Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യവസായതലസ്ഥാനത്ത് ശക്തമായ ത്രികോണമത്സരം

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Apr 11, 2019, 06:05 am IST
in Kerala

കൊച്ചി: മത്സ്യത്തൊഴിലാളികളും ഇടത്തരം കര്‍ഷകരും കോര്‍പ്പറേറ്റുകളും ഐടി വിദഗ്ധരും  വന്‍കിട-ചെറുകിട കച്ചവടക്കാരും സര്‍ക്കാര്‍ ജീവനക്കാരും എല്ലാം ചേര്‍ന്ന ജനസമൂഹം ഉള്‍പ്പെടുന്ന മണ്ഡലം. വീടുകളിലും ഫ്ളാറ്റുകളിലുമായി രണ്ട് സംസ്‌കാരത്തില്‍ ജീവിക്കുന്ന ജനങ്ങള്‍. ജൂതരും  ഗുജറാത്തികളും തമിഴരും വലിയ തോതില്‍ വോട്ടര്‍മാരായുണ്ട്. സാമുദായിക പരിഗണനകള്‍ക്കും മുന്തിയ സ്ഥാനമുള്ള മണ്ഡലമാണ് എറണാകുളം. 

ആദ്യം തുടങ്ങിയവരെന്നും മണ്ഡലം കൈയാളുന്നവരെന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ക്ക് കഴമ്പില്ലാതായി. കരുത്തരാണ് ഏറ്റുമുട്ടുന്നത്. എന്‍ഡിഎക്കു വേണ്ടി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സ്ഥാനാര്‍ത്ഥിയായതോടെ മത്സരം തീവ്രമായി. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചച്ചൂടിലെത്തി നില്‍ക്കുമ്പോള്‍, മുമ്പൊക്കെ വിജയം ഇടത്തോ വലത്തോ എന്നു മാത്രം ചര്‍ച്ച ചെയ്തിരുന്ന രാഷ്‌ട്രീയ നിരീക്ഷകര്‍ ഇത്തവണ ദേശീയ ജനാധിപത്യ മുന്നണിയുടെ സാധ്യതയും വിശകലനം ചെയ്യുന്നു. 

കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍, വ്യത്യസ്തതയുള്ള രാഷ്‌ട്രീയക്കാരന്‍, കഴിവ് തെളിയിച്ച മന്ത്രി, ജനങ്ങള്‍ക്കൊപ്പം നിന്ന ജനപ്രതിനിധി എന്നിങ്ങനെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെത്തന്നെയാണ് എന്‍ഡിഎ അവതരിപ്പിക്കുന്നത്. 2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ ഒരു ലക്ഷത്തോളം വോട്ട് മണ്ഡലത്തില്‍ നേടി. അന്ന് ബിജെപി തനിച്ചായിരുന്നു. ബിഡിജെഎസ് പിന്തുണയോടെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലായി എന്‍ഡിഎയുടെ വോട്ടുകള്‍ ഒന്നര ലക്ഷത്തിന് മുകളിലായി.

മോദി ഭരണം വീണ്ടും വരണം, എറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി മുന്നേറുന്ന കണ്ണന്താനത്തിന് ഭരണനേട്ടവും ശബരിമല യുവതീപ്രവേശന വിഷയവും കുടുതല്‍ കരുത്തേകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുന്‍രാജ്യസഭ എംപിയും ദീര്‍ഘകാലം സിപിഎം ജില്ലാസെക്രട്ടറിയും ആയിരുന്ന പി. രാജീവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 1967 നു ശേഷം ഇതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി പോലും എറണാകുളത്ത് നിന്ന് ലോക്സഭയിലെത്തിയിട്ടില്ല. 2009നു ശേഷം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് ഇത്തവണയാണ്. എറണാകുളം മണ്ഡലം മിക്കപ്പോഴും  കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രണ്ട് ഉപതെരഞ്ഞെടുപ്പുകളടക്കം നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ മാത്രമാണ് ഇടതുപക്ഷം ജയിച്ചത്.

സിറ്റിങ് എംപി കെ.വി. തോമസിനെ തഴഞ്ഞാണ് ഹൈബി ഈഡനെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. അച്ഛന്‍ ജോര്‍ജ് ഈഡന്‍ രണ്ട് തവണ എംപിയായിരുന്ന മണ്ഡലത്തില്‍ നിന്നാണ് ഹൈബിയും പോരിന് ഇറങ്ങുന്നത്. മണ്ഡലത്തിന്റെ സാമുദായിക പരിഗണന അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. കെ.വി. തോമസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആദ്യം പ്രതികരിച്ചത് യുഡിഎഫിന് കല്ലുകടിയായി. 

പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃക്കാക്കര, കളമശ്ശേരി,  തൃപ്പൂണിത്തുറ നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡല പരിധിയില്‍. ഇതില്‍ വൈപ്പിന്‍, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ ഇടതു മുന്നണിക്കും ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനുമാണ് മുന്‍തൂക്കം. എന്നാല്‍ ഇത്തവണ ഈ പഴയ കണക്കുകളെല്ലാം തകിടംമറിയുമോ എന്നാണ് ജനങ്ങള്‍ സംശയിക്കുന്നത്. കരുത്തരായ മുന്നുപേര്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ശക്തമായ ഒരു ത്രികോണ മത്സരം തന്നെ ഇക്കുറി പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

News

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.