കൂടുതല്‍ വ്യക്തമാക്കുന്നു.

സൂത്രം  ത്ര്യാത്മകത്വാത്തു ഭൂയസ്ത്വാത്

ത്രിവൃത്കരണം കൊണ്ട് മൂന്നും കൂടിച്ചേര്‍ന്നിട്ടുള്ളതിനാല്‍ ജലമെന്നതുകൊണ്ട് മൂന്ന് ഭൂതങ്ങളെയും എന്ന് അറിയണം. ജലാംശം കൂടുതലുള്ളതിനാലാണ് അപ്പുകളെ പറഞ്ഞത്.

പഞ്ചാഗ്‌നി വിദ്യയുടെ അവസാനം അപ്പുകള്‍ എന്ന് ഉള്ളതിനാല്‍ ഭൂമിയേയും തേജസ്സിനേയും അവിടെ അറിയണം. ത്രിവൃത്കരണം നടക്കുമ്പോള്‍ ജലത്തില്‍ മറ്റ് രണ്ട് ഭൂതങ്ങളും കൂടി ച്ചേരും. ദേഹത്തിന് കാരണമായിരിക്കുന്ന മൂന്ന് ഭൂതങ്ങളോടും ചേര്‍ന്നാണ് ജീവന്‍ ശരീരം വിട്ട് പോകുന്നത്. ഓരോ ശരീരത്തിലും ജലത്തിന്റെ അംശം കൂടുതലായതിനാലാണ് ഇങ്ങനെ പറഞ്ഞ്. സ്ത്രീയുടെ ഗര്‍ഭത്തില്‍ ആധാനം ചെയ്യുന്ന വീര്യത്തില്‍ എല്ലാ ഭൗതിക തത്വങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ജലാംശം കൂടുതലുള്ളതിനാല്‍ പ്രത്യേകം എടുത്തു പറഞ്ഞു എന്നറിയണം.എന്നാല്‍ ശരീരമുണ്ടാകാന്‍ കാരണമായ എല്ലാ തത്വങ്ങളേയും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്. പ്രാണന്റെ സഹായത്താലാണ് ബീജം മറ്റൊരു ശരീരത്തിലേക്ക് പോകുന്നത്. അതുകൊണ്ട് പ്രാണനേയും ജലമായി പറയുന്നു. ഇപ്രകാരമാണ് ജലത്തെ പുരുഷ സ്വരൂപമാക്കി പറയുന്നത്.

ഇക്കാരണത്താല്‍ സൂക്ഷ്മഭൂതങ്ങളോട് കൂടിത്തന്നെയാണ് ജീവന്‍ ദേഹത്തില്‍ നിന്ന് പുറത്തു പോകുന്നത്.

സൂത്രം  പ്രാണഗതേശ്ച

ജീവാത്മാവിന്റെ കൂടെ പ്രാണന്റെ ഗതിയേയും വര്‍ണ്ണിച്ചിട്ടുള്ളതിനാലും ഇത് വ്യക്തമാണ്.

ശരീരം വിട്ടു പോകുന്ന ജീവനെ പ്രാണന്‍ അനുഗമിക്കുന്നുവെന്നതും ഭൂതങ്ങള്‍ കൂടെ പോകുന്നു എന്നതിനെ ന്യായീകരിക്കുന്നു.

ബൃഹദാരണ്യകത്തില്‍ ‘തമുത് ക്രാമന്തം പ്രാണോ/നുത്ക്രാമതി, പ്രാണമുത്ക്രാമന്തം സര്‍വ്വേ പ്രാണാ അനുത്ക്രാമന്തി ‘ മറ്റൊരു ദേഹം സ്വീകരിക്കാനായി ജീവന്‍ ഈ ദേഹം വിട്ടു പോകുമ്പോള്‍ പ്രാണനും അതിന് പുറകെ പോകും. പ്രാണന്റെ പിന്നാലെ എല്ലാ ഇന്ദ്രിയങ്ങളും പോകും എന്ന് പറയുന്നു. പ്രാണന്‍ ആശ്രയമായുള്ള ഭൂതങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഒക്കെ പ്രാണനെ പിന്തുടരുന്നുവെന്ന് അറിയണം. പ്രാണനെക്കൂടിയല്ലാതെ ജീവന് സഞ്ചരിക്കാനോ നില നില്‍ക്കാനോ കഴിയില്ല.

പ്രശ്‌നോപനിഷത്തില്‍ ആശ്വലായനപിപ്പലാദ സംവാദത്തില്‍ പ്രാണന്‍ ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ ചോദിക്കുന്നുണ്ട്. അതിനള്ള മറുപടിയില്‍ ജീവന്റെ കൂടെ ഇന്ദ്രിയ മനസ്സുകള്‍ പോകുന്നതിനെ പറയുന്നു. ഇത് എല്ലാ തത്വങ്ങളും കൂടെ പോകുന്നുവെന്നതിനെ കാണിക്കാനാണ്.

                                                                                                                                                                                           9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

Kerala

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

Kerala

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

പുതിയ വാര്‍ത്തകള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.