ബെംഗളൂരു : ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ടു പോയി മാനസ്സികമായി പീഡീപ്പിച്ചു. ബെംഗളൂരുവിലെ ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് ജീവനക്കാരായ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്.
21നാണ് ഇവര്‍ സുജയ്നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കിയത്. സുജയെ ബന്ധിയാക്കിയ സംഘം ശമ്പളം ആവശ്യപ്പെട്ട് ഇയാളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുടര്‍ന്ന് ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്കിയ ശേഷമാണ് സുജയെ സംഘം വിട്ടയച്ചത്.
എന്നാല്‍ സുജയ് ഹലസുരു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്ന് പേര് ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: