Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്വ : മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 10, 2019, 05:12 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. സാഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഞ്ചാബിലെ പത്താന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയ പോലീസുകാരായ സുരേന്ദര്‍ വര്‍മ, തിലക് രാജ്, ആനന്ദ് ദത്ത എന്നിവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും ജഡ്ജി തേജ്‌വീന്ദര്‍ സിങ് വിധിച്ചിട്ടുണ്ട്. ആകെയുള്ള എട്ടു പ്രതികളില്‍ ഒരാളായ സാഞ്ജിറാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിചാരണയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 2018 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാടോടി കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം മയക്കിക്കിടത്തി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് വിചാരണ ജമ്മുവിന് പുറത്തേക്ക് മാറ്റിയത്. പത്താന്‍കോട്ടിലെ അതിവേഗ കോടതിയില്‍ രഹസ്യ വിചാരണയാണ് നടന്നത്. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്‌ട്രീയലക്ഷ്യത്തോടെ കേസില്‍പ്പെടുത്തിയെന്നാണ് പ്രതികള്‍ വാദിച്ചത്.  

കത്വയിലെ ദാരുണ സംഭവത്തെ മുതലെടുത്ത് രാജ്യമാകെ ‘ഇസ്ലാമോ ലെഫ്റ്റിസ്റ്റുകള്‍’ വ്യാപക ഹിന്ദു വിരുദ്ധ പ്രചാരണമാണ് നടത്തിയത്. മുസ്ലിങ്ങളെ അടിച്ചോടിക്കാന്‍ ഹിന്ദുക്കള്‍ ആസൂത്രണം ചെയ്തതാണ് പീഡനവും കൊലപാതകവുമെന്ന് പ്രചരിപ്പിച്ച് അവര്‍ വിദ്വേഷം പടര്‍ത്തി. കേരളത്തില്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ ‘വാട്‌സ്ആപ്’ ഹര്‍ത്താലില്‍ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. പോലീസ് നിരപരാധികളെ കുടുക്കുന്നതിനെതിരെ ജമ്മുവിലെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു, സിബിഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങിയെന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു ഇടത്-മുസ്ലിം സംഘടനകള്‍.

പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി സ്വയം രംഗത്തുവന്ന അഭിഭാഷക ദീപിക രജാവത്തിനെ മനുഷ്യാവകാശ പോരാട്ടത്തിന്റെ ബിംബമായി അവര്‍  ആഘോഷിച്ചു.  മനോരമ ചാനലിന്റെ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ദീപിക. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ സംഘടനകളുമായി വേദി പങ്കിട്ട് ഹിന്ദു വിരുദ്ധ പ്രഭാഷണം നടത്തിയ ദീപിക നിരവധി അവാര്‍ഡുകളും സംഘടിപ്പിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇവരുടെ യഥാര്‍ഥ മുഖം പുറത്തുവന്നു. ദീപിക കോടതിയില്‍ ഹാജരാകുന്നില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ അപേക്ഷ നല്‍കി. സമരത്തിന് നേതൃത്വം നല്‍കിയിരുന്ന താലിബ് ഹുസൈന്‍ എന്നയാള്‍ പിന്നീട് പീഡന കേസില്‍ റിമാന്‍ഡിലാവുകയും ചെയ്തു. പണവും പ്രശസ്തിയും വിദ്വേഷ പ്രചാരണവുമായിരുന്നു കത്വയില്‍ ‘നീതിക്ക് വേണ്ടി പൊരുതിയവരുടെ’ ലക്ഷ്യമെന്ന് വ്യക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

പുതിയ വാര്‍ത്തകള്‍

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.