Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൂക്ഷിക്കണം, സായിപ്പിനും വിവരമുണ്ട്

സി. കെ വിജയകുമാര്‍ by സി. കെ വിജയകുമാര്‍
May 18, 2019, 03:34 am IST
in Vicharam

യൂറോപ്പില്‍ വിനോദയാത്രയ്‌ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യ വികാസ സൂചിക തുടങ്ങി ഒരുപാട് രംഗങ്ങളില്‍ കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ് എന്നൊക്കെ ആരോ എഴുതിക്കൊടുത്ത പേപ്പറില്‍ നോക്കി, വായിച്ചത്, അതൊക്കെ കമ്യൂണിസം കൊണ്ടുവന്ന വികസനം എന്ന മട്ടിലാണ്. എന്നാല്‍, കേരളം വളരെ വികസിച്ച നാടുതന്നെയാണ്. ജീവിതനിലവാരം വികസിത രാജ്യങ്ങളുടെതിനു തുല്യമാണ്. കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയര്‍ന്ന സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ചേര്‍ന്ന അസംഗതാവസ്ഥയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട അത്ഭുതപ്രതിഭാസം. തിരുവിതാംകൂര്‍ രാജഭരണത്തിലൂടെ ഒന്നര പതിറ്റാണ്ടുമുമ്പുതന്നെ നിര്‍ബന്ധിതവിദ്യാഭ്യാസത്തിലൂടെ സമൂഹം വിദ്യാഭ്യാസം നേടിയതും കേരളത്തിന്റെ ഭൂമിശാസ്ത്രവുമൊക്കെ ഈ  പ്രതിഭാസത്തിന്റെ വികാസത്തെ സഹായിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും അറിവും വിദ്യാഭ്യാസവും ഒരു പ്രത്യേകവിഭാഗത്തിന്റെ കുത്തകയായിരുന്ന കാലത്ത് ഇന്ത്യയില്‍ കോളനിവല്‍ക്കരണവും കൂടിയായപ്പോള്‍, സാംസ്‌കാരിക നിശ്ചലതയിലായിരുന്ന നാടിന്റെ സാമൂഹികമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടാകുന്നത് 19ാം നൂറ്റാണ്ടിലാണ്. സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും സാമൂഹികസമത്വവും ലക്ഷ്യമാക്കി പടപ്പുറപ്പാടുകള്‍ നടത്തിയ നവോത്ഥാനനായകരുടെ ശ്രമഫലമായി വിദ്യാഭ്യാസം എല്ലാ ജനവിഭാഗത്തിലേക്കും കടന്നുചെന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ സാര്‍വത്രിക വിദ്യാഭ്യാസം നിയമംമൂലം തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. ആ ദൗത്യം ഏറ്റെടുത്ത ക്രിസ്ത്യന്‍ സഭകളുടെ ചുവടുപിടിച്ചു സമുദായസംഘടനകളായ എസ്എന്‍ഡിപിയും എന്‍എസ്എസും നൂറുകണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയത് തങ്ങളുടെ സമുദായാംഗങ്ങളില്‍ നിന്ന് പിടിയരിയും തേങ്ങയുമൊക്കെ പിരിച്ചു വളരെ ത്യാഗം സഹിച്ചാണ്. വിദ്യാഭ്യാസരംഗത്ത് രാജാവും സമുദായസംഘടനകളും നടത്തിയ ആ സ്ഥിര നിക്ഷേപത്തിന്റെ പലിശയാണ് നമ്മളിപ്പോള്‍ ആസ്വദിക്കുന്നത്.

വിദ്യാഭ്യാസം നേടിയ ഒരു തലമുറയെ വേണ്ടപോലെ പ്രയോജനപ്പുടുത്തുകയെന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ കാലത്ത് നാട്ടില്‍ വന്‍ വ്യവസായസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. അടിസ്ഥാനസൗകര്യങ്ങളായ റോഡും വൈദ്യുതിയും പൊതുഗതാഗത സംവിധാനവും വ്യാപിപ്പിച്ചു, ജനാധിപത്യം വന്നതോടെ കേരളത്തിലെ വ്യവസായവികസനം അവസാനിക്കുകയും നിരന്തര സമരങ്ങളിലൂടെ കാര്‍ഷികമേഖല തകരുകയും ചെയ്തു. സമരം ചെയ്തു കാര്‍ഷികമേഖലയെ തകര്‍ത്തതുകൊണ്ടും വ്യവസായങ്ങള്‍ വന്നാല്‍ മുതലാളിമാര്‍ വരുമെന്നു പറഞ്ഞു വ്യവസായ സ്ഥാപനങ്ങള്‍ വരാതെ നോക്കിയതുകൊണ്ടും തൊഴില്‍ തേടി നാടുവിട്ട യുവാക്കള്‍ ലോകത്തിന്റെ നാനാഭാഗത്തും അവിടങ്ങളിലെ ഭരണകൂടത്തിന്റെ വിലപ്പെട്ട മനുഷ്യശക്തിയായി മാറി. ജനസംഖ്യയില്‍ ഒരു വലിയ ശതമാനം പ്രവാസത്തിലായപ്പോള്‍ അവരയയ്‌ക്കുന്ന പണത്തിലൂടെ രൂപപ്പെട്ട വികസനത്തെ കേരള മോഡല്‍ വികസനമെന്ന് ലോകം വിശേഷിപ്പിച്ചു. പരാശ്രയ സാമ്പത്തിക മേഖലയായി മാറിയ കേരളം ഉപഭോഗ സമൂഹമായി വളര്‍ന്നു.

ആളോഹരി വരുമാനം ദേശീയ ശരാശരിക്കും താഴെയായിരുന്നിട്ടും ഉയര്‍ന്ന സാക്ഷരതയും ആരോഗ്യമേഖലയിലെ വളര്‍ച്ചയും സ്ത്രീവിദ്യാഭ്യാസവും ചേര്‍ന്ന് കുറഞ്ഞ ശിശുമരണ നിരക്കും സാമൂഹികതലത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി കേരളം ലോകത്തെ അത്ഭുതപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. പ്രവാസികളുടെ പണം വ്യാപാര-വ്യവസായ-നിര്‍മ്മാണമേഖലകളിലെക്കൊഴുകിയപ്പോള്‍ സമൂഹം മൊത്തം അതിന്റെ ഗുണഭോക്തക്കളായി. നികുതി പിരിക്കാനും ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാനും മാത്രമുള്ള ഒരുപകരണമായി കേരളത്തിലെ ഭരണകൂടം മാറി. വിദേശ മണി എക്‌സ്‌ചേഞ്ചുകളിലെ കംപ്യൂട്ടര്‍ രണ്ടു ദിവസം തകരാറിലായാല്‍ കേരളം പട്ടിണിയിലാകുമെന്ന അവസ്ഥയുമുണ്ടായി.

ഉന്‍മൂലന സിദ്ധാന്തത്തിന്റെ പ്രചാരകരായ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ നാടിന്റെ ഭരണംതന്നെ നേടിയപ്പോള്‍, അവരുടെ ആശയങ്ങളോട് പൊരുത്തപ്പെടാത്തവര്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്ന അവസ്ഥയില്‍ ഭീതിയോടെ കഴിയേണ്ട സാഹചര്യമുണ്ടായി. സംഘടനാബലത്തിലൂടെ സേവനം കൈയ്യൊഴിഞ്ഞ ജീവനക്കാര്‍ അഴിമതി സമൃദ്ധമായ ബ്യൂറോക്രസിയുടെ സംരക്ഷകരായി. തൊഴിലെടുക്കാന്‍ മടിക്കുന്ന തൊഴിലാളിയും പഠിപ്പിക്കാത്ത അദ്ധ്യാപകരും പഠിച്ചില്ലെങ്കിലും വിജയിക്കും എന്നതുകൊണ്ട് പഠിക്കാത്ത കുട്ടികളും നിയമം പാലിക്കാത്ത നിയമപാലകരും അരാഷ്‌ട്രീയരായ രാഷ്‌ട്രീയ നേതാക്കളുമുണ്ടായി. സഞ്ചാരയോഗ്യമല്ലാത്ത പാതകളും വിഷമാലിന്യങ്ങള്‍ നിറഞ്ഞ നദികളും അനാരോഗ്യം നല്‍കുന്ന ആരോഗ്യാലയങ്ങളും നാടിന്റെ മുഖമുദ്രയായി. സ്റ്റാലിനിസത്തെ ന്യായീകരിക്കാനും അതിനു കുടചൂടാനുമായി അതേ ആശയം പിന്തുടരുന്ന വര്‍ഗീയശക്തികളോട് ഐക്യദാര്‍ഢൃപ്പെട്ട് അവരുടെ ദാസന്മാരായി ഭരിക്കുന്നവര്‍ അധ:പ്പതിച്ചു.

ഇന്ന് ഇന്ത്യയില്‍ എറ്റവുമധികം രാഷ്‌ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന, ആത്മഹത്യയില്‍ ഒന്നാംസ്ഥാനത്തുള്ള, മയക്കുമരുന്നു, മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള പ്രദേശമാണ് കേരളം.  ജനിച്ചുവീഴുന്ന കുട്ടി പോലും 70000 ത്തിലധികം രൂപ ലോകബാങ്കിനും ഐഎംഎഫിനും കടപ്പെട്ട സമൂഹം.

ഇവിടെ സിപിഎം ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനങ്ങളല്ലാതെ മറ്റൊന്നും തുറക്കാന്‍ അനുവദിക്കില്ല എന്ന അവസ്ഥവന്നു. രാഷ്‌ട്രീയം  ആദായകരമായ തൊഴിലായി സ്വീകരിക്കാത്ത, അധ്വാനിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കു വേണ്ടത് കൂടുതല്‍ പാസ്പോര്‍ട് സേവാ കേന്ദ്രങ്ങളും അന്തര്‍ദേശീയ വിമാനത്താവളങ്ങളും മാത്രമാണ്. ഇതൊക്കെ സായിപ്പിന് നല്ലപോലെ അറിയാവുന്ന വിവരങ്ങള്‍ തന്നെയാണ്. കേരളത്തിലെപ്പോലെ യൂറോപ്പിലും പോയി വിടുവായത്തം പറയുമ്പോള്‍ സൂക്ഷിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

അതിരാത്രത്തിന് അഗ്‌നി തെളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.