Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജീവിതരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2019, 03:00 am IST
in Vicharam

സഹോദരിമാരോടെത്ത്

ദല്‍ഹിയിലെ പ്രശസ്ത അഭിഭാഷക കുടുംബത്തില്‍ 1952 ഡിസംബര്‍ 28നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ ജനനം. അച്ഛന്‍ മഹാരാജ്  കിഷന്‍ ജെയ്റ്റ്‌ലി അറിയപ്പെടുന്ന അഭിഭാഷകനും അമ്മ രത്തന്‍ പ്രഭ സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു. സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനത്തോടൊപ്പം ചര്‍ച്ചകളിലും ക്രിക്കറ്റിലും തല്‍പരന്‍. ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ബികോം പാസായി.  1977ല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍ബി പൂര്‍ത്തിയാക്കി. 

ചെറുപ്പം തൊട്ടേ രാഷ്‌ട്രീയത്തിലും നിയമ പഠനത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ജെയ്റ്റിലി കോളേജ് പഠനകാലത്ത് എബിവിപിയിലൂടെയാണ് രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നത്. 1974ലായിരുന്നു ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് 19 മാസം തിഹാര്‍ ജയിലില്‍ കരുതല്‍ തടങ്കലിലായിരുന്നു ജെയ്റ്റ്‌ലി. 

അമ്മ രത്തന്‍പ്രഭയ്‌ക്കൊപ്പം

1973ല്‍ അഴിമതിക്കെതിരായി ജയപ്രകാശ് നാരായണ്‍, രാജ് നാരായണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തില്‍ പ്രധാന പങ്കുവഹിച്ചു. 1977ല്‍ ലോക് താന്ത്രിക് യുവമോര്‍ച്ചയുടെ കണ്‍വീനറായി. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സമയമായിരുന്നു അപ്പോള്‍. അതേ വര്‍ഷം തന്നെ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപി പ്രസിഡന്റായും  പിന്നീട് അഖിലേന്ത്യ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ ബിജെപി യുവജന വിഭാഗം പ്രസിഡന്റും ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായി.

1991ലാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായത്. 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തിയപ്പോള്‍  വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായി. അതോടൊപ്പം ഓഹരിവിറ്റഴിക്കല്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. 2000 നവംബറില്‍ ക്യാബിനറ്റ് മന്ത്രിയായി. 2002 ജൂലൈയില്‍ നിയമ, കമ്പനികാര്യ മന്ത്രി.  അതേവര്‍ഷം ബിജെപി ജനറല്‍ സെക്രട്ടറിയും ദേശീയ വക്താവുമായി. 

സംഗീതയുമായുള്ള വിവാഹചടങ്ങിനിടെ

2009ല്‍ രാജ്യസഭ പ്രതിപക്ഷ നേതാവായി. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു ജെയ്റ്റ്‌ലിയുടേത്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. 2014 വരെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ജെയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല. 2014ല്‍ അമൃത്സറില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരാജയപ്പെട്ടു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2018 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായി. രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ജമ്മു കശ്മീര്‍ ധനകാര്യ മന്ത്രിയായിരുന്ന ഗിരിധര്‍ ലാല്‍ ദോഗ്രയുടെ മകള്‍ സംഗീതയാണ് ജെയ്റ്റ്‌ലിയുടെ ഭാര്യ. അഭിഭാഷകരായ രോഹന്‍, സൊണാലി എന്നിവരാണ് മക്കള്‍. 

മകള്‍ സൊണാലിയുടെ കൂടെ

അറിയപ്പെടുന്ന അഭിഭാഷകരില്‍ ഒരാളാണ് അരുണ്‍ ജെയ്റ്റ്‌ലി. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലുമായിരുന്നു പ്രാക്ടീസ്. 1989ല്‍ വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1990ല്‍ ദല്‍ഹി ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകനായി നാമനിര്‍ദ്ദേശം ചെയ്തു. നിയമം, സമകാലിക വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.