Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കന്യകാപുത്രനായ മേഘനാദന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 30, 2019, 03:52 am IST
in Samskriti

പാലാഴിമഥനത്തില്‍ നിന്ന് മഹാലക്ഷ്മിയോടൊപ്പം ജനിച്ച സുലക്ഷണ എന്ന സ്ത്രീ പാര്‍വതിയുടെ പരിചാരികയായിരുന്നു. ഒരിക്കല്‍ നീരാട്ടിനുപോയ പാര്‍വ്വതി പുടവയെടുക്കാന്‍ മറന്നുപോയി. പാര്‍്‌വതി പുടവയെടുത്തുകൊണ്ടുവരാന്‍ സുലക്ഷണയെ പറഞ്ഞുവിട്ടു. എന്നാല്‍ കൊട്ടാരത്തിലെത്തിയ സുലക്ഷണ ശിവസൗന്ദര്യത്തില്‍ മുഗ്‌ദ്ധയായി ശിവനെ ആലിംഗനം ചെയ്തു.

കാമാരിയായ ശിവന്‍ അവള്‍ക്കു വഴങ്ങി വേഴ്ച നടത്തി.  ശിവബീജം അവളില്‍ പതിച്ചു. ആ സമയത്ത് പാര്‍വതീശാപമോര്‍ത്ത് ഭയന്ന സുലക്ഷണയോട് ശിവന്‍ പരഞ്ഞു.‘നീ ഭയപ്പെടണ്ട. ഭര്‍ത്തൃമതിയാകുമ്പോള്‍ മാത്രമേ ഈ ബീജം പുത്രനായി പുറത്തുവരൂ.’’ വസ്ത്രമെടുക്കാന്‍ പോയ സുലക്ഷണ പതിവിലധികം സമയമെടുത്ത് പുടവയുമായി വന്നതും പരിഭ്രമിക്കുന്നതും കണ്ടപ്പോള്‍ പാര്‍വതി സംശയിച്ചു. ദിവ്യദൃഷ്ടികൊണ്ടു സംഭവിച്ചതൊക്കെ 

മനസ്സിലാക്കി. ‘‘നീയൊരു തവളയായിപ്പോകട്ടെ’’യെന്നു ശപിച്ചു. അപ്രകാരം തവളയായി ജലത്തില്‍ പതിച്ച  സുലക്ഷണയെ ശിവന്‍ ചെന്നു കണ്ട് ആശ്വസിപ്പിച്ചു. ‘‘12 വര്‍ഷം കഴിഞ്ഞ് നീ സുന്ദരിയായ പെണ്‍കിട്ടിയായിത്തീരും.  പുത്രിയില്ലാത്ത മയന്‍ നിന്നെ മകളായി ഏറ്റെടുത്തു വളര്‍ത്തും മയന്റെപുത്രി മണ്‌ഡോദരിയാകുന്ന നിന്നെ അതി പ്രശസ്തനായ ഒരുവന്‍ വിവാഹം കഴിക്കും. എന്റെ ബീജം നിന്റെ ഗര്‍ഭത്തില്‍ വളര്‍ന്ന് പ്രസിദ്ധനായ പുത്രനെ നീ പ്രസവിക്കും’’ എന്നീ വരങ്ങള്‍ നല്‍കി  അനുഗ്രഹിച്ചു. അങ്ങനെ തവളയെപ്പോലെ മന്ദോദരമുണ്ടായിരുന്ന അവള്‍ക്ക് മണ്‌ഡോദരിയെന്നപേരുകിട്ടി. മയന്റെ വളര്‍ത്തുപുത്രിയും രാവണന്റെ പത്‌നിയുമായി. ശിവബീജം വളര്‍ന്ന് മേഘനാദനെ പ്രസവിച്ചു.

അദ്ധ്യാത്മരാമായണം മൂലം രണ്ടാം സര്‍ഗ്ഗത്തില്‍ രാവണപ്രതാപം വര്‍ണ്ണിക്കുന്നിടത്ത് അഗസ്ത്യന്‍ ഇങ്ങനെ പറഞ്ഞു. രാവണജ്യേഷ്ഠനായ  കുബേരന്‍ രാവണന്റെ അധര്‍മ്മങ്ങളെപ്പറ്റി കേട്ടപ്പോള്‍ ഒരു ദൂതനെ അയച്ച് രാവണന്‍ അധര്‍മ്മം ചെയ്യരുതെന്ന് ഉപദേശിച്ചു. ഇതുകേട്ട് കുപിതനായ രാവണന്‍ സൈന്യസമേതം അളകാപുരി ആക്രമിച്ചു. കുബേരനെ തോല്പിച്ച് പുഷ്പകവിമാനം അപഹരിച്ചു. എന്നിട്ട് വിജയഭേരിയോടുകൂടി പോയി യമനേയും വരുണനേയും ജയിച്ചു. ഇന്ദ്രനെ വധിക്കാനുള്ള ആഗ്രഹത്തോടെ സ്വര്‍ഗ്ഗലോകം ആക്രമിച്ചു. അതിഘേരമായ യുദ്ധം നടക്കുമ്പോള്‍ ഇന്ദ്രന്‍ രാവണനെ തോല്പിച്ച് ബന്ധിച്ചു. അപ്പോള്‍ മേഘനാഥന്‍ അവിടെയെത്തി ഇന്ദ്രനോട് യുദ്ധംചെയ്ത് രാവണനെ മോചിപ്പിക്കുകയും ഇന്ദ്രനെ പിടിച്ചുകെട്ടി ലങ്കയിലേക്കു കൊണ്ടുവരികയും ചെയ്തു. അതിനാല്‍ ഇന്ദ്രജിത്ത് എന്ന പേരും കിട്ടി. ഒടുവില്‍ ബ്രഹ്മദേവന്‍ ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിച്ചുകൊണ്ടുപോയി. കൈലാസപര്‍വ്വതം പൊക്കി ശിവപ്രീതി സമ്പാദിച്ച രാവണന്‍ ചന്ദ്രഹാസവും നേടിയിട്ട് യുദ്ധത്തിനായി ഹേഹയരാജ്യത്തിലേക്കുപോയി. 

അഞ്ഞൂറുശിരസ്സും ആയിരം കൈകളുമുള്ള ഹേഹയനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധിച്ച് തടവിലിട്ടു. ഇതറിഞ്ഞ് രാവണന്റെ മുത്തച്ഛനായ പുലസ്ത്യമഹര്‍ഷി എത്തി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ തടവില്‍ നിന്നും രാവണനെ മോചിപ്പിച്ചു. പിന്നീടാണ് ബാലിയോട് എതിരിടാന്‍ പോയതും ബാലിയുടെ ബന്ധനത്തിലായതും. പിന്നെ ബാലിയുമായി മൈത്രിയുണ്ടാക്കി.

 ( തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.