ന്യൂദല്‍ഹി : റഫാല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഫ്രാന്‍സ് അനില്‍ അംബാനിക്ക് 143.7 യൂറോയുടെ നികുതി ഇളവ് നല്‍കിയെന്ന വാര്‍ത്ത കേന്ദ്രപ്രതിരോധ മന്ത്രാലയം തള്ളി. റിലയന്‍സിന് 1,125 കോടിയുടെ നികുതിയിളവ് നല്‍കിയതിന് റഫാലുമായി ബന്ധമില്ലാത്തതാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
റിലയന്‍സിന് നികുതി ആനുകൂല്യം നല്‍കിയതിനെ റഫാല്‍ കരാറുമായി ബന്ധപ്പെടുത്തി വന്ന അനാവശ്യ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവ രണ്ടും തമ്മില്‍ വിദൂര ബന്ധം പോലുമില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതും നികുതി ഇളവ് നല്കിയതും രണ്ട് കാലത്തായാണ്. ഇതുമായി ബന്ധപ്പെട്ട കുപ്രചരണങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണെന്നും നിര്‍മ്മല സീതാരാമന് കുറ്റപ്പെടുത്തി.
ഫ്രഞ്ച് പത്രമായ ലെ മോണ്ടെയാണ് 2015 ഒക്ടോബറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഫ്ളാഗ് അറ്റ്ലാന്റിക് കമ്പനിക്ക് നികുതിയിളവ് നല്‍കിയതായി വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി ഒടുക്കാത്ത 60 മില്യന്‍ യൂറോയുടേയും 91 മില്യന്‍ യൂറോയുടെ നികുതികള്‍ 2015ല്‍ 7.5 മുതല്‍ 8 മില്യന്‍ വരേയാക്കി കുറച്ച് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: