Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് 18ന്; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, സുരക്ഷ തേടി വിമതര്‍ വീണ്ടും മുംബൈ പോലീസിന് കത്തയച്ചു

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Jul 15, 2019, 06:54 pm IST
in India

ബെംഗളൂരു: രണ്ടാഴ്ചയിലേറെയായി തുടരുന്ന കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍ തീരുമാനിച്ചു.  വ്യാഴാഴ്ച രാവിലെ 11നാണ് വോട്ടെടുപ്പ്. വിമത എംഎല്‍എമാരില്‍ 14 പേര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി വിധാന്‍ സൗധയിലെത്തിയിരുന്നു.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. അരമണിക്കൂര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചെയറില്‍ നിന്ന് മടങ്ങിയ സ്പീക്കര്‍ കാര്യോപദേശക സമിതി വിളിച്ചുകൂട്ടി. ഈ യോഗത്തിന് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീയതി പ്രഖ്യാപിച്ചത്. സഭാ വ്യാഴാഴ്ച വരെ നിര്‍ത്തിവെക്കുന്നതായും സ്പീക്കര്‍ അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനടക്കം 16 എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടകയില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകാത്തതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഈ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലപാട് ഇന്നറിയാം. രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ജെഡിഎസും-കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ വിമതരുടെ രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും സഖ്യസര്‍ക്കാരിന് തിരിച്ചടിയാണ്. 

വിമതരുടെ രാജിയോടെ സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 208 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണ വേണം. സ്പീക്കറടക്കം 101 അംഗങ്ങളാണ് സഖ്യസര്‍ക്കാരിനൊപ്പമുള്ളത്(കോണ്‍ഗ്രസ്-66, ജെഡിഎസ്-34). ഏഴ് അംഗങ്ങളുടെ കൂടി പിന്തുണയുണ്ടെങ്കിലെ വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാനാകൂ. സ്വതന്ത്രന്റെയും കെപിജെപി അംഗത്തിന്റെയുമടക്കം ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ട്. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിശ്വാസവോട്ടെടുപ്പില്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പായി. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനാകും.

 വിശ്വാസ വോട്ടെടുപ്പിന് രണ്ടുദിവസം കൂടിയുള്ളതിനാല്‍ വിമതരില്‍ ചിലരെയെങ്കിലും തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനിടെ, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന 14 വിമത എംഎല്‍എമാര്‍ സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിന് വീണ്ടും കത്തയച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നാണ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയോ ഗുലാം നബി ആസാദിനെയോ അല്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയോ കാണാന്‍ താല്‍പര്യമില്ല. അവരില്‍ നിന്ന് ഭീഷണി നേരിടുകയാണെന്നും കത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

India

അന്ന് രാഘവ് ഛദ്ദയ്‌ക്കെതിരെ പരിഹാസം : ഇന്ന് അഭയം തേടി ബിജെപിയിലേയ്‌ക്ക് ; തൃണമൂലിന്റെ തീപ്പൊരി നേതാവ് സയോനി ഘോഷും ബിജെപിയിലേയ്‌ക്ക്

Kerala

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കി

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

‘ ബിസിനസ് മെച്ചപ്പെടും , അവധിക്കാലത്ത് വീടുകളിൽ എത്താനാകും ‘ : മോദി സർക്കാർ കശ്മീരിനെ എത്തിക്കുന്നത് സുവർണ്ണ കാലത്തിലേയ്‌ക്ക് ; നന്ദി പറഞ്ഞ് കശ്മീരികൾ

വയനാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ താട്ടം തൊഴിലാളി മരിച്ചു

സമൂഹത്തെ ഈശ്വരനായി കാണണം:  സീതാഗായത്രി, രാഷ്‌ട്രസേവികാ സമിതി പരിശീലനവര്‍ഗിന് തുടക്കം

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

കാനഡയിൽ വ്യാജ പൈലറ്റ് അറസ്റ്റിൽ; വ്യാജ ലൈസൻസിൽ ഇയാൾ വിമാനം പറത്തിയത് 17 വർഷം

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

അൻസിബയ്‌ക്ക് പിന്നിൽ മത-വർഗീയ ശക്തികൾ : മകളെ പോലും അധിക്ഷേപിച്ചു ; 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.