കൊച്ചി: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ അപവാദ പ്രചരണവുമായി വീണ്ടും മുസ്ളീം തീവ്രവാദസംഘടനകള്‍. സനാതന ധര്‍മ്മത്തിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ആവശ്യമായ ആത്മീയ ഉപദേശങ്ങള്‍ നല്‍കുന്ന തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാ സമാജത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ് വ്യാപകമായ ആരോപണങ്ങള്‍ ജിഹാദി സംഘടനകള്‍ ഉയര്‍ത്തുകയൂം പോലീസ് കേസ്സുകള്‍ എടുക്കുകയൂം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മതം മാറ്റത്തിലൂടെ വിവാദത്തില്‍ ഇടം പിടിച്ച വൈക്കം സ്വദേശിനി അഖിലയും ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു.
‘ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെയെത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മനോജ് ഭീഷണിപ്പെടുത്തി’ എന്നാണ് ഹാദിയ പറഞ്ഞത്. എന്നാല്‍ അഖില ഇവിടെ വന്നിട്ടുപോലുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജിഹാദി സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം ഹാദിയ അരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വ്യക്തമായി.
നിഫാ ഫാത്തിമ എന്ന യുവതിയാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്്.്. ആര്‍ഷവിദ്യാ സമാജത്തില്‍ രക്ഷിതാക്കളോടൊപ്പം 2017 ല്‍ എത്തിയ രാമനാട്ടുകര സ്വദേശിനി നിപ്തയാണ് ഈ നിഫാ ഫാത്തിമ. സമാജത്തിനെതിരെ ഉണ്ടായ കള്ളക്കേസുകളെ തുടര്‍ന്ന് 2017 സെപ്തംബര്‍ 25 ന് നിപ്ത സ്വന്തം വീട്ടിലേക്ക് തിരികെ പോയി. നിപ്ത ഇവിടെ നില്‍ക്കുന്ന സമയത്ത് ഏറെ സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നത്..ആര്‍ഷ വിദ്യാസമാജം കലാപരിപാടികളില്‍ വരെ അവര്‍ സജീവമായി പങ്കെടുത്തു. ഇവിടെ നിന്ന് പോയാല്‍ തന്റെ പഴയ തെറ്റായ ചിന്താഗതിയിലേക്ക് തിരികെപ്പോകുമെന്ന് ഭയപ്പെട്ട് കുറച്ചു കാലം കൂടി നില്‍ക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിഫാ പറഞ്ഞിട്ടുണ്ട്.
കേസുകളെ തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് നിപ്ത പഠനം പാതി വഴിയിലാക്കി സ്വന്തം വീട്ടിലേക്ക് പോയത്. വീട്ടിലേത്തിയതിന് ശേഷവും സമാജത്തിലെ പ്രവര്‍ത്തകരോട് ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു, പിന്നീട് ജീഹാദി സംഘടനകളുമായി ബന്ധമുണ്ടായിരുന്ന മുന്‍ കാമുകനുമായി വീണ്ടും ബന്ധപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു.
പഠിക്കുമ്പോഴും പിന്നീടും ആര്‍ഷ വിദ്യാ സമാജത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നിപ്ത ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ നീങ്ങുന്നത് ചില നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മര്‍ദ്ദത്താലാണെന്നാണ് സമാജം ഭാരവാഹികള്‍ പറയുന്നത്്. ജിഹാദി അജണ്ടയുടെ ഭാഗമായി വന്ന കേസുകളോടനുബന്ധിച്ചു അന്വേഷണം നടക്കുമ്പോള്‍ പോലും ആര്‍ഷവിദ്യാ സമാജത്തോടൊപ്പം നിന്ന ഈ പെണ്‍കുട്ടി പോലീസ് ഉദ്യോഗസ്ഥന്മാരാരോടും പറഞ്ഞിട്ടില്ലാത്ത ആരോപണങ്ങളാണ് ഇരുപത് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉന്നയിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ച കോടതിയുടെ വിധി തന്നെ ആർഷ വിദ്യാ സമാജത്തെ കുറ്റവിമുക്തരാക്കുന്ന രീതിയിലായിരുന്നു. കേസിലെ ചില ആരോപണങ്ങളെ കോടതി പോലും തള്ളിക്കളയുകയും ചെയ്തു. ആര്‍ഷവിദ്യാ സമാജത്തെ തകര്‍ക്കുക, സജീവ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുക, വ്യക്തിഹത്യ നടത്തി തളര്‍ത്തുക എന്നീ ദുരുദ്ദേശൃങ്ങള്‍ മാത്രമേ ഇതിന് പിന്നിലുള്ളൂ എന്നാണ് സമാജത്തിന്റെ നിലപാട്.
















