Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് 18ന്; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, സുരക്ഷ തേടി വിമതര്‍ വീണ്ടും മുംബൈ പോലീസിന് കത്തയച്ചു

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jul 15, 2019, 06:54 pm IST
inIndia

ബെംഗളൂരു: രണ്ടാഴ്ചയിലേറെയായി തുടരുന്ന കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍ തീരുമാനിച്ചു.  വ്യാഴാഴ്ച രാവിലെ 11നാണ് വോട്ടെടുപ്പ്. വിമത എംഎല്‍എമാരില്‍ 14 പേര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി വിധാന്‍ സൗധയിലെത്തിയിരുന്നു.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. അരമണിക്കൂര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചെയറില്‍ നിന്ന് മടങ്ങിയ സ്പീക്കര്‍ കാര്യോപദേശക സമിതി വിളിച്ചുകൂട്ടി. ഈ യോഗത്തിന് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീയതി പ്രഖ്യാപിച്ചത്. സഭാ വ്യാഴാഴ്ച വരെ നിര്‍ത്തിവെക്കുന്നതായും സ്പീക്കര്‍ അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനടക്കം 16 എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടകയില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകാത്തതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഈ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലപാട് ഇന്നറിയാം. രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ജെഡിഎസും-കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ വിമതരുടെ രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും സഖ്യസര്‍ക്കാരിന് തിരിച്ചടിയാണ്. 

വിമതരുടെ രാജിയോടെ സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 208 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണ വേണം. സ്പീക്കറടക്കം 101 അംഗങ്ങളാണ് സഖ്യസര്‍ക്കാരിനൊപ്പമുള്ളത്(കോണ്‍ഗ്രസ്-66, ജെഡിഎസ്-34). ഏഴ് അംഗങ്ങളുടെ കൂടി പിന്തുണയുണ്ടെങ്കിലെ വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാനാകൂ. സ്വതന്ത്രന്റെയും കെപിജെപി അംഗത്തിന്റെയുമടക്കം ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ട്. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിശ്വാസവോട്ടെടുപ്പില്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പായി. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനാകും.

 വിശ്വാസ വോട്ടെടുപ്പിന് രണ്ടുദിവസം കൂടിയുള്ളതിനാല്‍ വിമതരില്‍ ചിലരെയെങ്കിലും തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനിടെ, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന 14 വിമത എംഎല്‍എമാര്‍ സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിന് വീണ്ടും കത്തയച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നാണ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയോ ഗുലാം നബി ആസാദിനെയോ അല്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയോ കാണാന്‍ താല്‍പര്യമില്ല. അവരില്‍ നിന്ന് ഭീഷണി നേരിടുകയാണെന്നും കത്തില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.