Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹോത്സവവും വിഷു ആഘോഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2019, 04:56 am IST
in Editorial

ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മഹോത്സവമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഏപ്രില്‍ 23 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അതിനു എട്ടുദിവസം ശേഷിക്കെയാണ് വിഷു ആഘോഷവും. 

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഈ ആഘോഷവേള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്‌ട്രീയവും പ്രകടനപത്രികയും വിവരിച്ച് ജനങ്ങളെ ബോധവാന്മാരാക്കി വോട്ടുറപ്പിക്കുന്നതിനുപകരം കലുഷിതമായ അന്തരീക്ഷമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി എന്തുപറഞ്ഞാലും അത് വിവാദത്തിലാക്കാനാണ് ഇടത്-വലതു നേതാക്കള്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. വിഷുദിനത്തില്‍പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള പ്രചാരണത്തിന്റെ കെട്ടഴിച്ചുവിട്ട് മനസ്സമാധാനം ഇല്ലാതാക്കുകയാണ്.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെത്തുംവരെ ഒരു വിവാദവും ഇല്ലായിരുന്നു. ദേശീയതലത്തിലും അതിനപ്പുറവും വയനാട് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് രാഹുലിന്റെ സാന്നിധ്യമാണ്. പുലിയിറങ്ങിയതുപോലെ രാഹുല്‍ വയനാട്ടില്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു മുസ്ലീം ലീഗിന്റെ ആവേശം. കോണ്‍ഗ്രസ് കൊടിയേക്കാള്‍ എണ്ണത്തിലും വലുപ്പത്തിലും ലീഗ് കൊടിയാണ് ഉയര്‍ന്നുപൊങ്ങിയത്. ലീഗിന്റെ കൊടിയാകട്ടെ പാകിസ്ഥാന്‍ പതാകയ്‌ക്ക് സമാനവുമാണ്.

രാഹുലിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കൊടിമേളം കണ്ടപ്പോള്‍ ഇത് പാകിസ്ഥാനിലെ പ്രചാരണമെന്ന് തോന്നിപ്പിക്കുന്നു എന്ന് അമിത്ഷാ പറഞ്ഞതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനും ലീഗിനും ഇല്ലാത്ത വാശിയിലാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. അതോടൊപ്പം സിപിഎം സെക്രട്ടറിയും. അമിത്ഷാ മാപ്പുപറയണമെന്നുവരെ ആവശ്യപ്പെട്ട് അലറിവിളിക്കുന്ന കാഴ്ചയാണ് കാണാനായത്. തമിഴ്‌നാട്ടില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും ലീഗിനേയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണിതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.

പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് നടത്തിയ പ്രസംഗവും വിവാദത്തിലാക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കുകയാണ്. ആചാര മര്യാദകളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബിജെപി മുന്നിലുണ്ടാകുമെന്ന് പറഞ്ഞത് വര്‍ഗീയ പ്രചാരണമാണെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും വിമര്‍ശനം. ഏതെങ്കിലും മതത്തിന്റെ വിശ്വാസം സംരക്ഷിക്കുമെന്നല്ല നരേന്ദ്രമോദി പറഞ്ഞത്. എന്തുകൊണ്ട് കോഴിക്കോട്ട് ശബരിമലയുടെ പേര് പ്രധാനമന്ത്രി പറഞ്ഞില്ലെന്ന ചോദ്യവും വിമര്‍ശകര്‍ക്കുണ്ട്.

അയ്യപ്പന്റെ പേരുപറയാന്‍ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ടെന്ന മോദിയുടെ പ്രസ്താവന കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കുള്ള മറുപടിയാണ്. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണുണ്ടായതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ ബിജെപിക്കും അവകാശമുണ്ട്. ശബരിമല പ്രശ്‌നത്തില്‍ ആയിരക്കണക്കിനാളുകളെ കള്ളക്കേസില്‍ കുരുക്കി ജയിലിലടച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ തെമ്മാടിത്തങ്ങള്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. അതിന് ഏതെങ്കിലും ചട്ടങ്ങള്‍ വിലങ്ങുതടിയാകുമെന്ന് തോന്നുന്നില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം ആര്‍എസ്എസുകാരാണെന്നാണ് സിപിഎമ്മിന്റെ ന്യായം.

ശബരിമല കര്‍മ്മസമിതി ആര്‍എസ്എസിന്റെ കര്‍മസമിതിയാണ്. ചിദാനന്ദപുരി സന്ന്യാസിയല്ല. വേഷം കെട്ടിയ ആര്‍എസ്എസുകാരനാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടെത്തിയിരിക്കുന്നത്. വിഷലിപ്തമായ വര്‍ഗീയ പ്രചാരണമാണ് ഈ സ്വാമി കേരളത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നതത്രെ. ചിദാനന്ദപുരി കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ആധ്യാത്മിക ആചാര്യനാണ്. ആര്‍എസ്എസുകാരന്‍ സന്ന്യാസിയാകുന്നതിനും സന്ന്യാസി ആര്‍എസ്എസ് ആകുന്നതിനും ഇവിടെ ഒരു വിലക്കുമില്ല. സിപിഎം സെക്രട്ടറിയുടെ ഈ ഉമ്മാക്കി കൊണ്ടൊന്നും സര്‍ക്കാരിനെതിരായ വിമര്‍ശനം തടയാമെന്ന് നോക്കേണ്ട. ആഘോഷവേളയില്‍ വിഷം കലക്കി സന്തോഷിക്കുന്നവര്‍ക്ക് വോട്ടെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.