സ്ത്രീശക്തി എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നരേന്ദ്രമോദി നടപ്പിലാക്കിയത്. സ്ത്രീശക്തി അസാധാരണമായ നേട്ടങ്ങളാണ് കൈവരിച്ചത്.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി, പോസ്റ്റ് ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കാളികളായ നിക്ഷേപ പദ്ധതിയായി. ബാങ്കുകളിലും നിക്ഷേപം തുടങ്ങാം.
1.52 കോടിയിലധികം അക്കൗണ്ടുകള്‍ ആരംഭിച്ചു. 25,979.62 കോടി രൂപയുടെ നിക്ഷേപം.
ബേട്ടി ബചാവോ ബേട്ടി പഠാവോ
പെണ്കുട്ടികള്ക്കെതിരായി ലിംഗവിവേചനവും ലിംഗ അസമത്വവും അവസാനിപ്പിക്കുക, സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നിവ ലക്ഷ്യം. 640 ജില്ലകളില്‍ വിജയകരമായി നടപ്പിലാക്കി. വിദ്യാഭ്യാസത്തിനായി മള്‍ട്ടിപ്പിള്‍ സ്കോളര്‍ഷിപ്പ് നടപ്പാക്കി. സെക്കന്‍ഡറി സ്കൂളിലേയ്ക്ക് പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചു.
സഖി വണ്‍സ്റ്റോപ്പ് സെന്റര്‍
വനിതാ സംരക്ഷണ-സുരക്ഷിതത്വ പദ്ധതിയുടെ ഭാഗമായി വനിതകളുടെ സഹായത്തിനായി കേന്ദ്രങ്ങള്‍ നിലവില്‍ വന്നു. ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സ, പോലീസ് സേവനം, നിയമസഹായം, കൗണ്‍സിലിംഗ്, താല്‍ക്കാലിക അഭയം എന്നീ സേവനങ്ങള്‍ ഈ സെന്റര്‍ വഴി ലഭിക്കും. 234 സെന്ററുകള്‍ ആരംഭിച്ചു. 654 എണ്ണം സ്ഥാപിക്കാന്‍ അനുമതി. 1,90,572 വനിതകള്‍ക്ക് സഹായം.
പ്രധാനമന്ത്രി മഹിളാ ശക്തികേന്ദ്ര
സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനുമായി പുതിയ പദ്ധതി. ആദ്യഘട്ടത്തില്‍ 640 ജില്ലകള്‍. സുരക്ഷ, ദത്തെടുക്കല്‍, ആരോഗ്യം, പോഷകാഹാരം, നേരിട്ടുളള ആനുകൂല്യങ്ങള്‍, സ്ത്രീകള്‍ക്കായുളള മറ്റു പദ്ധതികള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ നല്കുന്ന പോര്‍ട്ടല്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍.
വനിതകള്‍ക്ക് രാജ്യ മഹിളാ സമ്മാന്‍, ജില്ലാ മഹിളാ സമ്മാന്‍ എന്നിവ ഏര്‍പ്പെടുത്തി.
ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഓണ്‍ലൈനായി പരാതി നല്കുവാനുള്ള സംവിധാനം.
വനിതാ സംരംഭകര്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും എന്‍ജിഒകള്‍ക്കുമായി ആരംഭിച്ച ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോം.
സ്ത്രീകളില്‍ സാമ്പത്തിക-സാമൂഹിക ശാക്തീകരണം
ലക്ഷ്യമിട്ട് സ്വയം പ്രതിരോധ വൈദഗ്ധ്യത്തോടൊപ്പം വാണിജ്യവാഹനങ്ങള്‍ ഓടിക്കുന്നതിനുളള പരിശീലനത്തിന് തുടക്കം.
വനിതകളുടെ സഹായത്തിനായി രാജ്യമൊട്ടാകെ ഏകീകൃത നമ്പര്‍-181 നിലവില്‍ വന്നു.
കേന്ദ്ര പോലീസ് സേനകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി മഹിള പോലീസ് വോളന്റീയേഴ്സ്.
വിധവകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍.
പ്രസവാവധി 26 ആഴ്ചയാക്കി.
അമ്പതിലധികം സ്ത്രീ ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ക്രഷ് സൗകര്യം.
വനിതാ ജൈവകര്‍ഷകര്‍ക്കും വനിതാ സംരംഭകര്‍ക്കുമായി എക്സിബിഷന്/ഫെസ്റ്റിവല്‍.
മുത്തലാഖ് ബില്‍ ലോകസഭയില്‍ പാസാക്കി.
45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി.
ദീന്‍ദയാല്‍ അന്ത്യോദയ യോജന വഴി സ്ത്രീ സ്വയം സഹായസംഘങ്ങള്‍ക്ക് 16,000 കോടി.
പ്രധാനമന്ത്രി മാതൃവന്ദന യോജന, പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്, പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്നീ പദ്ധതികള്‍.
12 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ.
16 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാലുളള ശിക്ഷ 20 വര്‍ഷമായി ഉയര്‍ത്തി.
സ്ത്രീകളെ ലൈംഗീക പീഡനത്തിരയാക്കുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: