Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് വിജയം; സത്യം മറയ്‌ക്കാന്‍ ന്യൂനപക്ഷ ഏകോപനം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
May 26, 2019, 07:45 am IST
in Kerala

തിരുവനനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ മത്സരിക്കുകയാണ് ജയിച്ചവരും തോറ്റവരും. രാഹുല്‍ മത്സരിക്കാനെത്തിയതോടെ ന്യൂനപക്ഷ ഏകോപനം ഉണ്ടായതാണ് വന്‍ വിജയത്തിനടിസ്ഥാനമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇല്ലാതിരുന്ന രാഹുല്‍ തരംഗം ഉണ്ടെന്നു സ്ഥാപിക്കാനാണീ വാദം. ശബരിമലയല്ല തോല്‍വിക്ക് കാരണമെന്നു ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിയും പറയുന്നത് ന്യൂനപക്ഷ ഏകീകരണമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണീ വാദവും.

യുഡിഎഫിനനുകൂലമായ ന്യൂനപക്ഷ ഏകീകരണം എക്കാലത്തും കേരളത്തിലുണ്ടാകാറുണ്ട്. അതിത്തവണയും ഉണ്ടായി. അതുകൊണ്ടു മാത്രം ഇത്രയും മികച്ചൊരു വിജയം നേടാന്‍ കഴിയില്ല. ന്യൂനപക്ഷ-ഭൂരിപക്ഷ സ്വാധീന മണ്ഡല വ്യത്യാസമില്ലാതെയായിരുന്നു യുഡിഎഫിന്റെ വിജയം. നിയമസഭാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 123 മണ്ഡലങ്ങളിലാണ് യുഡിഎഫ് ഒന്നാമതെത്തിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതാദ്യം. 

ന്യൂനപക്ഷങ്ങള്‍ മോദിക്കും ബിജെപിക്കും എതിരെന്നു സ്ഥാപിക്കാനും  ന്യൂനപക്ഷ ഏകോപനം എടുത്തിടുന്നു. ന്യുനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും കശ്മീരിലും ഒക്കെ ബിജെപി വിജയക്കൊടി നാട്ടിയത് ഈ വാദത്തിന്റെ മുനയൊടിക്കുന്നു. രാഹുല്‍ തരംഗമെങ്കില്‍ അതെന്തുകൊണ്ട് കേരളത്തില്‍ മാത്രമൊതുങ്ങി? കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും തരംഗം വീശാത്തതെന്ത്? സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ തോറ്റതെന്തുകൊണ്ട്? എന്നതിനും കോണ്‍ഗ്രസ് ഉത്തരം പറയണം.

മോദിയോ ന്യൂനപക്ഷമോ അല്ല യുഡിഎഫിന്റെ വിജയകാരണങ്ങള്‍. ശബരിമലയും എന്‍എസ്എസ് നിലപാടും ഒപ്പം പിണറായി വിജയനോടുള്ള വിരോധവുമാണ് ഫലത്തില്‍ പ്രതിഫലിച്ചത്. അതില്‍ ശബരിമല തന്നെയാണ് മുന്നില്‍. എങ്കില്‍ ബിജെപി എന്തുകൊണ്ടു ജയിച്ചില്ലെന്നു ചോദ്യം വരാം. അതിനുത്തരമാണ് ഒ. രാജഗോപാല്‍ പറഞ്ഞത് ‘മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്ന്.

ശബരിമല വിഷയത്തിന്റെ പേരില്‍ ആരെയെങ്കിലും ജയിപ്പിക്കണം എന്നതായിരുന്നില്ല വിശ്വാസികളുടെ ആഗ്രഹം. എങ്കില്‍ ബിജെപിയെ വിജയിപ്പിച്ചേനേ. ഇടതുമുന്നണിയെ പാഠം പഠിപ്പിക്കണമെന്നതു മാത്രമായിരുന്നു വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടവരുടെ ആഗ്രഹം. എന്‍എസ്എസ് നേതൃത്വം ഇതു പറയാതെ പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതിനെ തോല്‍പ്പിക്കാന്‍ എളുപ്പം യുഡിഎഫിനെ ജയിപ്പിക്കലാണെന്നു ജനം കരുതി. അത് ഫലം കണ്ടു. ശബരിമലയ്‌ക്കൊപ്പം സര്‍വ രംഗത്തുമുള്ള പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിനോടുള്ള പ്രതിഷേധവും കൂടി വോട്ടായി.

വന്‍ ജയത്തിനു കാരണം ശബരിമലയും ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയുമാണെന്ന സത്യം പറയാന്‍ യുഡിഎഫ് തയാറാകില്ല. തോല്‍വിയുടെ കാരണം ഇതാണെന്ന് ഇടതിനും പറയാനാവില്ല. അതിനാണ് ന്യൂനപക്ഷ ഏകീകരണമെന്ന് ഇരുകൂട്ടരും ഒരേ സ്വരത്തില്‍ പറയുന്നത്. പ്രീണിപ്പിക്കേണ്ടത് ന്യൂനപക്ഷത്തെ മാത്രമാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.