Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാജീവിന്റെ നിയമലംഘനം ആഘോഷം കപ്പല്‍ നിറയെ

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
May 14, 2019, 04:25 am IST
in Vicharam

വിമാനവാഹിനി കപ്പല്‍ എന്നാല്‍ സാധാരണ യുദ്ധക്കപ്പല്‍ മാത്രമല്ല. അതിന്റെ ഓരോ നീക്കത്തിനും പ്രോട്ടോക്കോള്‍ ഉണ്ട്. എങ്ങനെ ഏതുരീതിയില്‍ ചലിക്കണം എന്ന് ഇന്ത്യന്‍ നേവിയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശമുണ്ട്. രാജീവ് ഗാന്ധി തന്റെ കുടുംബത്തിന്റെ ഉല്ലാസയാത്രയ്‌ക്ക് വേണ്ടി ഇന്ത്യയുടെ ഐഎന്‍എസ് വിരാട് എന്ന വിമാനവാഹിനി കപ്പല്‍ ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലേക്ക് കൊണ്ടുപോയ വാര്‍ത്ത ചൂടുപിടിച്ചിരിക്കുന്ന സാഹചര്യം ആണല്ലോ.

രാജീവും, ഇന്ത്യ എന്ന രാജ്യം കുടുംബസ്വത്താണ് എന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റുകുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ രാജ്യത്തിന്റെ പരമാധികാരത്തോടും ഭരണഘടനയോടും ജനങ്ങളോടും സായുധസൈന്യത്തോടും എത്രമാത്രം വകതിരിവില്ലായ്‌മയാണ് കാണിച്ചത് എന്നറിയാന്‍, ആ യാത്രയുടെ പേരില്‍ നടന്ന ‘പ്രോട്ടോക്കോള്‍ ലംഘനം’ ഒന്നുനോക്കാം.   

സഞ്ചരിക്കുന്ന എയര്‍ബേസ് ആണ് വിമാനവാഹിനി കപ്പല്‍. ചുറ്റും ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഇല്ലാതെ അതു സഞ്ചരിക്കില്ല. പലഘട്ടങ്ങള്‍ ആയാണ് വിരാടിന്റെ സുരക്ഷാസംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 

കപ്പലിന് മുന്നിലായി ഒരു ഏരിയല്‍ സര്‍വെയ്‌ലന്‍സ് വിമാനം അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ എപ്പോഴും പറക്കുന്നുണ്ടാകും. സുരക്ഷാ ഭീഷണികള്‍ ഉണ്ടെങ്കില്‍ അത് ഈ  വിമാനം കണ്ടെത്തും. അതിനുപിന്നില്‍, മുങ്ങിക്കപ്പലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകള്‍ (Anti Submarine Ships)  അണിനിരക്കും. അതിന്റെ കൂടെത്തന്നെ പ്രത്യേക ആക്രമണ ദൗത്യത്തിനു സജീകരിക്കപ്പെട്ട വിമാനങ്ങള്‍/ഹെലികോപ്റ്ററുകള്‍ ഉണ്ടാകും. അതിനുപിന്നില്‍ നാവികസേനയുടെ ഡിസ്‌ട്രോയര്‍ ഷിപ്പുകളും ഫ്രിഗേറ്റുകളും അനുഗമിക്കും.

ഇവയ്‌ക്ക്, വായുമാര്‍ഗ്ഗവും അന്തര്‍വാഹിനി വഴിയും വരുന്ന ആക്രമണങ്ങളെ മിസൈല്‍ ഉപയോഗിച്ച്  പ്രതിരോധിക്കാന്‍ സാധിക്കും. കൂടാതെ വിമാനവാഹിനിക്കു സ്വന്തമായ പ്രതിരോധത്തിന് ആയുധങ്ങള്‍ സജ്ജീകരിച്ചിട്ടുമുണ്ട്. ഇതിനൊക്കെപുറമെ രഹസ്യമായി ഈ വിമാനവാഹിനിയുടെ പരിസരത്തു കൂടിത്തന്നെ ഇന്ത്യന്‍ നാവികസേനയുടെ സമുദ്രത്തിനടിയില്‍ ആക്രമണശേഷിയുള്ള ഒരു അന്തര്‍വാഹിനി സഞ്ചരിക്കുന്നുണ്ടാവും. ഇത്രയൊക്കെ ആണ് പ്രോട്ടോക്കോള്‍ പ്രകാരം ഒരു ഇന്ത്യന്‍ വിമാനവാഹിനി സഞ്ചരിക്കുമ്പോള്‍ എടുക്കുന്ന മുന്‍കരുതലുകള്‍. 

1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ഇന്ത്യന്‍ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത് അന്നത്തെ നമ്മുടെ വിമാനവാഹിനി കപ്പല്‍ ആയിരുന്ന ഐഎന്‍എസ് വിക്രാന്ത് ആണ്. വിക്രാന്തിനെ തളയ്‌ക്കാതെ ഇന്ത്യന്‍ വിജയം തടയാനാവില്ല എന്ന് ബോധ്യമായ പാക്കിസ്ഥാന്‍ കറാച്ചിയില്‍നിന്ന് അവരുടെ ഏറ്റവും മികച്ച അന്തര്‍ വാഹിനി യുദ്ധക്കപ്പലായ പിഎന്‍എസ് ഖാസിയെ നിയോഗിച്ചു. വിക്രാന്തിനെ ഏതുവിധേനയും രക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേന ഒരുങ്ങി. വിക്രാന്തിന് വേണ്ടി ബലിയാടാവാന്‍ നിയോഗിക്കപ്പെട്ട ഐഎന്‍എസ് രജ്പുത് എന്ന ഡിസ്‌ട്രോയര്‍ യുദ്ധക്കപ്പല്‍  ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചു. ഏതാണ്ട് 100ല്‍ അധികം നാവികര്‍ അടക്കമുള്ള പാക്കിസ്ഥാന്‍ നേവിയുടെ കപ്പലിനെ ബംഗാള്‍ ഉള്‍ക്കടലില്‍ മുക്കിത്താഴ്‌ത്തി. യുദ്ധവിജയത്തില്‍ ഒരു വിമാനവാഹിനി കപ്പല്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്നും അതിന്റെ സുരക്ഷ എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്നും ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ.  

ഇന്ത്യന്‍ യുദ്ധക്കപ്പലിലെ വിദേശ സാന്നിധ്യം:

വിരാട് എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ രാജീവിനൊപ്പം, സോണിയ ഗാന്ധിയുടെ അകന്ന ബന്ധത്തിലുള്ള ഒട്ടേറെ വിദേശപൗരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ എങ്ങനെ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അതില്‍ ഇടംനേടി? ആര് അവര്‍ക്ക് അനുമതി കൊടുത്തു ? ആരാണ് ആ യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്ന ഇന്നും അജ്ഞാതരായ മറ്റു വിദേശികള്‍? ആരൊക്കെയാണ് അന്ന് ഐഎന്‍എസ് വിരാട് എന്ന ഇന്ത്യന്‍ പടക്കപ്പലില്‍ പേര് വെളിപ്പെടുത്താത്ത മറ്റു സുഹൃത്തുക്കള്‍?

സിനിമാനടന്‍ അമിതാഭ് ബച്ചന്‍ ആ ഉല്ലാസയാത്രയില്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടു ? അമിതാഭിന്റെ അനുജന്‍ അജിതാഭ് ബച്ചനും ആ കപ്പലില്‍ ഉണ്ടായിരുന്നു. ആ സമയത്ത് അനധികൃതമായി ഇന്ത്യയില്‍നിന്നു സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പണം കടത്തിയതിന് FERA- നിയമപ്രകാരം കുറ്റവാളിയായി അന്വേഷണം നേരിടുന്ന അജിതാഭ് ബച്ചന് എന്തായിരുന്നു റോള്‍ ? അജിതാഭ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടത്തിയ പണം അജിതാഭിന്റെ മാത്രം ആയിരുന്നോ അതോ മറ്റു പലരുടെയും പണം കടത്തിയതിനുള്ള പ്രത്യുപകാരം ആണോ അജിതാഭിനുള്ള പ്രത്യേക ക്ഷണം? ആ വിദേശീയര്‍ ആരൊക്കെയാണ് എന്ന വാര്‍ത്തയും ഈ ഉല്ലാസയാത്രയുടെ വാര്‍ത്തയും മാധ്യമങ്ങളില്‍നിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കിയത് ആരുടെ നിര്‍ദേശപ്രകാരം ആയിരുന്നു. ?

ഈ ചോദ്യത്തിനെല്ലാം ഉത്തരം തരാന്‍ രാജീവ് ഗാന്ധി ഇന്നില്ല. ഉത്തരങ്ങള്‍തേടി മാധ്യമങ്ങള്‍ പോകേണ്ടത് ആ ഉല്ലാസയാത്രയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ അടുത്തേക്ക് ആണ് ? ലക്ഷദ്വീപിലെ മനോഹരമായ ബംഗാരം ദ്വീപില്‍ ആള്‍താമസമില്ല. ഉല്ലാസയാത്രയ്‌ക്ക് വന്നവര്‍ക്കുവേണ്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റി. പ്രധാനമന്ത്രിയുടെ പാചകക്കാര്‍ അടക്കം പറന്നിറങ്ങി. താല്‍ക്കാലിക കോഴിഫാമും പച്ചക്കറികളും എല്ലാം ഒരുക്കാന്‍ നൂറുകണക്കിന് ജോലിക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം അവിടേക്ക് പ്രത്യേക ഡാറ്റഅപ്പ്‌ലിങ്ക് കണക്ഷനുകള്‍. ദിവസങ്ങള്‍ നീണ്ട ഒരു ഉല്ലാസയാത്രയ്‌ക്കുവേണ്ടി സൈനികസാമഗ്രികള്‍ അടക്കമുള്ളവ സ്വകാര്യ സ്വത്തുപോലെ ഉപയോഗിച്ചു.  

ലക്ഷദ്വീപ് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. അവിടെ മദ്യം വില്‍ക്കാനോ ഉപയോഗിക്കാനോ അനുവാദമില്ല. പക്ഷെ രാജീവ് ഗാന്ധി എന്ന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ഉല്ലാസത്തിനുവേണ്ടി പെട്ടിക്കണക്കിനു മദ്യം ഇന്ത്യന്‍ നേവിവശം അവിടെ ഇറക്കി. മദ്യം നിരോധിച്ച കേന്ദ്രഭരണ പ്രദേശത്തേയ്‌ക്കു മദ്യം കടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ സങ്കപ്പിച്ചു നോക്കൂ… അതിനു ഉപയോഗിച്ചതും സായുധസേനാ സന്നാഹം തന്നെ.  

പൂഴ്‌ത്തി വയ്‌ക്കപ്പെട്ട ആ ഉല്ലാസ യാത്രാവിവരം നരേന്ദ്രമോദി പുറത്തുപറഞ്ഞില്ലെങ്കില്‍ സോഷ്യല്‍മീഡിയ യുഗത്തിന് മുന്‍പേ യുള്ള ഇവരുടെ യഥാര്‍ത്ഥമുഖം ലോകത്തിനുമുന്നില്‍ തെളിയില്ലായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യന്‍ നിയമസംവിധാനങ്ങളെയും കാറ്റില്‍ പറത്തിയ ദിവസങ്ങളായിരുന്നു അത്. നെഹ്‌റു കുടുംബത്തിനു കോണ്‍ഗ്രസ് ബോധപൂര്‍വം ഉണ്ടാക്കിയെടുത്ത കപടസല്‍പ്പേര് ജനമനസ്സില്‍ ഇനി ഇടിഞ്ഞുതാഴും. ചരിത്രത്താളുകളില്‍ ആ കുടുംബത്തിനു വില്ലന്‍ പരിവേഷമായിരിക്കും ഇനി. മോദി അതൊക്കെ മുന്‍കൂട്ടി കണ്ടിട്ടുണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.