Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരകദര്‍ശനവും രാവണ-യമ യുദ്ധവും

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 4, 2019, 03:41 am IST
in Samskriti

നമുക്കിനി അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലേക്കു വരാം. ഉത്തരരാമായണം രണ്ടാമധ്യായത്തില്‍ നാരദമഹര്‍ഷിയെ കണ്ടുമുട്ടിയ രാവണന്‍ മൂന്നുലോകത്തിലേയും വിശേഷങ്ങള്‍ ചോദിക്കുന്നു. അതുകേട്ട് മുനിപറയുന്നു. ഞാനെന്തുപറയാനാണ്. അങ്ങ് യമനെ ജയിച്ചില്ലല്ലോ. എന്നെ ജയിക്കാന്‍ വരട്ടെ അവനെകൊന്ന് ഞാന്‍ നരകത്തിലിടും എന്ന് യമന്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ വേഗംചെന്ന് യമനെ ജയിക്കാന്‍നോക്ക്. ഇതുകേട്ട് ക്രുദ്ധനായ രാവണന്‍ പുഷ്പകവിമാനത്തില്‍ കയറി യമലോകത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു. നരകത്തിലെത്തിയ രാവണന്‍ അവിടെയെത്തുന്നവരെ പലതരത്തില്‍ ശിക്ഷിക്കുന്നതുകാണുന്നു.

കാലസൂത്രം അസിതപത്രവനം, ശൂലപ്രോതം, വൈതരണി എന്നീ നരകങ്ങളില്‍ ഓരോരോ പാപംചെയ്തവരെയിട്ട് ക്ലേശിപ്പിക്കുന്നു. ചിലരെ നായും നരിയും കടിച്ചുവലിക്കുന്നു. ചിലരെ കൃമികള്‍ കടിച്ചുകീറുന്നു. ചുട്ടമണലുള്ള മരുഭൂമിയിലൂടെ ചിലരെ മുട്ടിലിഴയിക്കുന്നു. ചിലര്‍ ഇരുട്ടുമുറിയില്‍ അഗാധമായ കുഴികളില്‍ വീണും ചിലര്‍ ഘോരസമുദ്രത്തില്‍ വീണ് വെള്ളം കുടിക്കുന്നു. തീയില്‍ കിടന്ന് വെന്തുനീറി വെള്ളംതായോയെന്ന് ചിലര്‍ നിലവിളിക്കുന്നു. സര്‍പ്പം കടിച്ചും തേള്‍കുത്തിയും ചിലര്‍ പാരം ദുഃഖിച്ച് അലമുറയിടുന്നു. ചിലരെ ചെമ്പുകൊണ്ടുള്ള രൂപമുണ്ടാക്കി അതു ചുട്ടുപഴുപ്പിച്ച് പോന്‍നിറമുള്ള ഇവളെ നീ ആലിംഗനം ചെയ്തില്ലേ ഇപ്പോള്‍ ഇതിനെ കെട്ടിപ്പിടിക്കൂവെന്നുപറഞ്ഞ് അതിനെ ആലിംഗനം ചെയ്യിക്കുന്നു. ചിലരെ വലിയ കുന്നിന്മുകളില്‍ കയറ്റിയിട്ട് കീഴ്‌പോട്ടുരുട്ടുന്നു. ചിലരുടെ ദേഹത്ത് ആരെയ്യുന്നുവെന്നറിയാതെ അമ്പുകള്‍ വന്നു കുത്തിക്കേറുന്നു. ചിലരെ ഉയരമുള്ള കുന്നിന്മുകളില്‍ കേറ്റിയിട്ട് താഴേക്കു വലിച്ചെറിയുന്നു.

ചിലരുടെ വായില്‍ ഈയം ഉരുക്കിയൊഴിക്കുന്നു. ചിലര്‍ മലംമൂത്രം കഫം തുടങ്ങിയവ കെട്ടിക്കിടക്കുന്ന പുഴയില്‍ തള്ളിയിട്ട് അതിലെ ജലം കുടിപ്പിക്കുന്നു. ചിലര്‍ അനേകം നാള്‍ ശൂലത്തില്‍ കിടന്നു നരകിക്കുന്നു. ചിലരെ കാലഭടന്മാര്‍ കഴുത്തില്‍ കുരുക്കിട്ടു മുറുക്കുന്നു. ചുട്ടകൊടില്‍കൊണ്ടു ഞെക്കുന്നു. ചിലരെ കാകനും കഴുകനും കൂര്‍ത്തകൊക്കുകൊണ്ടു കൊത്തിവലിക്കുന്നു. ചിലരെ അതിക്രൂരന്മാരായ  എഴുന്നൂറ്റിയിരുപത് നായ്‌ക്കള്‍ രൂക്ഷതയോടെ കടിച്ചുവലിക്കുന്നു. ചിലരെ രാക്ഷസന്മാര്‍ വാള്‍കൊണ്ടു വെട്ടിക്കൊന്നു ചോരകുടിക്കുന്നു. ചിലരെ ശ്വാസംമുട്ടിച്ച് ദുഃഖിപ്പിക്കുന്നു. മുള്ളില്‍ കൂടി വലിച്ചുകൊണ്ടുപോയി നിലവിളിപ്പിക്കുന്നു. ഇങ്ങനെ അറ്റമില്ലാത്ത നരകങ്ങളില്‍ കിടന്ന് നരകമനുഭവിക്കുന്നവരെകണ്ട് രാവണന് കാരുണ്യമുണ്ടായി. അവരെ പലരെയും  ആ നരകങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി.

രാവണന്റെ ഈ പ്രവൃത്തികള്‍ കണ്ട് യമഭടന്മാര്‍ യമനെ വിവരം അറിയിച്ചു. യമന്‍ തന്റെ ഭടന്മാരെ  അങ്ങാട്ടയച്ചു. പിന്നീട് രാവണസൈന്യവും യമഭടന്മാരും തമ്മില്‍ ഘോരയുദ്ധം നടന്നു.യമഭടന്മാര്‍ പരാജിതരായപ്പോള്‍ മൃത്യുവിന്റെ അകമ്പടിയോടെ യമന്‍ തന്നെ രാവണനെ എതിരിടാന്‍ വന്നു. യമനും രാവണനും തമ്മില്‍ ഘോരയുദ്ധം നടന്നു. മുത്യുവിന്റെ ചൂടേറ്റ് രാക്ഷസസൈന്യം ഒട്ടുമുക്കാലും മൃത്യുവിനു വശഗതരായി. രാവണനെ കൊന്നുകളയാന്‍ മൃത്യുനിശ്ചയിച്ചു. ആ സമയത്ത് ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് രാവണനെ കൊല്ലരുതെന്ന് പറഞ്ഞു. താന്‍ കൊടുത്തവരം സത്യമാകണമെങ്കില്‍ ദേവന്മാരാരും രാവണനെ കൊല്ലരുത്. ബ്രഹ്മദേവന്റെ നിര്‍ദ്ദേശം പാലിച്ച് യമന്‍ യുദ്ധം നിറുത്തി. താന്‍ മുത്യുവിനെ ജയിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചുകൊണ്ട് രാവണനും സൈന്യവും മടങ്ങിപ്പോയി. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.