Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടിമറി വിജയത്തിനായി പി.സി. തോമസ്

ജി. അനൂപ് by ജി. അനൂപ്
Apr 5, 2019, 12:04 pm IST
in Kerala

കോട്ടയം: മീനച്ചൂടിനെ വെല്ലുന്ന ത്രികോണ മത്സരച്ചൂടില്‍ മാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ആഞ്ഞുവീശുകയാണ് കോട്ടയത്ത്. 2004-ല്‍ സംഭവിച്ചതു പോലെ അട്ടിമറി വിജയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസ് നേടിയാല്‍ അത്ഭുതപ്പെടാനില്ലാത്ത എല്ലാ സാഹചര്യങ്ങളും മണ്ഡലത്തിലുണ്ട്. 2004 ല്‍ 529 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികളെ തറപറ്റിച്ച് തോമസ് ദല്‍ഹിക്ക് വണ്ടി കയറിയത്.

ശബരിമലയിലെ ആചാരലംഘനനീക്കത്തില്‍ ഇടതു സര്‍ക്കാരിനെതിരെ വന്‍ ജനരോഷം ഇരമ്പിയ മണ്ഡലമാണ് കോട്ടയം. വിശ്വാസികള്‍ക്കൊപ്പമെന്ന എന്‍എസ്എസ്സിന്റെ അചഞ്ചലമായ നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവസഭകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ ഏറ്റവുമധികം ഉയര്‍ന്നതും ഈ മണ്ഡലത്തിലാണ്. വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ രണ്ട് വിഷയങ്ങളായിരിക്കും.

മുന്‍ കേന്ദ്രമന്ത്രിയായ പി.സി. തോമസ് ആറ് തവണ മൂവാറ്റുപുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. കേരള രാഷ്ടീയത്തിലെ അതികായനായിരുന്ന പി.ടി. ചാക്കോയുടെ മകന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വം കൂടിയാണ്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ കര്‍ഷകര്‍ക്കായി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ വോട്ടര്‍മാരുടെ മനസ്സിലുണ്ട്. ശബരി റെയില്‍പാത സാധ്യമാക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും എല്ലാവര്‍ക്കും നന്നായി അറിയാം. മണ്ഡലത്തിലുടനീളമുള്ള വ്യക്തിബന്ധങ്ങളും തോമസിന് അനുകൂലമായ ഘടകമാണ്. ഇതിന് പുറമേയാണ് അടിയൊഴുക്കുകളും. മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലങ്ങളിലെ പല പ്രദേശങ്ങളും ഇപ്പോള്‍ കോട്ടയം നിയോജകമണ്ഡലത്തിന്റെ ഭാഗമാണെന്നത്  തോമസിന് അനുകൂലമാണ്. 

വാസവന്റെ വരവില്‍അതൃപ്തി

രണ്ട് മുന്‍ എംഎല്‍എമാരാണ് ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍. കോട്ടയത്തുനിന്ന് ഒരു തവണ നിയമസഭയിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, ഏറ്റുമാനൂരില്‍ നിന്ന് നാലുവട്ടം നിയമസഭാംഗമായ കേരളാ കോണ്‍ഗ്രസി(എം)ലെ തോമസ് ചാഴിക്കാടന്‍. കഴിഞ്ഞതവണ ജനതാദളിന് നല്‍കിയ മണ്ഡലം തിരിച്ചുപിടിച്ച് പിണറായി-കോടിയേരി ആശിര്‍വാദത്തോടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയായിരുന്നു വാസവന്‍. ഈ നീക്കത്തില്‍ വെട്ടി നിരത്തപ്പെട്ടത് സ്ഥാനാര്‍ത്ഥിത്വം മോഹിച്ച അഡ്വ. പി.കെ. ഹരികുമാറും അഡ്വ. കെ. സുരേഷ് കുറുപ്പുമാണ്. ഈ വെട്ടിനിരത്തല്‍ പാര്‍ട്ടിക്കുള്ളില്‍ വാസവനോടുള്ള എതിര്‍പ്പ് കൂട്ടിയിട്ടുണ്ട്. ആരെയും കൂസാതെ ഏകാധിപതിയെ പോലെയാണ് വാസവന്റെ സമീപനമെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. മുമ്പത്തേതു പോലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഡിവൈഎഫ്‌ഐ സജീവമല്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്. മണ്ഡലത്തില്‍ ആകമാനമുള്ള ജനസ്വീകാര്യത വാസവന് ഇല്ലാത്തതും എല്‍ഡിഎഫിനെ അലട്ടുന്നുണ്ട്.   

വെട്ടിനിരത്തലില്‍ വെട്ടിലായ യുഡിഎഫ്  

കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ വെട്ടിവീഴ്‌ത്തിയാണ് തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥി പട്ടം നേടിയത്. ഇതിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസ് അണികളിലും ജോസഫ് അനുകൂലികളിലും അമര്‍ഷം പുകയുകയാണ്. ഇത് യുഡിഎഫിന്റെ പ്രചാരണത്തിലും പ്രകടമാണ്. 

കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് പ്രചാരണം മന്ദതയിലാണ്. ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി മുറിവ് ഉണക്കാന്‍ നടത്തിയ നീക്കങ്ങളും ഫലം കണ്ടിട്ടില്ല. ഇതിന് പുറമെയാണ് കോണ്‍ഗ്രസ് അണികളിലും കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനും ജോസ് കെ. മാണിയോടുള്ള എതിര്‍പ്പ്. 

പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തട്ടിത്തെറിപ്പിച്ചത് ജോസ് കെ. മാണിയാണെന്ന വികാരം ഇവര്‍ക്കിടയില്‍ ശക്തമാണ്. മണ്ഡലത്തെ അനാഥമാക്കി രാജ്യസഭയില്‍ സുരക്ഷിത താവളം തേടിപ്പോയ ജോസ് കെ. മാണിയുടെ നടപടിയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച് വിട്ടിട്ട് മണ്ഡലം വിട്ടോടിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

News

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

India

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

പുതിയ വാര്‍ത്തകള്‍

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.