പ്രകൃതിയുടെ അനിവാര്യതയാണ് ജനനവും മരണവും. ഒരു വ്യക്തി മരിക്കുമ്പോള്‍ ബന്ധുക്കളെ ബാധിക്കുന്നതായി കരുതുന്ന അശുദ്ധിയാണ് പുല. ജനനത്തെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധിയെ വാലായ്മയെന്ന് പറയുന്നു.
പുനര്‍ലയിപ്പിക്കുന്നതിനെ പുലയെന്നു നിര്‍വചിക്കാം. ശരീരത്തിലെ പത്തുപ്രാണനില്‍ ഒമ്പതും മരണവേളയില്‍ ദേഹം വിട്ടു പോകുന്നുവെന്നാണ് സങ്കല്പം. എന്നാല്‍ ധനഞ്ജയന്‍ എന്ന പ്രാണന്‍ സാവധാനത്തിലേ ദേഹം വിട്ടു പോകുകയുള്ളൂ. ധനഞ്ജയന്‍ സര്‍വവ്യാപിയാണ്. ശരീരം ചിതയിലെരിയുമ്പോള്‍ ധനഞ്ജയന്‍ പുറത്തു വരുന്നു. ഈ പ്രാണന്‍ പിതാവില്‍ നിന്നും മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ശിശുവിന് ലഭിക്കുന്നു. അതിനാല്‍ ധനഞ്ജയനെന്ന പ്രാണന് ഒരു വ്യക്തിയുടെ രക്തബന്ധത്തിലുള്ള എല്ലാവരുമായും ബന്ധമുണ്ടാകും. രക്തബന്ധമുള്ള വ്യക്തി മരിച്ചാല്‍ അതുകൊണ്ടാണ് പുല ആചരിക്കുന്നത്.
മരണം മൂലം ബന്ധുക്കള്‍ക്കുണ്ടാകുന്ന അശുദ്ധി അഥവാ പുല പത്തുദിവസമാണെന്ന് ഗരുഡപുരാണം പറയുന്നു. എന്നാല്‍ പുലയുടെ കാലാവധി പല സമുദായക്കാര്‍ക്കുമിടയില്‍ പല കണക്കിലാണ്.
ഒരാള്‍ മരിച്ചാല്‍ സപിണ്ഡീകരണം പൂര്‍ത്തിയാകാന്‍ 16 പിണ്ഡങ്ങള്‍ വെയ്‌ക്കണം. പത്തു ദിവസം കൊണ്ട് 16 പിണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന വിശ്വാസമാണ് ഇതിന് ആധാരം. പിന്നീടത് പതിനാറു ദിവസത്തെ പുലയായി മാറി.
പുലയുള്ളപ്പോള്‍ നിഷിദ്ധമായ കര്‍മങ്ങള്‍ പലതുണ്ട്. വ്രതാനുഷ്ഠാനം,പൂജ, ഹോമം, സന്ധ്യാവന്ദനം ഇവയൊന്നും പുലയുള്ളപ്പോള്‍ പാടില്ല. ആളുകളെ അഭിവാദനം ചെയ്യുന്നതും ആശീര്‍വദിക്കുന്നതും നിഷിദ്ധമാണ്. മത്സ്യമാംസാദികളും മദ്യവും ഉപേക്ഷിക്കണം. ദാനം വാങ്ങുന്നതും കൊടുക്കുന്നതും ദോഷമാണ്. പിതൃക്രിയകള്‍ ഈറന്‍ വസ്ത്രം ധരിച്ചു വേണം ചെയ്യാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: