Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അംശവടി ബാലന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2019, 04:22 am IST
in Vicharam

ബാലന്‍മന്ത്രി അംശവടിയുമെടുത്തിറങ്ങിയിരിക്കുകയാണ്. ലളിതകലാ അക്കാദമിയുടെ മൂക്ക് ചെത്തിക്കളയുമെന്നാണ് പ്രഖ്യാപനം. ചെങ്ങളത്തുകാരന്‍ കെ.കെ. സുഭാഷ് വരച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് കൊടുത്തതാണ് ബാലന്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. കാര്‍ട്ടൂണില്‍ മതനിന്ദ നടത്തിയെന്നാണ് ആക്ഷേപം. മാസങ്ങള്‍ക്ക് മുമ്പ് ഹാസ്യകൈരളിയുടെ കവര്‍ചിത്രമായിവന്ന കാര്‍ട്ടൂണിന് ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചപ്പോഴാണ് ബാലന്‍ മന്ത്രിയുടെ മതേതരത്വത്തിന് പോറലേറ്റത്.

ബിഷപ്പ് ഫ്രാങ്കോയെ കോഴിയായി ചിത്രീകരിച്ചു, അങ്ങേരുടെ അംശവടിയില്‍ അടിവസ്ത്രം തൂക്കി, പോരാഞ്ഞ് പാര്‍ട്ടിയിലെ ചങ്ക് ബ്രോ പി.കെ. ശശിക്ക് കോഴിത്തൂവല്‍ കൊണ്ട് കിരീടം ചാര്‍ത്തി തുടങ്ങിയ ഘോരാപരാധങ്ങളൊക്കെ കാര്‍ട്ടൂണിസ്റ്റ് വരച്ചുകൂട്ടിയിട്ടുണ്ട്. കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ട് ‘പോടാ പുല്ലേ’ എന്ന മട്ടില്‍ ഒരു ആട്ടിടയന്‍ അംശവടിയുമേന്തി നടന്നപ്പോള്‍ തോന്നാത്ത മാനക്കേടും വ്രണം പൊട്ടലുമൊക്കെയാണ് നാല് കോഴിത്തൂവല്‍ കണ്ടപ്പോള്‍ കത്തോലിക്കാസഭയ്‌ക്കും സഭയുടെ വോട്ട്ബാങ്ക് നോക്കി നാവുനുണയുന്ന ഇടതുവലതു നേതാക്കന്മാര്‍ക്കും ഉണ്ടായിട്ടുള്ളത്. 

ലളിതകലാ അക്കാദമിയുടെ നടത്തിപ്പില്‍ ബാലന്‍ മന്ത്രിക്കോ മന്ത്രിയുടെ ബിഷപ്പ് പിണറായിക്കോ യാതൊരു കാര്യവുമില്ല. അത് സ്വയംഭരണാധികാരമുള്ള സ്വതന്ത്രസംവിധാനമാണ്. അധികാരത്തിന്റെ അടയാളമായ അംശവടി മതചിഹ്നമാണെന്നും അതില്‍ അടിവസ്ര്തം തൂക്കിയത് മതനിന്ദയാണെന്നുമാണ് ബാലന്‍മന്ത്രിയുടെ കണ്ടെത്തല്‍. മാത്രമല്ല പാര്‍ട്ടിയിലെ ഒരുവിധപ്പെട്ട കോഴിക്കേസുകളൊക്കെ അന്വേഷിക്കുന്ന കമ്മീഷന്‍ കൂടിയാണ് അദ്ദേഹം. പി. ശശി, പി.കെ. ശശി, ഇ.കെ. ശശീന്ദ്രന്‍ തുടങ്ങിയ ശശിമാരും അവരുടെയൊക്കെ ഫാന്‍സ് അസോസിയേഷനുകളും ധാരാളമുള്ള പാര്‍ട്ടിയും മുന്നണിയുമായതിനാല്‍ കമ്മീഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു കമ്മീഷണര്‍ ലുക്കാണ്. ഒളിക്യാമറ, പോഷകസംഘടനാനേതാക്കളുടെ പ്രത്യേകിച്ചും ഡിവൈഎഫ്‌ഐ നേതാക്കളുടെ മാഗസിന്‍പിടുത്തം തുടങ്ങിയവയൊക്കെ അന്വേഷിച്ച് ഒരു വഴിക്കാക്കാന്‍ പണ്ടേ ബാലന്‍ മന്ത്രി മിടുക്കനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു ‘വിഐപി’ ലുക്കിന്, തോറ്റ എംപി പി.കെ. ശ്രീമതിയും കൂടിയാകുമ്പോള്‍ സംഗതി പൊളിക്കും.

റോബിനച്ചനും ബിഷപ്പ് ഫ്രാങ്കോയുമൊക്കെക്കൂടി പാര്‍ട്ടിയുമായി ഒരു അന്തര്‍ധാര പ്രത്യയശാസ്ത്രപരമായി തന്നെ ശക്തമാക്കിയ ഒരു കൂട്ടം അംശവടിക്കാരുടെ താല്‍പര്യവും സംരക്ഷിക്കേണ്ട ബാധ്യത ബാലന്‍ മന്ത്രിക്കുണ്ട്. വകുപ്പ് സാംസ്‌കാരികമായതിനാല്‍ ഇടപെടുകയുമാവാമെന്ന ലോജിക്കിന്മേലാണ് കാര്‍ട്ടൂണിനെതിരെ അദ്ദേഹം രംഗത്തുവന്നത്. ഫ്രാങ്കോ മുതല്‍ പി.കെ. ശശി വരെയുള്ള വഴികാട്ടികളെ അപമാനിക്കുന്നതൊന്നും പൊറുക്കാന്‍ പാടില്ലെന്നത് നവോത്ഥാനനായകന്റെ കല്‍പനയാണ് താനും. ബിന്ദു അമ്മിണിയും കനകദുര്‍ഗയും കുറേ കുളിരുകോരികളുംകൂടി ആര്‍പ്പോ ആര്‍ത്തവം എന്നുംപറഞ്ഞ് ഒരു എമണ്ടന്‍ കവാടം പണിത് അതിനുകീഴെ ഭരണഘടനയെ പ്രതിഷ്ഠിച്ചപ്പോള്‍ അതും അന്തസ്സായി കരുതിയ ആളാണ് ബാലന്‍ മന്ത്രിയുടെ മുഖ്യന്‍. 

അപ്പോള്‍പ്പിന്നെ ലളിതകലാ അക്കാദമിയായാലും കാര്‍ട്ടൂണ്‍ അക്കാദമിയായാലും ഒരുകാര്യം മനസ്സിലാക്കണം. വര ശുദ്ധ മതേതരമായിരിക്കണം. അത് അറിയില്ലെങ്കില്‍ ആര്‍ട് ഇന്‍സ്റ്റലേഷനെങ്കിലും പഠിക്കണം. ബാലന്‍ മന്ത്രിയുടെ മുന്‍ഗാമിയും പാര്‍ട്ടി സൈദ്ധാന്തികനുമായ ബേബി സഖാവിനോട് ചോദിച്ചാല്‍ മതേതരവരയെക്കുറിച്ച് പറഞ്ഞുതരും. തുണിയില്ലാത്ത ആഭാസക്കോലങ്ങള്‍ വരച്ച് അതിനുകീഴെ സരസ്വതി, ലക്ഷ്മി എന്നൊക്കെ എഴുതിവെച്ചാല്‍ പാര്‍ട്ടി പൊന്നാട അണിയിക്കും. വിമാനത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് പുരസ്‌കാരം നല്‍കും. അതൊന്നും അറിയില്ലെങ്കില്‍ എസ്എഫ്‌ഐ പിള്ളേരോട് ചോദിച്ചാല്‍ മതി. മതേതര ആവിഷ്‌കാരം അവര്‍ പഠിപ്പിക്കും. അതിന് തീവ്രത വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നേയുള്ളൂ. സുഭാഷിന് വരയ്‌ക്കാനും കളിയാക്കാനുമൊക്കെ കൃഷ്ണനും രാമനും ശിവനും അയ്യപ്പനും ലക്ഷ്മിയും സരസ്വതിയും മുതല്‍ കോടിക്കണക്കിന് ദൈവങ്ങള്‍ ഈ നാട്ടില്‍ കിടക്കുമ്പോള്‍ എന്തിന് വെറുതെ അംശവടിയേല്‍ അടിവസ്ത്രം തൂക്കാന്‍ പോകണം എന്ന തികച്ചും പുരോഗമനപരമായ ഒരു ചോദ്യം മാത്രമാണ് ബാലന്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് എല്ലാവരും അറിയണം. അട്ടപ്പാടിയിലെ ആദിവാസിക്കുടികളില്‍ പോലും ബാലന്‍ മന്ത്രിയുടെ അംശവടി സിദ്ധാന്തം ഇതൊക്കെത്തന്നെയായിരുന്നു എന്ന് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ പുരോഗമനക്കാര്‍ക്ക് ഇപ്പോള്‍ തോന്നുന്ന ചളിപ്പ്.

എന്തായാലും കെ.കെ. സുഭാഷ് ഒന്ന് മനസ്സിലാക്കണം, കോഴികള്‍ക്കുമുണ്ട് അന്തസ്. അത് പരിഗണിക്കാതെയുള്ള സുഭാഷിന്റെ വരയ്‌ക്ക് ലളിതകലാ അക്കാദമി അവാര്‍ഡ് കൂടി സമ്മാനിച്ചത് ആകമാനം കോഴികളെയും അപമാനിക്കുന്നതിന് തുല്യമായി എന്ന് പറയാതെ വയ്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.