അടൂര്‍ : ഏനാദിമംഗലം പൂതംകരയില് നടന്ന മുനിയറ ഉദ്ഖനനത്തിന്റെ സാമ്പിളുകള്‍ തുടര്‍പഠനങ്ങള്‍ക്കായി ജപ്പാനിലേക്ക് അയച്ചു . മുനിയറ ഉദ്ഖനനത്തില്‍ പങ്കാളിയായിരുന്ന അകിനോറി ഹുവേയുടെ നേതൃത്തത്തിലുള്ള സംഘം ആണ് അവിടെ പഠനത്തിന് നേതൃത്വം നല്‍കുന്നത് .
ഇരുപത് ദിവസം നീണ്ട മുനിയറ ഉദ്ഖനനത്തില്‍ നിന്നും ലഭിച്ച ഇരുമ്പ് ആയുധങ്ങള്‍ , മണ്‍പാത്രങ്ങള്‍, കല് ആഭരണങ്ങള്‍, കരി മുതലായവയാണ് കാര്ബണ്ടെസ്റ്റ് അടക്കമുള്ള പരിശോധനയിലൂടെ കാലഗണന പഠനത്തിന് വിധേയമാക്കുന്നത് .
ചെലവേറിയവയാണ് കാര്‍ബണ്‍ ടെസ്റ്റ് മുതലായ ആധുനിക സാമ്പിള്‍ പരീക്ഷണങ്ങള്‍. പര്യവേഷണത്തില്‍ ആരംഭം മുതല്‍ ഭാഗമായിരുന്ന അകിനോറിയുടെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു കൂടുതല്‍ സാമ്പിളുകള്‍ കാര്‍ബണ്‍ ടെസ്റ്റിനായി തിരഞ്ഞെടുത്തത് .
സാംസ്കാരിക പഠനങ്ങള്ക്ക്് അടക്കം വെളിച്ചം വീശുന്ന അറിവുകള്‍ ലഭ്യമാക്കുന്നതിനു ഈ മുനിയറ ഗവേഷണപഠനം സഹായകരമാകുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോ.അഭയന് പറഞ്ഞു
റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ മുനിയക്ക്് 2000 ലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതുന്നു ഏനാദിമംഗലത്തിന്റെ പൈതൃകം എന്ന വിഷയത്തില്‍ കാര്യവട്ടം ക്യാമ്പസിലെ ഹരിനാരായണന് എന്ന ബിരുദാനന്തര വിദ്യാര്‍ത്ഥി സമര്‍പ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ആര്ക്കിയോജി വിഭാഗം ഖനനം നടത്തിയത്. ഏനാദിമംഗലത്തെ ഇളമണ്ണൂരിലും പൂതങ്കരയിലും ഒട്ടേറെ മുനിയറകള്‍ ഉണ്ടെന്ന് മുന്‍പ് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ പഠനമാണിപ്പോള്‍ നടക്കുന്നത്. ഓരോ നിശ്ചിത ദൂരം ഖനനം ചെയ്യുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധനകളും നടത്തി. ഖനനത്തില്‍ കാര്യവട്ടം ക്യാമ്പസിലെ ആര്‍ക്കിയോളജി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേര് പങ്കെടുത്തു.
ഈ പ്രദേശങ്ങളില്‍ നിരവധി മുനിയറകള്‍ മുന്‍പ് കണ്ടെത്തിയിരുന്നെങ്കിലും പലതും നശിപ്പിക്കപ്പെട്ടിരുന്നു. മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുനിയറകളിലെ സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തേടി പ്രദേശവാസികള്‍ ഖനനം നടത്തിയിരുന്നതായും വിവരങ്ങളുണ്ട്. മുനിയറകള്‍ മഹാശിലായുഗ കാലത്ത് നിര്‍മ്മിച്ച ഒറ്റയറയുള്ള കല്ലറകളാണ് മുനിയറകള്‍ എന്ന് അറിയപ്പെടുന്നത്. മരിച്ച് പോയവരുടെ ഓര്‍മ്മയ്ക്കായി അവര്‍ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ഈ കല്ലറകളില്‍ അടക്കം ചെയ്യുമായിരുന്നു.നാല് വശവും നീളമുള്ള പാറകളാല്‍ നിര്‍മ്മിച്ച രണ്ട് മുനിയറകളാണ് ഇവിടെ കണ്ടെത്തിയത്. ഖനനം പകുതി വഴിയിലാണ്. മുന്‍പ് ഈ പ്രദേശങ്ങളില്‍ സ്വര്‍ണ്ണ വേട്ട എന്ന പേരില്‍ ഇത്തരത്തിലുള്ള മുനിയറകള്‍ കുഴിച്ചിട്ടുളളതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: