Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്‌കൈലാബ് പോലൊരു പാര്‍ട്ടി

ഉത്തരന്‍ by ഉത്തരന്‍
May 15, 2019, 05:28 am IST
in Vicharam

കേരളാ കോണ്‍ഗ്രസിനെക്കുറിച്ച് കെ.എം.മാണിയുടെ ശക്തമായ ഒരു പ്രയോഗമുണ്ട്. ‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി’. ഇത് അക്ഷരം പ്രതിശരിയായതാണ് ചരിത്രം. ഇപ്പോള്‍ ഒരു പിളര്‍പ്പിന്റെ വക്കോളമെത്തിയ കേരളാ കോണ്‍ഗ്രസിലെ മൂപ്പിളമതര്‍ക്കത്തിന് താല്ക്കാലികശമനം വന്നോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.

കെ.എം. മാണിയുടെ ചരമത്തെ തുടര്‍ന്ന് ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയായിരുന്നു ഒടുവിലത്തെ തകര്‍ക്കം. ചെയര്‍മാനായി മാണിയുടെ മകന്‍ ജോസ് കെ മാണിയെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തുവന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ചെയര്‍മാനാക്കണമെന്ന് മറുവിഭാഗവും. ഒടുവില്‍ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിശ്ചയിച്ചതായാണ് പുറത്ത് പ്രചരിക്കുന്ന വാര്‍ത്ത. യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണിത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഏതായാലും പാലാ ഉപതെരഞ്ഞെടുപ്പുവരെ പിളര്‍പ്പ് ഒഴിവാക്കുകയാണ് ലക്ഷ്യം. പാലയില്‍ ജയിച്ചാലും തോറ്റാലും പിളര്‍പ്പ് ഒഴിവാക്കാനാകുമെന്ന് ഒരു ഉറപ്പുമില്ല. അത് ആ പാര്‍ട്ടിയുടെ പിറവിദോഷമാണെന്ന കാര്യത്തില്‍ സംശയമില്ല.

മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറും ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോയും തമ്മിലുടലെടുത്ത തകര്‍ക്കമാണ് കേരള കോണ്‍ഗ്രസ് രൂപീകരണത്തിലെത്തിയത്. രണ്ടുപേരും കോണ്‍ഗ്രസുകാരായിരുന്നെങ്കിലും സാമുദായിക ചേരിതിരിവാണ് തര്‍ക്കത്തിനടിസ്ഥാനം. പക്ഷേ കേരളാ കോണ്‍ഗ്രസ് പിതൃത്വം പി.ടി. ചാക്കോയ്‌ക്കില്ല. ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം 1964 സപ്തമ്പറിലാണുണ്ടായത്. പ്രമേയ ചര്‍ച്ചയില്‍ റിബല്‍ കോണ്‍ഗ്രസുകാരും പ്രസംഗിച്ചു. റിബല്‍ കോണ്‍ഗ്രസുകാരെ പരിഹസിച്ചുകൊണ്ട് ശങ്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെ, ”ഒരു വിരല്‍ മുറിഞ്ഞുവീണാല്‍ കുറച്ചുനേരം അത് പിടയ്‌ക്കും. പിന്നെ നിശ്ചലമാകും. ഒരു വിരല്‍ പോയാല്‍ ശരീരത്തിന് ഒന്നും സംഭവിക്കില്ല.”

പി.കെ. കുഞ്ഞ് അവതരിപ്പിച്ച പ്രമേയം രണ്ട് ദിവസം ചര്‍ച്ചചെയ്ത് വോട്ടിനിട്ടപ്പോള്‍ 50ന് എതിരെ 73 വോട്ടുകിട്ടി. അങ്ങനെ ശങ്കറിന്റെ മന്ത്രിസഭ വീണു. അന്ന് മുറിഞ്ഞ വിരലാണ് കേരളാ കോണ്‍ഗ്രസ്. അത് 45 വര്‍ഷമായി പിടഞ്ഞുകൊണ്ടേയിരിക്കുന്നു. പിറവിക്ക് ഹേതുവായ പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസ് കേരളാ കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി ഉണ്ടാക്കി പാര്‍ലമെന്റിലേക്ക് വിജയിച്ചു, കേന്ദ്രമന്ത്രിയുമായി. ആദ്യ ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജും പാര്‍ലമെന്റ് അംഗമായി. പി.സി. തോമസ്  എന്‍ഡിഎയിലാണ്. ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണിയിലും. സ്വന്തമായി കേരളാ കോണ്‍ഗ്രസുണ്ടാക്കി നല്ല പ്രകടനം നടത്തിയ പി.സി. ജോര്‍ജ്ജ് എംഎല്‍എ ഒടുവില്‍ എന്‍ഡിഎയിലാണ്. സ്ഥാപക നേതാക്കളിലൊരാളായ ആര്‍. ബാലകൃഷ്ണപിള്ളയും ഇടതുമുന്നണിയില്‍ സ്ഥാനം കണ്ടെത്തി.

കേരളാ കോണ്‍ഗ്രസില്‍ പ്രമാണിയായിരുന്ന കെ.എം. മാണിയുടെ പാര്‍ട്ടി യുഡിഎഫിലാണ്. അത് ഒരിക്കല്‍ പിളര്‍ന്നുപോയി പി.ജെ. ജോസഫ് തിരിച്ചെത്തി വലുതായപ്പോഴാണ് ഒന്നുകൂടി പിളര്‍ന്നാലോ എന്ന ചിന്തയിലെത്തി നില്‍ക്കുന്നത്. അങ്ങനെ പിളര്‍ന്നും വളര്‍ന്നും പിന്നെയും പിളരാന്‍ കൊതിക്കുന്ന പാര്‍ട്ടി കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ കൗതുകമാണ്.

സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിന് അമേരിക്കയുടെ സ്‌പെയിസ് സ്റ്റേഷനായിരുന്നു സ്‌കൈലാബ്. 1973 ല്‍ ഭൂപരിക്രമണപഥത്തിലേക്ക് പോയ സ്‌കൈലാബിന് 75 ടണ്‍ ഭാരമുണ്ടായിരുന്നു. ആദ്യ രണ്ടുവര്‍ഷം ബരിഹാകാശ സഞ്ചാരികള്‍ സ്‌കൈലാബിനെ കണ്ടിട്ടുണ്ട്. ആറുവര്‍ഷത്തികനം സ്‌കൈലാബ് പൊട്ടിത്തെറിച്ച് പലഭാഗങ്ങളില്‍ പതിച്ചു. അതുപോലെയാണ് കേരളാ കോണ്‍ഗ്രസ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.