Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലത്തെ വോട്ട് ചോര്‍ച്ച; സിപിഎമ്മിന് കനത്ത അടി

മുഖ്യമന്ത്രിയും ധനമന്ത്രിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും കൊല്ലം പിടിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല,

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
May 25, 2019, 04:02 am IST
in Kerala

കൊല്ലം: രണ്ട് മന്ത്രിമാരും അഞ്ച് എംഎല്‍എമാരും രാപ്പകല്‍ കിണഞ്ഞു ശ്രമിച്ചിട്ടും കൊല്ലത്ത് സിപിഎമ്മില്‍ വോട്ടു ചോര്‍ച്ചയുണ്ടായത് പാര്‍ട്ടിയെ വെട്ടിലാക്കി. മുഖ്യമന്ത്രിയും ധനമന്ത്രിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും കൊല്ലം പിടിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല, 

2014ലെ തെരഞ്ഞെടുപ്പില്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നേടിയതിനെക്കാള്‍ ഇരുപത്തിമൂവായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ഇക്കുറി കെ.എന്‍.ബാലഗോപാലിനു കിട്ടിയത്. എന്‍.കെ.പ്രേമചന്ദ്രനു 4,08,528 വോട്ടും ബേബിക്ക് 3,70,879 വോട്ടുമാണ് അന്ന് കിട്ടിയത്. ഇക്കുറി ആകെ 12,92,636 വോട്ടര്‍മാര്‍. പോള്‍ ചെയ്തത് 9,61,212 വോട്ട്. ബാലഗോപാലിന് കിട്ടിയത് 350821 വോട്ടു മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 73,221 വോട്ടര്‍മാര്‍ കൂടിയിട്ടും സിപിഎമ്മിന് അത് നേട്ടമാക്കാനായില്ല.

അന്ന് കണ്ണൂര്‍ ലോബിയുടെ കള്ളക്കളികളുടെ ഭാഗമായി ഇടത് ശക്തികേന്ദ്രങ്ങളില്‍പോലും  ബേബിക്ക് വോട്ടു ചോര്‍ന്നിരുന്നു. പോളിറ്റ് ബ്യൂറോ അംഗത്തിന്റെ തോല്‍വി വിശദീകരിക്കാന്‍ പാര്‍ട്ടി ഏറെ പ്രയാസപ്പെട്ടു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്.  കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍പ്പോയി. കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായ ബേബിയെ തറപറ്റിക്കാന്‍ നടത്തിയ ആസൂത്രിത നീക്കങ്ങള്‍ക്ക് ഒത്താശയുമായി ബാലഗോപാലുമുണ്ടായിരുന്നു. 

എന്നാല്‍ ഇത്തവണ ഇതിനുള്ള മറുപടി കാലം ബാലഗോപാലിന് സമ്മാനിച്ചു. ബേബിക്ക് സ്വാധീനമുള്ള മേഖലകളില്‍ ബാലഗോപാലിന് വോട്ട് കുത്തനെ കുറഞ്ഞതും മറ്റ് ചര്‍ച്ചകളിലേക്ക് വഴിതുറക്കുന്നു. ചവറ ഒഴിച്ച് മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇടത് പക്ഷത്തിന് കാലിടറി. നഗര ഹൃദയം പ്രതിനിധാനം ചെയ്യുന്ന കൊല്ലം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ നേടിയത് 45,443 വോട്ടാണ്. എന്നാല്‍ ഇത്തവണ 44,203 വോട്ടായി കുറഞ്ഞു. ഇരവിപുരത്ത് 45936 വോട്ട് നേടിയ സ്ഥാനത്ത് 44,162 വോട്ടായി കുറഞ്ഞു. ചവറയില്‍ ലഭിച്ച 44,437 എന്ന വോട്ട് നില ഇത്തവണ 46,994 ലേക്ക് ഉയര്‍ന്നത് മാത്രമാണ് ഏക ആശ്വാസം. കുണ്ടറയില്‍ 57,440 നേടിയ ഇടത്ത് 54,908 ആയി കുറഞ്ഞു. ചാത്തന്നൂരില്‍ 46,114 വോട്ടുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ 53,293 വോട്ടുകള്‍ ഇവിടെ നേടിയിരുന്നു. ചടയമംഗലത്ത് 59, 567ല്‍ നിന്ന് 56155ലേക്ക് ചുരുങ്ങി. പുനലൂരില്‍  54,956 വോട്ടുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ 63,227 വോട്ടുകള്‍ നേടിയ സ്ഥാനത്താണ് ഈ കുറവ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പ്രതിനിധികള്‍ തൂത്തുവാരിയ മണ്ഡലത്തില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.