Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ചാവേറാക്രമണം: നിര്‍ദ്ദേശിച്ചത് അബ്ദുള്‍ റാഷിദ്

കേരളത്തിന് പുറമേ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും റിയാസ് ഏകോപിപ്പിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
May 7, 2019, 05:00 am IST
in Kerala

കൊച്ചി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായും റിയാസ് അബൂബക്കറാണ് ഇതിലെ പ്രധാന പ്രതിയെന്നും  ദേശീയ അന്വേഷണ ഏജന്‍സി  പ്രത്യേക എന്‍ഐഎ കോടതിയില്‍ വെളിപ്പെടുത്തി. ഐഎസ് ഭീകരന്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷിദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കണ്ടെത്തിയതായും  കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ  വ്യക്തമാക്കി.

 അതിനിടെ വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെയാണ്  പ്രതിചേര്‍ത്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നത്.

ചാവേറാക്രമണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റിയാസ്. കേരളത്തില്‍ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതും റിയാസിന്റെ നേതൃത്വത്തിലായിരുന്നു. കേരളത്തിന് പുറമേ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും റിയാസ് ഏകോപിപ്പിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. കോളേജുകള്‍ കേന്ദ്രീകരിച്ച് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനമുണ്ട്.  വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. മത പഠനത്തിന്റെ പേരില്‍ സംഘടിപ്പിച്ച ക്ലാസുകളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നെന്നും എന്‍ഐഎ കണ്ടെത്തി.  റിയാസ് അബൂബക്കറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ഐഎസ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുകയും ചെയ്തിരുന്ന ഇരുപതു പേര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. 

റിയാസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ അഞ്ച് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയായിരുന്നു കോടതി. ശ്രീലങ്കന്‍ ചാവേറാക്രമണങ്ങള്‍ക്ക്  കേരള ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ റെയ്ഡില്‍ കഴിഞ്ഞ 30നാണ്   റിയാസ് പിടിയിലായത്. 

26 തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കി

കൊച്ചി: ഐഎസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 26 കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കുന്നു. ഐബിയും സൈനിക ഇന്റലിജന്‍സുകളും ഇതിന് വേണ്ട നിര്‍ദേശം നല്‍കി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍, കേരളത്തിലെ വിവിധ സൈനിക താവളങ്ങള്‍, വിമാനത്താവളങ്ങള്‍ അടക്കമുള്ളവയുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം.

 സംശയമുള്ള കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്താനും എല്ലാ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറില്‍ നിന്നാണ് കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ചാവേറാക്രമണം ആസൂത്രണം ചെയ്തിരുന്നു എന്ന സുപ്രധാന വിവരം ലഭിച്ചത്. 

തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും തയാറാക്കിയിരുന്നു എന്നാണ് റിയാസിന്റെ വെളിപ്പെടുത്തല്‍. ഇസ്ലാമിക വിഭാഗത്തിലെ തീവ്ര സംഘങ്ങള്‍ ഐഎസ് സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നതും സൈനിക ഇന്റലിജന്‍സ് ഗൗരവത്തോടെയാണ് കാണുന്നത്. ഓരോ പ്രദേശങ്ങളുടെയും വിവരങ്ങള്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആക്രമണം നടത്താന്‍ തയാറായിരിക്കുന്ന സംഘങ്ങളുടെ കൈയില്‍ എത്താന്‍ സാധ്യത ഏറെയാണ്.

സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് നടപടി ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ കേരളത്തിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന ലങ്കന്‍ സേനയുടെ സ്ഥിരീകരണത്തെ തുടര്‍ന്ന് കര-നാവിക-വ്യോമ സേനകളുടെ ഇന്റലിജന്‍സ് സംഘം കേരളത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.