Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ പച്ചത്തുരുത്ത് എത്രകാലം

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 25, 2019, 05:09 am IST
in Vicharam

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മുതുമുത്തച്ഛനാണ് കോണ്‍ഗ്രസ്. 134 വര്‍ഷത്തെ പാരമ്പര്യം പറയുന്ന കോണ്‍ഗ്രസ് അറുപതിലേറെ വര്‍ഷക്കാലം കേന്ദ്രഭരണത്തിലായിരുന്നു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും അടക്കിവാണവരും അവര്‍തന്നെ. പതിനേഴ് വര്‍ഷത്തോളം നെഹ്‌റുവും അത്രയും തന്നെ മകള്‍ ഇന്ദിരയും പ്രധാനമന്ത്രിയുമായി. ഇന്ദിരയുടെ മകന്‍ രാജീവും പ്രധാനമന്ത്രിയായി. 

നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കഠിനാധ്വാനം. എല്ലാം പാഴായി. പ്രധാനമന്ത്രിയാകാന്‍ മത്സരിച്ച ആള്‍ പ്രതിപക്ഷനേതാവെങ്കിലുമായില്ലെങ്കില്‍ അതില്‍പ്പരം നാണക്കേടുണ്ടോ? ആ നാണക്കേടും തലയിലേറ്റിയാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ നില്‍പ്പ്. ഉത്തര്‍പ്രദേശിലെ അമേഠി 48 വര്‍ഷമായി നെഹ്‌റു കുടുംബത്തിന് സ്വന്തമാണ്. പത്രികയും കൊടുത്ത് മുങ്ങിയാലും അന്നാട്ടുകാര്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കും. പക്ഷെ നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ സൗജന്യമായി വിജയം നേടാന്‍ കോണ്‍ഗ്രസിനാവില്ല. രാഹുലിനും പറ്റില്ല. അവിടെ തോല്‍വി ഉറപ്പായപ്പോഴാണ് വയനാട്ടിലേക്ക് പലായനം ചെയ്തത്. അവിടെ കോണ്‍ഗ്രസിന്റെ മാത്രം ചെലവില്‍ ജയിച്ചുകേറാനാവില്ല. മുസ്ലീം ലീഗിന്റെ ഏണിയില്‍ കയറി പൊക്കം കാണിക്കാനും പൊങ്ങച്ചം വിളമ്പാനും സാധിക്കുമെന്ന് ബോധ്യപ്പെട്ടു.

ജയിപ്പിച്ച് പകവീട്ടി മുസ്ലീം ലീഗ്

ലീഗിനെ ചത്തകുതിരയെന്ന് ആക്ഷേപിച്ച നെഹ്‌റുവിന്റെ കൊച്ചുമകനെ ജയിപ്പിച്ച് പകവീട്ടി മുസ്ലീം ലീഗ്. മുസ്ലീം ലീഗിന്റെയും വര്‍ഗീയ രാഷ്‌ട്രീയക്കാരുടെയും ബലത്തിലാണ് രാഹുല്‍ ഉള്‍പ്പെടെ യുഡിഎഫ് 20ല്‍ 19 സീറ്റും നേടിയത്. കോണ്‍ഗ്രസിന് രണ്ടക്ക സീറ്റില്‍ ജയിക്കാനായത് കേരളത്തില്‍ മാത്രമാണ്. മറ്റൊരിടത്തും പത്ത് സീറ്റ് തികച്ച് നേടാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ വിജയം സെക്യുലര്‍ രാഷ്‌ട്രീയത്തിന്റെ വിജയമാണെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം അതിനെ മിതമായ ഭാഷയില്‍ വിശേഷിപ്പിച്ചാല്‍ ഉളുപ്പില്ലായ്‌മ എന്നേ പറയാന്‍ സാധിക്കൂ. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷം സെക്യുലര്‍ രാഷ്‌ട്രീയത്തിന്റെ വിജയമാണത്രെ. രാജ്യത്തെ വിഭജിച്ച വര്‍ഗീയ കക്ഷിയാണ് മുസ്ലീം ലീഗ്. ലീഗിന്റെ ആവശ്യം അംഗീകരിച്ച് രാഷ്‌ട്രത്തെ വെട്ടിമുറിക്കുന്നതിന് ഒത്താശചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മതം ഒന്നാമത്. ബാക്കിയെല്ലാം പിന്നീട്, എന്നാണ് ലീഗിന്റെ സിദ്ധാന്തം. അതാണ് അവര്‍ക്ക് സെക്യുലര്‍. എല്ലാവരോടും തുല്യനീതി ആരോടുമില്ല പ്രീണനം എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന ബിജെപി വര്‍ഗീയം. ഇത് കോണ്‍ഗ്രസുമാത്രമല്ല മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും അടിക്കടി പാടിനടക്കുന്നു.

നരേന്ദ്രമോദി അധികാരമേറ്റത് മുതല്‍ ഇതാ മോദിവന്നേ ന്യൂനപക്ഷങ്ങള്‍ സൂക്ഷിച്ചോ എന്ന പ്രചാരണം നടത്തിയതില്‍ മുന്നില്‍ സിപിഎം ആയിരുന്നു. മോദിപ്പേടി ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിച്ചതില്‍ മുഖ്യപങ്ക് സിപിഎമ്മിനാണ്. അവരുടെ അധ്വാനത്തിന്റെ നോക്കുകൂലിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേടിയത്. മണ്ണും ചാരിനിന്നവര്‍ പെണ്ണുംകൊണ്ട് പോയ അവസ്ഥ. രണ്ടുവര്‍ഷംമുന്‍പ് വന്‍ ഭൂരിപക്ഷം നേടിയ ഇടതിന് ഇപ്പോള്‍ 140 മണ്ഡലങ്ങളില്‍ 16 ഇടത്ത് മാത്രമാണ് മേല്‍ക്കൈ. 16 മന്ത്രിമാരുടെ മണ്ഡലത്തില്‍ വോട്ടുകുറഞ്ഞു. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും പിന്നിലായി. എന്നിട്ടും ബിജെപി എവിടെ എന്നാണവര്‍ ചോദിക്കുന്നത്. 

ബിജെപി ഇന്നലെ ഇവിടെയുണ്ട്. ഇന്നും നാളെയും ഉണ്ട്. കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയപാര്‍ട്ടിയല്ല ബിജെപി. എങ്കിലും ബിജെപിയുടെ പ്രയാണം കമ്മ്യൂണിസ്റ്റ്കാരെപ്പോലെ പിന്നോട്ടല്ല. 

ഒരു തെരഞ്ഞെടുപ്പില്‍ ജയമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തകര്‍ന്നടിയുന്നതുമല്ല. തിരുവനന്തപുരം അടക്കം തകര്‍ന്നടിഞ്ഞു എന്നാണ് ചില ചാനല്‍ വിശാരദന്മാര്‍ ആവര്‍ത്തിക്കുന്നത്. 

അഞ്ച് വര്‍ഷംമുമ്പ് 19 ലക്ഷം വോട്ട് ലഭിച്ച ബിജെപി അത് 31 ലക്ഷമായി ഉയര്‍ത്തിയാല്‍ തകര്‍ച്ചയാണോ? ഇടതിന്റെ വോട്ടില്‍ അഞ്ച് ശതമാനം ഇടിഞ്ഞ വോട്ട് എങ്ങോട്ടുപോയി? യുഡിഎഫിന് വര്‍ധിച്ച അഞ്ച് ശതമാനം ആര് കൊടുത്തു. കോണ്‍ഗ്രസിന്റെ പച്ചത്തുരുത്ത് എത്രകാലം നിലനില്‍ക്കും. വല്ല ഉറപ്പും നല്‍കാന്‍ കഴിയുമോ?

നാണമുണ്ടോ കോണ്‍ഗ്രസിന്

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“സിദ്ധു ” പ്രദർശനത്തിന്.

New Release

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

Football

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

New Release

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

പുതിയ വാര്‍ത്തകള്‍

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

കാനറിക്ക് സാമുറായികളുടെ വെല്ലുവിളി; ബ്രസീല്‍-ജപ്പാന്‍: ഇന്ന് രാത്രി 10.30ന്

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഫിഫ ലോകകപ്പ് 2026: ജര്‍മ്മനിയും പരാഗ്വെയും തമ്മിലിടയുമ്പോള്‍

കേരളത്തിലെ സ്വർണ്ണവില കുറഞ്ഞു

തുടരെ ഏഴ് ലോകകപ്പ് മത്സരങ്ങളിലും ഗോള്‍ നേടി മെസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.