Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരുതിയിരിക്കുക, മഴക്കാല രോഗങ്ങളെ

ഡോ. ബി. പത്മകുമാര്‍ by ഡോ. ബി. പത്മകുമാര്‍
Jun 16, 2019, 05:13 am IST
in Vicharam

കാലവര്‍ഷക്കാലമായി. മഴക്കാല രോങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കേണ്ട സമയവുമായി. കരകവിഞ്ഞൊഴുകുന്ന കായലും തോടുകളുമൊക്കെ, ശുദ്ധജലസ്രോതസ്സുകളുമായി കലര്‍ന്ന് ജലം മലിനമാകുന്നത് ജലജന്യരോഗങ്ങള്‍ക്കിടയാക്കുന്നു. പരസിരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒരുപരിധിവരെ തടയാവുന്നതാണ് മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളെല്ലാം.

ഛര്‍ദി-അതിസാരരോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി, അമീബിയാസിസ്, വിരബാധ ഇവയാണ് മഴക്കാലത്തുണ്ടാകുന്ന പ്രധാന ജലജന്യരോഗങ്ങള്‍. വിവിധതരത്തിലുള്ള ബാക്ടീരിയ, വൈറസുകള്‍, അമീബ പോലെയുള്ള പരാദങ്ങള്‍ ഇവയൊക്കെ ഛര്‍ദി-അതിസാരരോഗങ്ങള്‍ക്ക് കാരണമായേക്കാം. മലിനമാക്കപ്പെട്ട ഭക്ഷണസാധനങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികളില്‍ രോഗം കൂടുതല്‍ വ്യാപകമാകുന്നു. രോഗബാധിതരുടെ ശരീരത്തില്‍നിന്ന് അമിതമായി ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കും. രോഗത്തിന്റെ ഗുരുതരാവസ്ഥകൊണ്ടും ഒരു പ്രദേശമാകെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സ്വഭാവംകൊണ്ടും മാരകമായേക്കാവുന്ന പകര്‍ച്ചവ്യാധിയാണ് കോളറ.

വൈദ്യസഹായം തക്കസമയത്തു കിട്ടിയില്ലെങ്കില്‍ കോളറ മൂലമുള്ള മരണസാധ്യത 30 മുതല്‍ 40 ശതമാനം വരെയാകാം. മലത്തില്‍നിന്നും ഛര്‍ദിയില്‍നിന്നുമാണ് രോഗം പകരുന്നത്. മനുഷ്യവിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലം രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ശക്തമായ വയറിളക്കവും ഛര്‍ദിയും ഉണ്ടാക്കുന്ന നിര്‍ജലീകരണം മൂലം രോഗി പെട്ടെന്ന് അവശതയിലാകും. വൃക്കകളുടെ പ്രവര്‍ത്തനം തകരാറാലിക്കുന്നത് മരണത്തിനിടയാക്കിയേക്കാം. താരതമ്യേന ദുര്‍ബലമായ സൂക്ഷ്മജീവികളാണ് കോളറ ബാക്ടീരിയ. വെള്ളം തിളപ്പിക്കുകയാണെങ്കില്‍ കുറച്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവ നശിക്കും.

മഴക്കാലത്ത് ടൈഫോയിഡ് വ്യാപകമാകാറുണ്ട്. രോഗിയുടെും രോഗാണുവാഹകരുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. മഴക്കാലത്ത് പെരുകുന്ന ഈച്ചകളും രോഗം പരത്തുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസാണ് ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനു കാരണം. മഴക്കാലത്ത് രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പകരാം. വേണ്ട വ്യക്തിശുചിത്വ നടപടികള്‍ പാലിക്കാതെ രോഗിയെ ശുശ്രൂഷിക്കുന്നതും രോഗസാധ്യത കൂട്ടുന്നു.

പ്രതിരോധശക്തിയേറിയ ഈ വൈറസുകള്‍ക്ക് കുളത്തിലും കിണറ്റിലുമൊക്കെയുള്ള വെള്ളത്തില്‍ ആഴ്ചകളോളം സജീവമായി നിലനില്‍ക്കാനുള്ള കഴിവുണ്ട്. വെള്ളം അഞ്ചുമിനിറ്റിലേറെ തിളപ്പിച്ചാല്‍ മാത്രമേ ഈ രോഗാണുക്കള്‍ നശിക്കുകയുള്ളൂ. എലിപ്പനി മഴക്കാലത്തും വ്യാപകമാകാറുണ്ട്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലും, ലവണാംശം കുറഞ്ഞ വെള്ളത്തിലും, അണുനാശിനികള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാത്ത ജലത്തിലും രോഗാണുക്കള്‍ സജീവമായി നിലനില്‍ക്കുന്നു. രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുമ്പോഴോ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോഴോ സൂക്ഷ്മജീവികള്‍ മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിച്ചേക്കാം. ശരീരത്തിലെ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വദനഭാഗങ്ങള്‍ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മചര്‍മത്തിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. പരിസരശുചിത്വത്തിലൂടെയും എലി നശീകരണത്തിലൂടെയും രോഗം നിയന്ത്രിക്കാം.

മഴക്കാലരോഗങ്ങള്‍ പരത്തുന്നതില്‍ രോഗിയോടൊപ്പം തന്നെ രോഗാണുവാഹകര്‍ക്കും പ്രധാന പങ്കുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമൊക്കെ ലക്ഷക്കണക്കിന് രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നു. അപൂര്‍ണമായ ചികിത്സകൊണ്ടും, രോഗാണുക്കള്‍ക്കെതിരായ പ്രതിരോധ ശക്തി ആര്‍ജിക്കുന്നതുകൊണ്ടുമൊക്കെ ഒരു വ്യക്തി രോഗാണുവാഹകനായി മാറിയേക്കാം. ടൈഫോയിഡ് ബാധിച്ച രോഗി, രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിനുശേഷവും, ആറുമുതല്‍ എട്ട് ആഴ്ചകള്‍വരെ മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസര്‍ജിച്ചേക്കാം. രോഗം ഭേദമായതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും രോഗാണുക്കളെ പുറന്തള്ളുന്ന രോഗാണുവാഹകരാണ് മുഖ്യമായും രോഗം പരത്തുന്നത്. ടൈഫോയിഡ് രോഗികളില്‍ രണ്ടുമുതല്‍ അഞ്ചു ശതമാനംവരെ ആളുകള്‍ ഇങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷവും രോഗാണുവാഹകരായി തുടരുന്നു. കോളറ ബാക്ടീരിയയും ദീര്‍ഘനാള്‍ മനുഷ്യശരീരത്തില്‍ നിലനില്‍ക്കും. രോഗം ഭേദമായതിനുശേഷം രോഗി രണ്ടുമുതല്‍ മൂന്ന് ആഴ്ചകള്‍വരെ രോഗാണുക്കളെ മലത്തിലൂടെ വിസര്‍ജിക്കും. പ്രകടമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗാണുവാഹകരെ കണ്ടെത്തി ചികിത്സിക്കുക പലപ്പോഴും പ്രായോഗികമല്ല.

ടൈഫോയിഡ്, അമീബിയാസിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ ശരിയായ ചികിത്സ പൂര്‍ണമായ കാലയളവില്‍ ചെയ്യണം. രോഗം ഭേദമായതിനുശേഷവും ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍പരിശോധനകള്‍ക്കും വിധേയമാകണം. രോഗം സുഖമായതിനുശേഷം ആറുമാസത്തേക്കെങ്കിലും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

$നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക 

$ആഹാരസാധനങ്ങള്‍ വേവിച്ചു ചൂടോടെ ഉപയോഗിക്കണം

$ഭഷണസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക 

$പാത്രങ്ങള്‍ കഴുകാന്‍ ശുദ്ധജലം മാത്രം 

$പഴങ്ങള്‍, പച്ചക്കറികള്‍ നന്നായി കഴുകി ഉപയോഗിക്കുക

$ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കണം

$മല വിസര്‍ജനത്തിനുശേഷം കൈകാലുകള്‍ സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക 

$പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുത് 

$രോഗിയെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വം പാലിക്കുക 

$മാലിന്യങ്ങള്‍കലര്‍ന്ന പരിസരം ബ്ലീച്ചിങ്പൗഡര്‍ ഉപയോഗിച്ച് വൃത്തിയാക്കാണം. 

$മുറിവുള്ളവര്‍ അഴുക്കുവെള്ളത്തില്‍ പണിയെടുക്കരുത് 

$പനി അവഗണിക്കരുത്. സ്വയം ചികിത്സയുമരുത്, വൈദ്യസഹായം തേടുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.