Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും തമിഴ്‌നാട്ടിലും അണക്കെട്ട് തെരഞ്ഞെടുപ്പ് വിഷയം

സതീഷ് കെ.എസ് by സതീഷ് കെ.എസ്
Apr 7, 2019, 04:21 pm IST
in Kerala

കുമളി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും അണക്കെട്ടുകള്‍ ചര്‍ച്ചാ വിഷയമാണെങ്കിലും രണ്ടിടത്തും രണ്ട് തരത്തിലാണെന്നു മാത്രം. 

സംസ്ഥാന അതിര്‍ത്തിയായ കുമളിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യപ്രചാരണ വിഷയമാക്കിയിരിക്കുന്നത് പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ സംസ്ഥാന സര്‍ക്കാര്‍ അണക്കെട്ടുകള്‍ തുറന്ന് വിട്ട സംഭവമാണ്. ഏതാനും കിലോമീറ്ററുകള്‍ മാത്രമകലെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കികളയാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് നടക്കുന്നത്. ഇതില്‍ ഏറ്റവും രസകരം കേരളത്തില്‍ എതിര്‍ചേരികളില്‍ നില്‍ക്കുന്ന ഇടതും വലതും അപ്പുറത്ത് ഡിഎംകെയുടെ സഖ്യകക്ഷിയാണ് എന്നതാണ്. ഇവിടെ ഇടതിനെ വലത് കുറ്റപ്പെടുത്തുമ്പോള്‍ അപ്പുറത്ത് ഇടതും വലതും കൈകോര്‍ത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. 

കേരള ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഇടത് സര്‍ക്കാരിന് വലിയ ക്ഷീണമാണ് വരുത്തിയത്. മുന്നൊരുക്കങ്ങളില്ലാതെ സംസ്ഥാനത്തെ മുപ്പതിലധികം അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് കേരളത്തില്‍ 450 ഓളം പേര്‍ മരിക്കാനും വന്‍ നാശന്ഷ്ടങ്ങള്‍ക്കും ഇടയാക്കിയ പ്രളയത്തിന് പ്രധാനകാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡിഎയും  കോണ്‍ഗ്രസ്സും കേരളത്തില്‍ സിപിഎമ്മിനെതിരെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത് പ്രചരണയുധമാക്കിയിരിക്കുകയാണ്. പ്രളയ ദുരിതത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്കിടയില്‍ ഇത് സിപിഎംവിരുദ്ധ വികാരം ഉണ്ടാക്കുവാന്‍ കാരണമാകുമെന്ന് കരുതപ്പെടുന്നു. 

അതേസമയം തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ മുല്ലപ്പെരിയാര്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാറിലെ ജലനിരപ്പ് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 152 അടിയിലേക്ക് ഉയര്‍ത്തുമെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മുന്നണികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്‌ക്ക് ഇതിനെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 

തേനി മണ്ഡലത്തില്‍ മാത്രമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ച തുടങ്ങി വച്ചതെങ്കിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലെ ജലത്തിന്റെ ഏക ഉറവിടം മുല്ലപ്പെരിയാര്‍ മാത്രമാണെന്നതിനാല്‍ നിരവധി മണ്ഡലങ്ങളില്‍ ഇത് വൈകാരിക വിഷയമായി മാറും. മഹാപ്രളയകാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് വെള്ളത്തിന്റെ അളവ് 139 അടിക്ക് താഴേക്ക് കുറച്ചത്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് അണക്കെട്ടിന് താഴെ വസിക്കുന്ന ജനങ്ങളുടെ പ്രധാന ആവശ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Thiruvananthapuram

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.