Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിബിഐ അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 01:34 am IST
in Editorial

സിപിഎം നേതാക്കന്മാര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ബലാത്സംഗ കേസുകളും പുത്തരിയല്ല. അതിലൊടുവിലത്തേതാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ബീഹാര്‍ യുവതി ബിനോയ്‌ക്കെതിരെ മുംബൈ പോലീസില്‍ പരാതിനല്‍കിയിരിക്കുകയാണ്. സ്ത്രീപീഡനത്തിനും വഞ്ചനയ്‌ക്കുമെതിരെ ബിനോയ്‌ക്കെതിരെ പോലീസ് കേസും എടുത്തു. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ബിനോയ് വിവാഹം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതായും ബന്ധത്തില്‍ കുട്ടിയുണ്ടായതായും യുവതി പറയുന്നു. കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനുവരെ തയ്യാറെന്നാണ് പരാതിക്കാരിയുടെ നിലപാട്. ബ്ലാക്ക്‌മെയിലിങ്ങാണ് പരാതിക്കുപിന്നിലെന്നാണ് ബിനോയ് കോടിയേരിയും, മകന്‍ ചെയ്ത കുറ്റത്തിന് അച്ഛനെ പഴിക്കേണ്ടതില്ലെന്ന് സിപിഎമ്മും പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സത്യം പുറത്തുവരേണ്ടതുണ്ട്. കാരണം, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന മേല്‍വിലാസത്തിലാണ് ബിനോയ് ദുബായിലും മറ്റും വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കുകയും പണക്കാരനാകുകയും ചെയ്തത്. യുവതി പരാതിയില്‍ പറയുന്ന സമയത്ത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇതൊക്കെ അനുകൂലമാക്കിയാണ് ബിനോയ് പലകാര്യങ്ങളും ചെയ്തിട്ടുള്ളത്. 

അറബിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുള്ളതുമായി ബന്ധപ്പെട്ട കേസ് നേരത്തെ വിവാദമായിരുന്നു. അത് പിന്നീട് എങ്ങനെയൊക്കെയോ പറഞ്ഞൊതുക്കി. ആരൊക്കെ ഇടനിലക്കാരായി നിന്നുവെന്നുള്ളതും കോടികള്‍ എങ്ങനെ നല്‍കി എന്നുള്ളതും ഇതുവരെ പുറത്തുവന്നിട്ടില്ല. കാരണം കോടിയേരിയുടെ രാഷ്‌ട്രീയത്തിലെ ഉന്നതസ്ഥാനം തന്നെ. ഇപ്പോഴത്തെ കേസിലും കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്.  യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ട് ഗൗനിച്ചതേയില്ല. എന്നാല്‍ യുവതിക്കെതിരെ കണ്ണൂരില്‍ കേസെടുക്കാനാണ് പിണറായിയുടെ പോലീസ് തയാറായത്. ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവതി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ബിനോയ്‌യുടെ പരാതിയാണ് കേരള പോലീസ് അന്വേഷിക്കുന്നത്.  ഇത് ഒത്തുതീര്‍പ്പിനുള്ള കൗണ്ടര്‍കേസ് ആണെന്ന കാര്യത്തില്‍ സംശയമില്ല.

ദുബായ് കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കൊടിയേരിയുടെ മക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളും കേസുകളും എന്നതും ഗൗരവത്തിലെടുക്കേണ്ടതാണ്. കോടിയേരിയുടെ മക്കള്‍ക്ക് ദുബായ്‌യില്‍ എന്ത് ബിസിനസ്സാണെന്ന് വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അറബിക്ക് കോടികള്‍ നല്‍കുന്ന പ്രശ്‌നം വന്നപ്പോഴും ഇക്കാര്യം ഉയര്‍ന്നതാണ്.  ദുബായ്‌യില്‍ ഡാന്‍സ് ബാറില്‍ വച്ചാണ് ബിനോയ്‌യുമായി പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. നിയമപരമായി നടക്കുന്ന ബാറുകളില്‍ ഡാന്‍സ് നടത്താമെങ്കിലും കസ്റ്റമേഴ്‌സിന് നര്‍ത്തകരുമായി യാതൊരു തരത്തിലും ഇടപഴകാനാവില്ല. അങ്ങനെ ചെയ്താല്‍ ശിക്ഷലഭിക്കാവുന്ന കുറ്റമായിട്ടാണ് പരിഗണിക്കുക. എന്നാല്‍ ഇത്തരം ഡാന്‍സ് ബാറുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലും കള്ളക്കടത്ത് ഉണ്ടെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇത്തരം ഡാന്‍സ്ബാറുകളിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച് വാണിഭത്തിന് നേതൃത്വം നല്‍കി കോടീശ്വരന്മാരായവരുമുണ്ട്.

സംസ്ഥാനത്തെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ വിദേശരാജ്യത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന സംശയം നിലനില്‍ക്കുന്നത് ശരിയല്ല. അച്ഛനും മക്കളും വ്യത്യസ്ത വ്യക്തികളായതിനാല്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ല. കൊടിയേരിയുടെ മക്കളെന്ന വിലാസത്തിലും പാര്‍ട്ടിയുടെ മേല്‍വിലാസത്തിലുമാണ് ബിനോയ്യും സഹോദരനും വിദേശരാജ്യത്തെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തത്. അതുകൊണ്ടുതന്നെ അത് എത്തരത്തിലുള്ള ബിസിനസ്സാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്കും നേതാവിനും ബാധ്യതയുണ്ട്. അത് അവര്‍ ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന പോലീസ് അന്വേഷിച്ചാലും കാര്യങ്ങള്‍ തെളിയില്ല. അന്താരാഷ്‌ട്ര ബന്ധങ്ങളും ഇടപാടുകളുമുള്ള പ്രശ്‌നമായതിനാല്‍ സിബിഐ തന്നെ അന്വേഷിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.