Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആര്‍എസ്എസിനെ അറിയാന്‍ സെന്‍സ് വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 04:17 am IST
in Editorial

”ആര്‍എസ്എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. ആര്‍എസ്എസിനോളം രാജ്യദ്രോഹം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തിട്ടില്ല.” കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിത്. കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കമ്മ്യൂണിസ്റ്റുകാരെയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴാണ് ദേശീയ നേതാവിന്റെ വിചിത്രമായ മൊഴി. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് എതിരായി ഒരക്ഷരം മിണ്ടില്ലെന്ന് വയനാടില്‍ പത്രികനല്‍കിയ ഉടന്‍ പ്രസ്താവിച്ച രാഹുല്‍ വാക്ക് മാറ്റിയില്ല.

രണ്ടുദിവസം നിരവധി യോഗങ്ങളില്‍ പ്രസംഗിച്ചപ്പോഴേല്ലാം സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ വാക്ക് തെറ്റിച്ചില്ല. മാര്‍ക്‌സിസ്റ്റുകാരുടെ കൊലക്കത്തിക്കിരയായി പിടഞ്ഞുമരിച്ച കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ നിരവധിയാണ്. അവരുടെ ആത്മാവിനെ കുത്തിനോവിച്ചുകൊണ്ടായിരുന്നു കമ്യൂണിസ്റ്റുകാര്‍ക്കുള്ള പ്രശംസാപത്രം രാഹുല്‍ നല്‍കിയത്. ഇതിനെക്കുറിച്ച് കേരളത്തില്‍ മുഖ്യശത്രു സിപിഎമ്മാണെന്ന് പറയുന്ന കെപിസിസി ഏമാന്മാര്‍ക്ക് എന്തുപറയാനുണ്ടെന്ന് അറിയാന്‍ മലയാളികള്‍ക്ക് താല്‍പ്പര്യമുണ്ട്. 

ആര്‍എസ്എസ് ചെയ്തത്ര രാജ്യദ്രോഹം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തില്ലെന്ന് പറയുന്ന രാഹുലിന് രാജ്യത്തിന്റെ ചരിത്രവും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്ത ദ്രോഹങ്ങളും ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റുകാര്‍. സായുധസമരമല്ലാതെ സഹനസമരം അംഗീകരിക്കാത്ത പാര്‍ട്ടിയാണത്.

‘തോക്കിന്‍കുഴലിലൂടെ വിപ്ലവം’ എന്ന് വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മജിയെയും സുഭാഷ് ചന്ദ്രബോസിനെയും എന്തിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും അംഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന് പകരം അട്ടിമറി സമരത്തെ ആശ്രയിച്ച ഈ കക്ഷി ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമായി കാണുന്നത് കേരളത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തെയാണ്. ഈ സ്ഥലം സ്ഥിതിചെയ്യുന്ന ആലപ്പുഴയില്‍ ചെന്നാണ് രാഹുല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’ നല്‍കി ബഹുമാനിച്ചത്. പോലീസുകാരെ കശാപ്പ് ചെയ്ത് ആസ്വദിച്ചതിന്റെ അനന്തരഫലമായിരുന്നു പുന്നപ്ര-വയലാറിലെ പോലീസ് നടപടി. അതിനെ ആലപ്പുഴയിലെയും കേരളത്തിലെയും കോണ്‍ഗ്രസ്സുകാര്‍ അംഗീകരിക്കുന്നുണ്ടോ? 

ആര്‍എസ്എസിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ എന്നവകാശപ്പെടുന്ന രാഹുല്‍ എന്താണ് ആര്‍എസ്എസ് എന്ന് പഠിക്കണം. ഇത്തരം വീമ്പടിച്ച പലരും ആര്‍എസ്എസിനെ വാഴ്‌ത്തിയ ചരിത്രമേയുള്ളു. രാഷ്‌ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസ്സുകാരനല്ലെന്ന് ആരെങ്കിലും പറയുമോ? ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് കോണ്‍ഗ്രസ്സിന്റെ സര്‍വസ്വവുമായി പ്രവര്‍ത്തിച്ച പ്രണബ്കുമാര്‍ മുഖര്‍ജി കഴിഞ്ഞ വിജയദശമി ദിനത്തില്‍ നാഗ്പൂരിലെത്തിയത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നില്ല.

ആര്‍എസ്എസിന്റെ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു. കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍ മൂന്നുതവണ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ അനുകൂലിച്ച പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അഭിപ്രായം രാഹുല്‍ ചോദിച്ചറിയണം. നെഹ്‌റുവും ഗാന്ധിജിയും ആര്‍എസ്എസിനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞ നേതാക്കളാണ്. 1963ലെ റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ആര്‍എസ്എസിനെ ആദരപൂര്‍വം ക്ഷണിച്ച് പരേഡില്‍ പങ്കെടുപ്പിച്ചു. അന്ന് കമ്മ്യൂണിസ്റ്റുകാര്‍ ചൈനാ ചാരന്മാരായിരുന്നു. അഞ്ചാം പത്തി പണിയായിരുന്നു അന്നവര്‍ക്ക്.

ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ് ആര്‍എസ്എസ്. ഈ പ്രസ്ഥാനം സ്വാധീനം ചെലുത്താത്ത മേഖലയില്ല. ആര്‍എസ്എസിനെ നേരിടുമെന്ന് വീമ്പടിക്കുംമുന്‍പ് എന്താണ് ആര്‍എസ്എസ് എന്ന് മനസ്സിലാക്കാനാണ് തയാറാകേണ്ടത്. പ്രകൃതിയും മനുഷ്യനും ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍പ്പെട്ട് കഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പിയ ആര്‍എസ്എസുകാരുടെ ചരിത്രം ലോകമെമ്പാടും അംഗീകരിച്ചതാണ്. അതറിയാന്‍ സെന്‍സ് വേണം. പക്ഷെ അതില്ലാതെപോയി കോണ്‍ഗ്രസ് അധ്യക്ഷന്. വെറുതെ കല്ലുകടിച്ച് പല്ല് കളയാതിരിക്കുന്നതാണ് നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.