Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്-വലത് മുന്നണികളുടെ ഒത്തുകളി;കള്ളവോട്ടില്‍ പോലീസ് അന്വേഷണം ഇഴയുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 16, 2019, 10:24 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍-കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടന്ന കളളവോട്ടുമായി ബന്ധപ്പെട്ട് പോലീസെടുത്ത കേസുകളില്‍  അന്വേഷണം ഇഴയുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍  ഉള്‍പ്പെട്ടതോടെ രണ്ട് മുന്നണി നേതൃത്വങ്ങളും തമ്മിലാണ്  ആരോപണം. കളളവോട്ട് കേസിലെ പ്രതികളായ സിപിഎം-ലീഗ് പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നതും മുന്നണി നേതൃത്വങ്ങളുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്.

ആദ്യ കള്ളവോട്ട് കേസ് രജിസ്റ്റര്‍ ചെയ്ത കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ സിപിഎമ്മുകാര്‍ക്കെതിരെ  കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ പ്രതികളുടെ മൊഴി രേഖപ്പെടുത്തുകയോ  മറ്റ് അന്വേഷണങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. പരിയാരം പോലീസാണ്  പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.

കളളവോട്ട് ചെയ്തതായി തെളിഞ്ഞതോടെ 6ന് ഇതേ മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത 3 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് എടുത്തു. ഏറ്റവും അവസാനം കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലെ കള്ളവോട്ടില്‍ 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ  ഒരു സിപിഎം പ്രവര്‍ത്തകനെതിരേയും കേസെടുത്തിരുന്നു. കണ്ണൂര്‍,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളിലായി ഇതുവരെ കള്ളവോട്ടുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുളളത്.

 തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാ കളക്ടറുടെ പരാതിയില്‍ കേസെടുത്തെങ്കിലും കേസുകളില്‍ തുടര്‍ നടപടികളൊന്നും എടുത്തിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡിഎഫ് പ്രകാരം ക്രിമിനല്‍ കുറ്റമാണ് കള്ളവോട്ട് കേസില്‍ എല്ലാവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടികള്‍ വൈകുന്നതെന്നറിയുന്നു. 

 കള്ളവോട്ടില്‍ പോലീസ് അറസ്റ്റിലേക്ക്  നീങ്ങിയാല്‍ സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുളള നേതാക്കളും ലീഗ് പ്രവര്‍ത്തകരും  ജയിലിലടയ്‌ക്കപ്പെടുമെന്നതിനാല്‍  ഇരുപാര്‍ട്ടി നേതൃത്വവും  ഒത്തു തീര്‍പ്പിലെത്തിയതാണ് പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങാനുള്ള പ്രധാന കാരണം.  കള്ളവോട്ട് കേസില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും രേഖകള്‍ ലഭിക്കാത്തതാണ് അന്വേഷണം വൈകുന്നതിന് കാരണമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നതെങ്കിലും  ഉന്നതതലത്തില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം രേഖകള്‍ കൈമാറുന്നത് കരുതിക്കൂട്ടി വൈകിപ്പിക്കുകയാണ്.

പാമ്പുരുത്തിയിലെ ബൂത്തില്‍ ചുമതല ഉണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ കൂടി കേസെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ല. കള്ളവോട്ട് നടന്ന പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നതിനു സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കൂയെന്നുമുളള നിലപാടിലാണ് പോലീസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതുവരെ കളളവോട്ട് കേസുകളിലെ അറസ്റ്റ് നീട്ടി കൊണ്ടു പോകാനാണ് പോലീസും മുന്നണികളും തമ്മിലുണ്ടാക്കിയിരിക്കുന്ന ധാരണ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.