Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേഠി പിടിച്ച വിജയ സ്മിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2019, 05:24 am IST
in India

അമേഠി: സ്മൃതിയുടെ മൃദുമന്ദഹാസം ഇനി അേമഠിക്ക് സ്വന്തം. തോല്‍വികള്‍ കണ്ട് പിന്മാറാതെ പ്രസരിപ്പോടെ അമേഠിയിലെ ജനങ്ങളിലേക്കിറങ്ങിയ സ്മൃതിക്ക് അവര്‍ വോട്ട്‌കൊണ്ട് നന്ദി അറിയിച്ചു.

സ്മൃതിയുടെ ഈ വിജയം ഒരുപക്ഷേ, ആദ്യമറിഞ്ഞത് രാഹുല്‍ തന്നെയാകും. കുടുംബസ്വത്തെന്ന നിലയില്‍ ജനങ്ങളെ ഗൗനിക്കാതെ അമേഠിയെ കൊണ്ടുനടന്നതിനിടയില്‍ എവിടെയോ സ്മൃതിയുടെ സ്വീകാര്യത രാഹുല്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാകും മൂന്ന് ലക്ഷം വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ സ്മൃതിക്ക് രാഹുല്‍ വിജയാശംസകള്‍ നേര്‍ന്നത്.

മണ്ഡലത്തില്‍ താന്‍ ചെയ്യാതിരുന്നതൊക്കെ ഊര്‍ജസ്വലതയോടെ ഓടിനടന്ന് ചെയ്ത സ്മൃതിയുടെ വ്യക്തിപ്രഭാവം കണ്ട് അവിടേക്ക് കടന്നുചെല്ലാന്‍ പോലും രാഹുലിന് ഭയമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ഒറ്റത്തവണ മാത്രമാണ് രാഹുല്‍ അമേഠിയിലേക്ക് കടന്നത്.

നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യസ്വത്തെന്ന കണക്കെ 2004ല്‍ രാഹുലിന് കൈമാറി കിട്ടിയതാണ് അമേഠി. 1998ന് ശേഷം ഇവിടെ കോണ്‍ഗ്രസ് തോല്‍വി അറിയുന്നത് ഇതാദ്യം. 

2004ല്‍ അമ്മ സോണിയയില്‍ നിന്ന് രാഹുല്‍ അമേഠി ഏറ്റുവാങ്ങി. 2009ല്‍ മൂന്ന് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. പക്ഷെ 2014 എത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. എതിര്‍പക്ഷത്ത് സ്മൃതിയെ കളത്തിലിറക്കി ബിജെപി രാഹുലിനെ വെല്ലുവിളിച്ചു. അത്തവണ ഭൂരിപക്ഷം പകുതിയോളം കുറച്ചു. 

സ്മൃതിയുടെ കര്‍മശേഷിയില്‍ പാര്‍ട്ടിയും പ്രധാനമന്ത്രിയും പൂര്‍ണവിശ്വാസം അര്‍പ്പിച്ച്, അവരെ അവിടെത്തന്നെ തുടരാന്‍വിട്ടു. തോറ്റെങ്കിലും അമേഠിയിലെ യഥാര്‍ത്ഥ എംപിയായിരുന്നു സ്മൃതി. മാസങ്ങളോളം അമേഠിയില്‍ താമസിച്ച് പ്രശ്‌നങ്ങള്‍ പഠിച്ചു. പ്രദേശവാസികളുമായി സംവദിച്ചു. അവരിലൊരാളായി പ്രവര്‍ത്തിച്ചു.

സ്മൃതിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തി ചോദ്യം ചെയ്യാനോ, കുറവുകള്‍ കണ്ടു പിടിക്കാനോ കഴിയാതിരുന്ന പ്രതിപക്ഷം, വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള വിഷയങ്ങള്‍ ആയുധമാക്കി വ്യക്തിപരമായി അധിക്ഷേപിച്ചു. പക്ഷേ, അപ്പോഴേക്കും രാഹുലിന്റെ കൈയില്‍ നിന്ന് അമേഠി വഴുതിത്തുടങ്ങിയിരുന്നു. ഇതില്‍ ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് വണ്ടികയറിയത്.

രാഹുലിന് ഒറ്റയ്‌ക്ക് അമേഠിയില്‍ ഒന്നും ചെയ്യാനാകില്ലെന്നറിഞ്ഞതോടെയാണ് പ്രിയങ്കയെ കളത്തിലിറക്കിയത്. സ്മൃതി ഇറാനിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അവരെ അറിയുക പോലുമില്ലെന്ന മട്ടിലുള്ള പ്രിയങ്കയുടെ പ്രതികരണത്തിന് ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കി. ഇനി സ്മൃതി ആരെന്ന് മറക്കാന്‍ നെഹ്‌റു കുടുംബത്തിനും കഴിയില്ല. 

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നുണപ്രചരണങ്ങള്‍ നടത്തി ഓടിനടന്ന രാഹുലിനെ കണ്ണു തുറന്നിരുന്ന അമേഠിയിലെ ജനങ്ങള്‍ പാഠം പഠിപ്പിച്ചു. ഇനിയൊരിക്കലും ആരാലും കബളിപ്പിക്കപ്പെടാന്‍ തയാറല്ലെന്ന തീരുമാനത്തില്‍ അവര്‍ സ്മൃതിക്ക് സമ്മാനിച്ചത് 55,120 വോട്ടിന്റെ ഭൂരിപക്ഷം.

അമേഠിക്കിത് പുതിയ പ്രഭാതം: സ്മൃതി

ഒരു വ്യക്തിയിലായിരുന്നില്ല, ഉത്തരവാദിത്തപ്പെട്ടയാള്‍ അവ നിറവേറ്റാതിരുന്നതില്‍ ഊന്നിയാണ് പ്രചാരണം നടത്തിയതെന്ന് സ്മൃതി ട്വിറ്ററില്‍ കുറിച്ചു. അമേഠിക്കിത് പുത്തന്‍ പ്രഭാതം. പുത്തന്‍ നിശ്ചയദാര്‍ഢ്യം. അമേഠിക്കെന്റെ നന്ദി. 

ഒരു വശത്ത് ഒരു കുടുംബവും മറുവശത്ത് കുടുംബം പോലെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായിരുന്നു. തന്റെ വിജയം കേരളത്തിലും ബംഗാളിലും ജീവന്‍ ബലികൊടുക്കേണ്ടി വന്ന പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. എന്റെ വിജയം അവരുടെ കുടുംബങ്ങള്‍ക്കുള്ളതാണ്, സ്മൃതി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

പുതിയ വാര്‍ത്തകള്‍

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.