Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാന്ത്വനവുമായി ലക്ഷ്മണന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 8, 2019, 10:31 pm IST
in Samskriti

രാമന്‍ സഹോദരന്മാരെ വരുത്താന്‍ കല്പിച്ചു. അവര്‍ മൂവരും വന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍ തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു. സീതക്ക് വനത്തില്‍പോകണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമല്ലോ. അതിനാല്‍ നാളെ സീതയുടെ ആഗ്രഹപ്രകാരം ലക്ഷ്മണന്‍ രഥത്തില്‍ കയറ്റി വാല്‍മീകിയുടെ ആശ്രമത്തിനടുത്തുകൊണ്ടുപോയി വിടണം. എന്നോട് എതിരു പറഞ്ഞാല്‍ മരണമാണ് ഫലം എന്നും ഓര്‍മ്മിച്ചോളണം.’ 

അടുത്ത ദിവസം രഥം വരുത്തി സീതയെ അതില്‍ കയറ്റി വളരെ ദുഃഖിതനായ ലക്ഷ്മണന്‍ വനത്തിലേക്കുകൊണ്ടുപോയി. വാല്‍മീകിയുടെ ആശ്രമത്തിനടുത്തെത്തിയപ്പോള്‍ പ്രജകളുടെ അഭിപ്രായവും സീതയെ അവിടെ വിട്ടിട്ടു ചെല്ലാന്‍ ജ്യേഷ്ഠന്‍ കല്പിച്ചതും പറഞ്ഞിട്ട് ലക്ഷ്മണന്‍ വാവിട്ടു കരയാന്‍ തുടങ്ങി. സീത ദുഃഖം അടക്കിക്കൊണ്ട്  ‘ജ്യേഷ്ഠനെ നന്നായി പരിചരിച്ചുകൊള്ളണം’  എന്ന് ലക്ഷ്മണനെ ആശ്വസിപ്പിച്ചു. എന്നിട്ട് നിലത്തുവീണുരുണ്ടു കരയുന്ന സീതയെ നോക്കിനോക്കി മനസ്സില്ലാമനസ്സോടെ ലക്ഷ്മണന്‍ അയോദ്ധ്യയിലേക്കു മടങ്ങി. സീതദേവി നിലത്തുകിടന്നുരുണ്ട് നിലവിളിക്കുന്നത് വാല്‍മീകിയുടെ ശിഷ്യന്മാര്‍ കേട്ട് മഹര്‍ഷിയോട് വിവരം അറിയിച്ചു. എല്ലാമറിയുന്ന മഹര്‍ഷി സീതയെ തന്റെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. 

വൈദേഹിയോടും കൂടിച്ചെന്നു വാല്‍മീകിമുനി-

യാദരവോടും നിജ പര്‍ണ്ണശാലയില്‍ പുക്കാന്‍

താപസീജനത്തോടും ചൊല്ലിനാന്‍ മുനീന്ദ്രനും 

താപംകൂടാതെ നിങ്ങള്‍ പാലിക്ക വൈദേഹിയെ. 

ശ്രീരാമന്റെ ദുഃഖം- ലക്ഷ്മണസാന്ത്വനം

സീതയെ വനത്തില്‍ വിട്ടിട്ട് ലക്ഷ്മണന്‍ അയോദ്ധ്യയില്‍ മടങ്ങിയെത്തിയപ്പോള്‍ കാണുന്നത് ഇപ്രകാരമാണ്.

ആനനപത്മം വാടിയാരെയും നോക്കീടാതെ

മാനസഖേദത്തോടും കണ്ണുനീര്‍ വാര്‍ത്തുവാര്‍ത്തു

മാനവവീരന്‍ കുമ്പിട്ടിരിക്കുന്നതുകണ്ടു. 

മാനിയാം സൗമിത്രി പാദാംബുജം വണങ്ങിനാന്‍. 

അതു കണ്ട് ലക്ഷ്ണണന്‍ ചോദിക്കുന്നു.

ജ്ഞാനമില്ലാതെ മൂഢജനത്തെപ്പോലെ ഭവാന്‍

മാനസേ ഖേദിപ്പതിനെന്തു കാരണം നാഥാ? 

തുടര്‍ന്ന് പണ്ട് ശ്രീരാമന്‍ തനിക്കുപദേശിച്ചു തന്ന ആത്മജ്ഞാനം ലക്ഷ്മണന്‍ ഓര്‍മ്മിപ്പിക്കുന്നു. ദേഹം, ഭവനം, ധനം, പുത്രകളത്രാദികള്‍ എന്നിവയോടു പിരിയാത്ത ദേഹി (ആത്മാവ്)കള്‍ ഈ ഭൂമിയിലുണ്ടോ? വഴിയാത്രക്കാര്‍ വഴിയമ്പലത്തില്‍ ഒത്തുകൂടിയിട്ട് പിരിഞ്ഞുപോകുന്നതുപോലെയല്ലേ മാതാവ്, പിതാവ്, പുത്രന്‍, പുത്രി, ഭാര്യ, ധനം തുടങ്ങിയവ കുറെക്കാലം അനുഭവിച്ചിട്ട് പിന്നെ ഉപേക്ഷിക്കേണ്ടിവരുന്നത്.? അതിനെച്ചൊല്ലി ദുഃഖിക്കുന്നത് അജ്ഞാനികളല്ലേ? അങ്ങേക്ക് ഇതെല്ലാമറിയാമെങ്കിലും ഇപ്പോള്‍ ശോകംമൂലം അന്ധത്വം സംഭവിച്ചിരിക്കുന്നു. സ്ത്രീയെപ്പിരിഞ്ഞതുകാരണം രാജാവിനും ദുഖമുണ്ടായെന്ന് ജനങ്ങള്‍ പരിഹസിക്കുകയില്ലേ? 

ധീരനെത്രയും രാമനെന്നുചൊല്ലീടുന്നതും

പാരമെത്രയുമുണ്ടുചാപല്യമറിഞ്ഞാലും. 

എന്നെല്ലാമവരവര്‍ ടൊല്ലീടുന്നതുമോര്‍ത്താല്‍ 

നന്നല്ല മഹാമതേ! രാഘവ! മഹീപതേ! 

എല്ലാജാതിയും വിഷാദം കളയേണമതു

നല്ലതു സുഖദുഃഖം മിശ്രമായിട്ടേയുള്ളു. 

 സൗമിത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശ്രീരാമന്‍ സമാധാനിച്ചുകൊണ്ട് ഇനി നടക്കേണ്ട കാര്യങ്ങളെപ്പറ്റി ചിന്തിക്കണം എന്നു പറഞ്ഞു. വാചാരിച്ചിരിക്കാതെ രാജാക്കന്മാര്‍ക്കും ആപത്തുവരും,  എന്ന് ലക്ഷ്ണമനോട് ഉദാഹരണമായി ശ്രീമദ് ഭാഗവതത്തിലെ നൃഗചരിതം കഥ വിവരിക്കുന്നു. 

നൃഗചരിതം

പണ്ട് അയോദ്ധ്യയില്‍ നൃഗനെന്നൊരു രാജശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം കോടിക്കണക്കിന് പശുക്കളെ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. പുണ്യവാനെന്നു കീര്‍ത്തികേട്ട് സുഖമായി വസിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു ബ്രാഹ്മണനു ദാനം ചെയ്ത പശുക്കളില്‍ നിന്നും ഒരെണ്ണം കൂട്ടത്തില്‍ നിന്നും തെറ്റി വീണ്ടും രാജാവിന്റെ തൊഴുത്തില്‍ പശുക്കളുടെ കൂട്ടത്തില്‍ വന്നുകൂടി. രാജാവ് ഇതറിയാതെ മറ്റൊരു ബ്രാഹ്മണന് ആ പശുവിനെ ദാനം ചെയ്തു. ദാനം കിട്ടിയ പശുക്കളുമായി പോകുമ്പോള്‍ ആദ്യം ദാനം കിട്ടിയ ബ്രാഹ്മണന്‍ തന്റെ പശുവിനെ തിരിച്ചറിഞ്ഞു. ആപശു തന്റേതാണെന്നു വാദിച്ചു. ഇല്ല, തനിക്കു ദാനം തന്നതാണെന്ന് രണ്ടാമത്തെ ബ്രാഹ്മണനും വാദിച്ചു. രണ്ടുകൂട്ടരും പശുവിനെയുംകൊണ്ട് പരാതിപ്പെടാനായി നൃഗരാജാവിനെ സമീപിച്ചു. എന്നാല്‍ ഗോപുരവാതില്ക്കല്‍ ചിലനാള്‍ കാത്തുനിന്നിട്ടും രാജാവിനെ കാണാന്‍ സാധിച്ചില്ല. ആ ബ്രാഹ്മണര്‍ രാജാവിനെ ശപിച്ചു. വളരെക്കാലം പൊട്ടക്കിണറ്റില്‍ ഓന്തായിക്കിടക്കുക. എന്നായിരുന്നു ശാപം. ദ്വാപരയുഗത്തിന്റെ അവസാനം ശ്രീകൃഷ്ണന്‍ ശാപമുക്തിനല്‍കുമെന്നും അവര്‍ പറഞ്ഞു. അപ്രകാരം ശ്രീകൃഷ്ണന്‍ നൃഗന് ശാപമോക്ഷം നല്‍കി.

                                                                                                                                   (തുടരും) 

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

India

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

News

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.