Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചങ്ങമ്പുഴയുടെ ദേവഗീത

ലക്ഷ്മീദേവി, തൃപ്പൂണിത്തുറ by ലക്ഷ്മീദേവി, തൃപ്പൂണിത്തുറ
Jun 14, 2019, 03:13 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അനിശ്ചിതകാലം താമസിച്ചു മടങ്ങേണ്ട ഭൂമി എന്ന വാടകവീട്ടില്‍ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചുപോകുന്നു, അതാണെന്റെ കവിത അത് മറ്റൊരാത്മാവിന് സന്തോഷമോ , സാന്ത്വനമോ പകരും എങ്കില്‍ അതെന്റെ സുകൃതം എന്ന് മാത്രം പറയട്ടെ എന്ന് നമ്മുടെ പ്രിയ കവി ഒ. എന്‍ വി പറഞ്ഞിട്ടുണ്ട് .ഇതുതന്നെയാണ് ജയദേവകൃതികളിലൂടെ നമുക്ക് ലഭ്യമാവുന്നതും ,  ഇന്നും മൃതസഞ്ജീവനിപോലെ ആളുകള്‍  ജയദേവകൃതികള്‍  ആസ്വദിക്കുന്നതും അതുകൊണ്ടുതന്നെയാവാം.

 ആത്മസാഗരത്തില്‍ മുങ്ങിത്താഴാന്‍ കൊതിക്കുന്ന രണ്ടു ജീവിതങ്ങളായിരുന്നു ജയദേവദമ്പതികള്‍. ജീവിതം എങ്ങിനെ വേണമെങ്കിലും ജീവിച്ചുതീര്‍ക്കാം ,അതാര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല ,കഴിയുന്നത്ര പ്രശാന്തിയില്‍ ജീവിക്കാനായാല്‍ അടുത്തുള്ളവരിലേക്കും അതൊഴുകിയെത്തും . അതുകൊണ്ടുതന്നെയാവണം ഇവരുടെ ആട്ടവും പാട്ടും കേള്‍ക്കാനായി പല സ്ഥലത്തുനിന്നും ജനങ്ങള്‍ ഒഴുകി എത്തിയത് എന്നവര്‍ വിശ്വസിച്ചിരിക്കാം . 

ശിവക്ഷേത്രനടയിലത്രേ ആദ്യം സോപാനഗീതങ്ങള്‍ പാടിത്തുടങ്ങിയത് .കേരളത്തില്‍ എത്തിയതോടെ വൈഷ്ണവക്ഷേത്രങ്ങളിലും ചേങ്ങലയില്‍ കൊട്ടിപ്പാടിത്തുടങ്ങി പിന്നീടാണ് ഇടയ്‌ക്കയുടെ അരങ്ങേറ്റം. ആത്മാവിന്റെ സംഗീതമായ സോപാനം ക്രമേണ ഏറെ പ്രശസ്തി ആര്‍ജ്ജിച്ചു. ക്ഷേത്രമതില്‍ക്കകത്തുനിന്നും പുറത്തേക്കും ഇതിന്റെ വരവ് എല്ലാവരും സ്വാഗതം ചെയ്തു .ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നാലുനേരത്തെ പൂജക്കും ഇടയ്‌ക്കകൊട്ടി സോപാനം അഥവാ   അഷ്ടപദി പാടുക പതിവാണ് .ഓരോ സമയത്തിനും ചേരുന്ന രാഗങ്ങളുണ്ട്. രാവിലെ ഭൂപാളരാഗത്തിലും, ഉച്ചയ്‌ക്ക് ഭൈരവിയിലും രാത്രി സഹാനയിലും  നീലാംബരിയിലുമാണ് പാടുക പതിവ്. പതിയെ തുടങ്ങി, അനര്‍ഗ്ഗളമായി ഒഴുകി സുഖകരമായ അനുഭൂതി ഇത് നല്‍കുന്നു. ഇടയ്‌ക്കയില്‍ തൂങ്ങിക്കിടക്കുന്ന പൊടിപ്പുകള്‍ 64  കലകളായാണ് അറിയപ്പെടുന്നത്.

അഷ്ടപദി അഥവാ ഗീതഗോവിന്ദം രചിച്ചത് ബംഗാളിലെ കിന്ദുബില്വം ഗ്രാമത്തില്‍ ജനിച്ച ജയദേവകവിയാണെന്നു എല്ലാവര്‍ക്കും അറിയാം. ഭോജരാജാവിന്റെയും ,രാധാദേവിയുടെയും മകനായ ഇദ്ദേഹം അനാഥനായാണ് വളര്‍ന്നത്. കൃഷ്ണനാമത്തില്‍ ആകൃഷ്ടനായ അദ്ദേഹം  ഒരിക്കല്‍ ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തി.  സുദേവന്‍ എന്നൊരു ബ്രാഹ്മണന്‍ ഇദ്ദേഹത്തിന്റെ ഭക്തി  വിനയഭാവത്തില്‍ ആകൃഷ്ടനായി തന്റെ മകള്‍ പദ്മാവതിയെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുത്തു പരസ്പരപൂരകങ്ങളായ ആ ദമ്പതിമാരുടെ ചിന്തകളും പ്രവര്‍ത്തികളും ഒന്നായിരുന്നു. അവര്‍ പണത്തെയോ ഐശ്വര്യത്തെയോ കാംക്ഷിച്ചില്ല. ലൗകികമായ ഒന്നിലും ആസക്തിയില്ലാതെ രാധാകൃഷ്ണഭക്തിയില്‍ ലയിച്ചുകൊണ്ടു അവര്‍ ജീവിച്ചു.വൃന്ദാവനവും,മഥുരയും അവരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു.ഒറീസയിലെ ജഗന്നാഥാപുരിയില്‍ വെച്ച് രചിച്ച ഗീതഗോവിന്ദം ഏറെ  പ്രസിദ്ധി നേടി .ജയദേവകവിയുടെ പാട്ടും പദ്മാവതിയുടെ അതിനൊത്ത ചുവടുവെപ്പുകളും. ഇത്   കാണാനായി പലസ്ഥലങ്ങളില്‍നിന്നും ആളുകള്‍ വരവായി. രണ്ടാത്മാക്കള്‍ ഒന്നാവുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ക്ക് കാണാനായത്. ജയദേവരുടെ ‘നിജപ്രാണധീശ്വരി’എന്ന് മഹാകവി ചങ്ങമ്പുഴ പദ്മാവതിയെ വാഴ്‌ത്തിയിട്ടുണ്ട്  ആടിയും പാടിയും ജീവിതം ആസ്വദിച്ച ദമ്പതികള്‍ .ഒടുവില്‍ ഭഗവാന്‍ പദ്മാവതിക്കു  ദിവ്യദര്‍ശനം നല്‍കി എന്നാണ്പറയപ്പെടുന്നത്. ‘ജയദേവരുടെ ഏഴാമത്തെ അഷ്ടപദിയില്‍ കിന്ദുബില്യസമുദ്രസംഭവ രോഹിണീ രമണെന ഹരി ഹരി ‘ എന്നു വന്നതുകൊണ്ട് കിന്ദുബില്വ അദ്ദേഹം ജനിച്ച ഗ്രാമം തന്നെ എന്ന് മനസ്സിലാക്കാം .പശ്ചിമബംഗാള്‍ ഭരിച്ചിരുന്ന ലക്ഷ്മണസേനന്റെ സദസ്യരായിരുന്ന പഞ്ചരത്‌ന കവികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തി കാണുന്നു. ഗീതഗോവിന്ദം ഒന്നാമത്തെ ദശാവതാരം അഷ്ടപദിയില്‍ പതിനൊന്നു പദങ്ങളും പത്താം അഷ്ടപദിയില്‍ അഞ്ചു പദങ്ങളും പത്താമത്തേതില്‍ അഞ്ചു പദങ്ങളും ആണുള്ളത്. മൊത്തം 24 അഷ്ടപദികളില്‍ രണ്ടാമത്തെതില്‍ ഭഗവദ്‌വര്‍ണനകള്‍. പിന്നീട് വരുന്നതിലെല്ലാം കൃഷ്ണനും രാധയും സഖിയുമാണ് ഉള്ളത.് 

പദ്മാവതിയുടെ മരണശേഷം ജീവിതത്തിലെല്ലാം നഷ്ടപ്പെട്ട പോലെ ജയദേവകവി തന്റെ സംഗീതരചനയെല്ലാം നിര്‍ത്തി. അജോയ്‌നദീതീരത്തിരുന്നു തന്റെ പ്രിയപത്‌നിയെയോര്‍ത്തു വിലപിക്കുമായിരുന്നത്രെ. അധികം താമസിയാതെ അദ്ദേഹവും മരിച്ചു..അവിടം ഒരു പുണ്യഭുമിയായി. ഇന്നും ബാവുല്‍ഗായകര്‍ അവിടയെത്തി ഇരുവരുടെയും സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ടത്രെ. 

ചങ്ങമ്പുഴയുടെ ദേവഗീതയും 

ഗീതഗോവിന്ദവും

ജയദേവമഹാകവിയുടെ കമനീയമായ കലാശില്പം വികൃതപ്പെടുത്തുവാന്‍ മുതിര്‍ന്നത് സാഹസമാണെന്ന മുഖവുരയോടെയാണ് മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള ദേവഗീത രചിച്ചത് 

ജയദേവഗീത പരിഭാഷ ചെയ്യുവാന്‍ 

ഭയമുണ്ടെനിക്ക് സമഭിജ്ഞനല്ല ഞാന്‍ 

ദയവായ് ക്ഷമിച്ചു മമ മാപ്പു നല്‍കണം 

നയശീലമെന്റെ നവസാഹസോദ്യമം 

എന്നാണ് അദ്ദേഹം ആദ്യം കുറിച്ചത് .

പക്ഷെ കമനീയമായ ഒരു കലാശില്പം തന്നെയാണ് അദ്ദേഹം സ്വന്തം വിവര്‍ത്തനത്തിലൂടെ  സഹൃദയരായ വായനക്കാര്‍ക്കു നല്‍കിയത് നൂറ്റിപ്പന്ത്രണ്ടാമാണ്ട് ഒരു ധനുമാസത്തിലത്രേ ഈ കൃതി വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹത്തിന് തോന്നിയത്. 1945 ലാണ് അദ്ദേഹം ഗീതഗോവിന്ദം വിവര്‍ത്തനം ചെയ്തത്.

 (തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ചോദിച്ചു വാങ്ങിയ രണ്ടാം പ്രഹരം

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം
Kerala

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

Thiruvananthapuram

പി. മാധവ്ജി സ്മാരക പുരസ്‌കാരം ചെങ്കല്‍ രാജശേഖരന്‍ നായര്‍ക്ക്

ബിജെപി മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഹാരാര്‍പ്പണം ചെയ്യുന്നു
Kerala

ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്: രാജീവ് ചന്ദ്രശേഖര്‍

India

യുദ്ധ ഭീതിക്കിടെ പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണിയും: സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായൊരുക്കിയ പ്രദര്‍ശന നഗരി ആഘോഷസമിതി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

അരനൂറ്റാണ്ടിന്റെ പ്രൗഢിയില്‍ ജന്മഭൂമി പ്രദര്‍ശന നഗരി

ഒളിമ്പിക്‌സ് ചിരി... ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും പദ്മശ്രീ ഐ.എം. വിജയനും സൗഹൃദം പങ്കിടുന്നു. മുന്‍ അന്താരാഷ്ട്ര വോളിബോള്‍ താരം എസ്. ഗോപിനാഥ് സമീപം

വൈഭവ ഭാരതത്തിന് കരുത്തേകി കായിക, ആരോഗ്യ ടൂറിസം സെമിനാറുകള്‍

ഇന്നലെ നടന്ന കേരള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസം സെമിനാറില്‍ ഡോ. മാര്‍ത്താണ്ഡ പിള്ള സംസാരിക്കുന്നു. ഡോ. പി.കെ. ഹരികൃഷ്ണന്‍, ഡോ. നടരാജ്, ഗുരു യോഗീ ശിവന്‍, പ്രസാദ് മാഞ്ഞാലി, എസ്. രാജശേഖരന്‍ നായര്‍, 
ബേബി മാത്യു, എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. സെജിന്‍ ചന്ദ്രന്‍, ഡോ. വി. ഹരീന്ദ്രന്‍ നായര്‍ സമീപം

ആരോഗ്യകേരളം…. സന്തുഷ്ട കേരളം; വിനോദസഞ്ചാരത്തില്‍ പുതുവഴി കാട്ടി വിദഗ്ധര്‍

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

സൈന്യത്തിന് ആദരമായി വന്ദേമാതര നൃത്തം

ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തിപ്പെടുത്തണം: വി. സുനില്‍കുമാര്‍

കേരള ആന്‍ഡ് ഒളിമ്പിക് മിഷന്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഫോര്‍മര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ഐ.എം.വിജയന്‍ സംസാരിക്കുന്നു. എസ്. രാജീവ്, എസ്.ഗോപിനാഥ് ഐപിഎസ് സമീപം

ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ ചിറകേകി കായിക സെമിനാര്‍

ശ്രദ്ധേയമായി ബിജു കാരക്കോണത്തിന്റെ ചിത്രപ്രദര്‍ശനം; വരയില്‍ ലഹരിയായി പ്രകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies