Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പരാജയഭീതിയില്‍ ദേശീയപാതാ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 03:01 am IST
in Editorial

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം മുന്നില്‍ കാണുന്ന സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഒരു വിവാദം ആവശ്യമാണ്. ഇതിന് അവര്‍ കണ്ടെത്തിയിരിക്കുന്നത് ദേശീയപാതാ വികസന വിവാദമാണ്. കേന്ദ്രസര്‍ക്കാരിന് കത്തെഴുതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സംസ്ഥാനത്തെ ദേശീയപാതാ വികസനം അട്ടിമറിച്ചുവെന്നാണ് ഇക്കൂട്ടര്‍ കണ്ടുപിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇത്തരമൊരു വിവാദം ബോധപൂര്‍വം കുത്തിപ്പൊക്കുകയാണ്. പദവിക്കു ചേരാത്ത ഭാഷയില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ രീതിയില്‍ ഇരുവരും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേല പരാജയഭീതികൊണ്ടാണ്. കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്നത് മോദി സര്‍ക്കാരായിരിക്കുമെന്ന് സിപിഎമ്മിന് നന്നായറിയാം. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടുതന്നെ ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചുകഴിഞ്ഞു. സിപിഎമ്മിനാകട്ടെ കഴിഞ്ഞതവണത്തെ ഒന്‍പത് സീറ്റ് കിട്ടില്ലെന്നു മാത്രമല്ല, ഒരേയൊരു സീറ്റുണ്ടായിരുന്ന സിപിഐയുടെ ഗതിയാണ് വരിക. ഈ സാഹചര്യത്തിലാണ് ദേശീയപാതാ വികസനം വിവാദമാക്കി അതിനു പിന്നില്‍ മറഞ്ഞിരിക്കാമെന്ന് സിപിഎമ്മും ഇടതുമുന്നണിയും കരുതുന്നത്.

സംസ്ഥാനത്തെ ദേശീയപാതകളുടെ നിര്‍മാണ പ്രവര്‍ത്തനം മോദി സര്‍ക്കാര്‍ നിര്‍ത്തിവെച്ചുവെന്ന കള്ളപ്രചാരണം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷേധിക്കുകയുണ്ടായി. ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഭൂമിയേറ്റെടുക്കല്‍, വിലനിര്‍ണയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയെന്നുമാത്രം. ഇത് സാധാരണ നടപടിക്രമം മാത്രം. ദേശീയപാതാ വികസനം പ്രതികൂലമായി ബാധിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മോദിസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ബിജെപി ചെയ്തത്. ഇവരാകട്ടെ പ്രളയദുരന്തത്തിനിരയായവരുമാണ്. ഇക്കാര്യത്തില്‍ താനടക്കമുള്ളവര്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കാണുകയുണ്ടായെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനും വ്യക്തമാക്കുകയുണ്ടായി. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ദേശീയപാതാ വികസനത്തിന് തടസ്സം നില്‍ക്കുന്നതെന്നും നീലകണ്ഠന്‍ ചൂണ്ടിക്കാട്ടുന്നു. ജനവിരുദ്ധമായി പ്രവര്‍ത്തിക്കുകയും, എന്നിട്ട് അതിന്റെ പഴി മുഴുവന്‍ മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാം പട്ടികപ്രകാരംതന്നെ തുടരുമെന്നും, സംസ്ഥാനത്തോട് വിവേചനമില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ കുപ്രചാരണത്തിലൂടെ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ശ്രമം പൊളിഞ്ഞിരിക്കുകയാണ്. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് ദേശീയപാത 30 മീറ്റര്‍ മതിയെന്ന് സത്യവാങ്മൂലം നല്‍കിയവരാണ് ഇപ്പോള്‍ വികസനപ്രേമം നടിക്കുന്നത്. പൂര്‍ത്തിയായ പണിയുടെ പണംപോലും നല്‍കാതെ മലേഷ്യന്‍ കമ്പനി ഉദ്യോഗസ്ഥനായ ലീ ബിന്‍ സീനെ ആത്മഹത്യയിലേക്ക് നയിക്കുകയും, അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന് മെട്രോമാന്‍ ഇ. ശ്രീധരനെ അപമാനിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ റോഡ് വികസനത്തിന്റെ പേരില്‍ വാചാലരാവുന്നതെന്ന് മലയാളികള്‍ക്ക് നല്ലപോലെ അറിയാം. കേരളത്തോട് ഏറ്റവും ഉദാരമായി പെരുമാറിയിട്ടും കേന്ദ്രവിരുദ്ധ സമീപനം മുഖമുദ്രയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ ദേശീയപാതാ വികസനത്തെയും അതിന് കരുവാക്കുകയാണ്. റോഡ് വികസനത്തിന് മറ്റ് സംസ്ഥാനങ്ങളൊക്കെ ത്വരിതഗതിയില്‍ നടപടികളെടുക്കുമ്പോള്‍ അതൊന്നും ചെയ്യാതെ രാഷ്‌ട്രീയം കളിക്കുന്നവരുടെ മുതലക്കണ്ണീര്‍ ആരും വകവയ്‌ക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

പുതിയ വാര്‍ത്തകള്‍

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.