തൃശൂര്‍ : പൂരപ്രേമികള്‍ക്ക് ആവേശമായി തൃശൂര്‍ പൂരത്തിന് കൊടിയേറി. ചൊവ്വാഴ്ച ഉച്ചയോടെ പൂരത്തില്‍ പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടിയില്‍ രാവിലെ 11.30 നും 12 നും ഇടയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറിയത്. പാറമേക്കാവില്‍ 12നും 12.30 നും ഇടക്കാണ് കൊടിയേറിയത്.
തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാളേറെ പോലീസിനേയും, സിസിടിവി കാമറകളും പൂര നഗരിയില്‍ സ്ഥാപിച്ച് കഴിഞ്ഞു.
അതേസമയം പൂരം കാണാനെത്തുന്നവര്‍ ക്യാരി ബാഗുമായി എത്തുന്നന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതല്‍ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കേണ്ട എന്നാണ് നിലവില്‍ പോലീസ് ജില്ലാ ഭരണ കൂടത്തെ അറിയിച്ചിട്ടുണ്ട്. അതിനിടെ തൃശൂര്‍ പൂരത്തിന് മാലപടക്കത്തിന് അനുമതി നല്കാന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ബോബ് ഡേ അധ്യക്ഷനായ ബെഞ്ച് പെസോയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. വെടിക്കെട്ട് സംബന്ധിച്ച നിയന്ത്രണങ്ങളില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ സുപ്രീംകോടതി നേരത്തെ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: