Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമരാജ്യം

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Aug 16, 2019, 08:42 pm IST
inSamskriti

ഓരോ ഭാരതീയന്റെയും ഉജ്വലവും ഉദാത്തവുമായ സ്വപ്‌നങ്ങളിലൊന്നാണ് ‘രാമരാജ്യം’. ഒരു രാഷ്‌ട്രപിതാവിനു മാത്രമല്ല വിവൃതമായ രാഷ്‌ട്രബോധമുള്ള അതീവ സാധാരണക്കാരനു പോലും രാമരാജ്യം വരേണമേ എന്ന പ്രാര്‍ഥന ഉണ്ടാകുക സ്വാഭാവികം. ഒരിതിഹാസ കഥാപുരുഷന്റെ ഗുണൗഘങ്ങള്‍ ആ ഇതിഹാസം പിറന്ന മണ്ണിലെ  രാഷ്‌ട്രമീമാംസയുടെ പ്രമാണപത്രമായി കരുതുക എന്നത് ഹര്‍ഷാഭിമാനങ്ങളുണര്‍ത്തുന്ന ചരിത്ര വിസ്മയം തന്നെ.

ഒരു മഹാരാജാവിന്റെ ഭരണപരിഷ്‌ക്കാരങ്ങളിലൊതുങ്ങുന്നതല്ല, രാമരാജ്യത്തിന്റെ വിലോഭനീയതകള്‍. ശ്രീരാമന്റെ ജീവിതത്തെ ബാല്യം തൊട്ടേ വിലയിരുത്തേണ്ടതുണ്ട് രാമരാജ്യത്തിന്റെ വ്യതിരിക്തതകളും സവിശേഷതകളും അധ്യാഹരിച്ചെടുക്കുവാന്‍. ‘രാമോ വിഗ്രഹവാന്‍ ധര്‍മ’ എന്ന് സദാപി ഉരുവിട്ടു കൊണ്ടാണ് കാണ്ഡനിര്‍മിതി കവി നടത്തിയിരിക്കുന്നത്. ഇതിഹാസം വായിച്ചടച്ചുവെയ്‌ക്കുമ്പോള്‍ ശ്രീരാമന്‍ ഉടല്‍പൂണ്ട ധര്‍മത്തിന്റെ ഉടയാത്ത വിഗ്രഹം എന്ന ദൃഢബോധത്തിലേക്ക് വാല്മീകി രാമായണത്തിന്റെ സംസ്‌ക്കാരതലം വായനക്കാരനെ കൊണ്ടെത്തിക്കുകയായി. 

ഉത്തമഭരണാധിപന്‍ ഇല്ലാത്ത രാജ്യത്തിനു സംഭവിക്കുന്ന ദുരനുഭവങ്ങള്‍ രാമായണം അക്കമിട്ടു നിരത്തുന്നു:

അരചനില്ലാത്തിടത്ത് മേഘം വര്‍ഷിക്കുകയില്ല.

നാഥനില്ലെങ്കില്‍ കൃഷിനാശം.

പിതാവിന്റെ ചൊല്‍പ്പടിയ്‌ക്ക് പുത്രന്‍ വര്‍ത്തിക്കുകയില്ല.

ദേഹരക്ഷയും സ്വത്തുരക്ഷയും ഉണ്ടാവുകയില്ല.

ഉത്സവങ്ങള്‍, സഭകള്‍ എന്നിവ നടക്കുകയില്ല.

സംന്യാസിമാര്‍ പ്രവേശിക്കുകയില്ല. 

ശാസ്ത്രജ്ഞന്മാര്‍, പ്രസംഗകര്‍ എന്നിവര്‍ ഓടിപ്പോകും. വസിഷ്ഠന്‍ ഉപസംഹരിക്കുന്നു. 

‘രാജാ സത്യം ച ധര്‍മശ്ച

രാജാകുലവതാം കുലം

രാജാ മാതാപിതാചൈവ

രാജാ ഹിതകരോ നൃണാ’

അരാജകത്വം അനാഥത്വമാകുന്നു. അന്നും ഇന്നും എന്നും രാമരാജ്യത്തിലെ ഭരണാധികാരികളുടെ ലക്ഷ്യങ്ങള്‍ ജനഹിതം, ഭൂരിപക്ഷസുഖം സാമാന്യജനങ്ങളുടെ ക്ഷേമശൈ്വര്യം, ശാന്തിസമാധാനങ്ങള്‍ അധ്വാനിക്കുന്നവരുടെ രക്ഷ എന്നിവയത്രെ. സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് രാമായണത്തിലെ ഗോവ്.  ഭൂമി, ധനം തുടങ്ങിയ ഐശ്വര്യ പ്രതീകങ്ങള്‍ക്കുള്ള പൊതു നാമമാണ് ഗോവ്. പശു മാത്രമല്ല ഗോവ്. സമൂഹത്തെ സദ്ഗുണസമ്പന്നമാക്കുന്നതിന് ജീവിതം ഉഴിഞ്ഞു വെച്ചവരാണ് ബ്രാഹ്മണര്‍. അധ്യാപകര്‍, ഭിഷഗ്വരന്മാര്‍, ശാസ്ത്രജ്ഞര്‍, വിജ്ഞാനികള്‍, വിശേഷജ്ഞര്‍ തുടങ്ങിയ ബൗദ്ധികാധ്വാനികളേവരും രാമായണത്തില്‍ ബ്രാഹ്മണരാകുന്നു. രാമരാജ്യത്തിന്റെ ഏറ്റവും മഹത്തായ വിലോഭനീയത ഇവയാണ്. 

‘ന വിധവാ ന വ്യാധിജം

നിത്യപുഷ്പാ നിത്യഫലാ

ന ച സ്മ വൃദ്ധാബാലാനാം

പ്രേതകാര്യാണി കുര്‍വന്നതേ’

രാമരാജ്യത്തില്‍ വൈധവ്യമുണ്ടാകുകയില്ല. ആര്‍ക്കും വ്യാധികളില്ല. ‘സര്‍വേ സന്തു നിരാമയ:’  എന്ന അവസ്ഥ.  പ്രായമായവര്‍ക്ക് ബാലകരുടെ മരണാനനന്തര ക്രിയകള്‍ ചെയ്യേണ്ടി വരില്ല. ബാല പീഡനമോ ബാലമരണമോ ഇല്ല. സമഗ്രമായ ശിശു സംരക്ഷണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയിരിക്കുന്ന കരുതലും രക്ഷയും ശ്രദ്ധേയം. പൂക്കളും ഫലങ്ങളുമായി വന്‍മരങ്ങള്‍. യഥാകാലം മഴ. എപ്പോഴും സുഖസ്പര്‍ശമുള്ള കാറ്റ്. അതിവൃഷ്ടി, അനാവൃഷ്ടി തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളേതുമേ രാമരാജ്യത്തിലില്ല. അങ്ങനെ ശ്രീരാമന്‍ പതിനോരായിരം വര്‍ഷം രാജ്യം ഭരിച്ചുവത്രേ. കാലഗണന അതിശയോക്തിപരം. ഗവേഷണ പഠനങ്ങളില്‍ നിന്നും രാമഭരണകാലം ഇങ്ങനെ: മുപ്പതു വര്‍ഷം, ഒരുമാസം, ഇരുപതു ദിവസം. നന്മനിറഞ്ഞ ഹ്രസ്വകാലത്തെ സുഖസ്മൃതികള്‍ക്ക് നാശമുണ്ടാകുന്നത് വളരെ പെട്ടെന്നാണെന്ന് വിഭാവനം ചെയ്യാന്‍ സാധാസാധാരണ മനസ്സുകള്‍ വിമുഖത കാട്ടും. പാപഭീതിയ്‌ക്കും സംഘനീതിയ്‌ക്കും ദൈവപ്രീതിയ്‌ക്കുമായി ഒരു രാമരാജ്യം ഇവിടെ സംരചിക്കപ്പെടാന്‍ രാമായണ ശീലുകള്‍ നാദനൈവേദ്യമാകട്ടെ.

                                                                                                                                             9446442081

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.